News
കൂടുതല്‍ ഭൂരിപക്ഷം മൂന്നിയൂര്‍ പഞ്ചായത്തില്‍
വള്ളിക്കുന്നില്‍ ഇടതിനെ മലര്‍ത്തിയടിച്ച് യു.ഡി.എഫ്
തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തില്‍ ഇടത് മുന്നണിയെ നിലംപരിശാക്കിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.വി ഇബ്രാഹീം റെക്കോര്‍ഡ് ഭൂരിപക്ഷം സ്വന്തമാക്കിയത്. വള്ളിക്കുന്ന് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ലഭിച്ച ഭൂരിപക്ഷങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതിനെയെല്ലാം മറികടക്കുന്നതാണ് ടി.വിക്ക് ലഭിച്ച ഭൂരിപക്ഷം. കഴിഞ്ഞ പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീറിന് ലഭിച്ച 33182 ഭൂരിപക്ഷമായിരുന്നു ഏറ്റവും വലിയത്. മണ്ഡലം രൂപംകൊണ്ടശേഷം 2011, 2016, 2021 കാലഘട്ടങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണയും കൂടി ലഭിച്ച ഭൂരിപക്ഷത്തേക്കാളും മികച്ചതാണ് ടി.വി യുടെ ഭൂരിപക്ഷം.51480 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.വി തെരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് യു.ഡി.എഫിന്റെ ചരിത്ര വിജയമായി കാണുന്നത്. ടി.വിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാളും പിറകിലാണ് ഇടത് സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ച വോട്ട് എന്നതാണ് സി.പി.എമ്മിനേറ്റ ഏറ്റവും വലിയ പരാജയം. ബി.ജെ.പിക്ക് 23283 വോട്ടും ലഭിച്ചു. പോസ്റ്റല്‍ വോട്ടിലും 438 ഭൂരിപക്ഷം നേടി ടി.വിയാണ് മുന്നില്‍. 1059 ടി.വി നേടിയപ്പോള്‍ ഇടതിലെ സി.പി മുസ്തഫക്ക് ലഭിച്ചത് 621 വോട്ടാണ്. നാട്ടുകാരനെന്ന പരിവേശം നല്‍കി രംഗത്തിറക്കിയ ഇടത് സ്ഥാനാര്‍ഥി സ്വന്തം ബൂത്തില്‍ പോലും പിറകിലായി എന്നതാണ് വിചിത്രം.
ടി.വിക്ക് പഞ്ചായത്തുകളില്‍ നിന്ന് ലഭിച്ച വോട്ടിങ് നിലയിയിലും വലിയ മുന്നേറ്റമുണ്ടായി. 20690 വോട്ട് യു.ഡി.എഫിന് പള്ളിക്കലില്‍ നിന്ന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 8626 വോട്ടാണ്. 12064 ഭൂരിപക്ഷം. പള്ളിക്കലില്‍ ആകെ പോള്‍ ചെയ്ത 75 ശതമാനം വോട്ടും യു.ഡി. എഫാണ് നേടിയത്. ഇടത് സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ച വോട്ടിനേക്കാള്‍ മുവായിരത്തില്‍ പരം വോട്ടുകള്‍ കൂടുതല്‍ ഭൂരിപക്ഷം തന്നെ യു.ഡി.എഫിനുണ്ട്. മൂന്നിയൂര്‍ പഞ്ചായത്തില്‍ നിന്ന് 23727 വോട്ട് യു.ഡി.എഫിന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 11479 വോട്ടാണ്. 12248 ആണ് ഭൂരിപക്ഷം. ഇവിടെ 39403 വോട്ട് പോള്‍ ചെയ്തതില്‍ 23727 വോട്ടും യു.ഡി.എഫ് നേടി.
പെരുവള്ളൂര്‍ പഞ്ചായത്തില്‍ നിന്ന് 16137 വോട്ട് യു.ഡി.എഫിന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 6028 വോട്ടാണ്. 10109 ആണ് ഭൂരിപക്ഷം. ഇവിടെ 25703 വോട്ട് പോള്‍ ചെയ്തതില്‍ 16137 വോട്ടും യു.ഡി.എഫ് നേടി. ഇടത് സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ച വോട്ടിനേക്കാള്‍ 6000 ല്‍പരം വോട്ടു കള്‍ കൂടുതല്‍ ഭൂരിപക്ഷം തന്നെയുണ്ട് യു.ഡി.എഫിന്. ചേലേമ്പ്ര പഞ്ചായത്തില്‍ നിന്ന് 13047 ????? യു.ഡി.എഫിന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 5687 വോട്ടാണ്. 7347 വോട്ട് ആണ് ഭൂരിപക്ഷം. ഇവിടെ 24040 വോട്ട് പോള്‍ ചെയ്തതില്‍ 13047 വോട്ടും യു.ഡി.എഫ് നേടി. ഇടത് സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ചത് 5687 വോട്ടാണ്. തേഞ്ഞിപ്പാലം പഞ്ചായത്തില്‍ നിന്ന് 11280 വോട്ട് യു.ഡി.എഫിന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 5836 വോട്ടാണ്. 5444 വോട്ട് ആണ് യു.ഡി.എഫ് ഭൂരിപക്ഷം. വള്ളിക്കുന്നില്‍ യു.ഡി.എഫിന് 14791 വോട്ട് ലഭിച്ചപ്പോള്‍ ഇടതിന് 11152 വോട്ടാണ് ലഭിച്ചത്. മണ്ഡല പുനര്‍നിര്‍ണയ ശേഷം 2011 ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഡ്വ.കെ. എന്‍.എ ഖാദര്‍ 18122 വോട്ടിന്റെ ഭൂരിപക്ഷം നേടി.
News
അഫ്ഗാനിസ്ഥാനെതിരെ ഇരട്ട നേട്ടത്തിനൊരുങ്ങി സഞ്ജു സാംസൺ; കാത്തിരിക്കുന്നത് ചരിത്ര റെക്കോർഡുകൾ
അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെപ്റ്റംബർ 13ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഈ പരമ്പരയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് രണ്ട് വലിയ നാഴികക്കല്ലുകളാണ്.
കഴിഞ്ഞ സിംബാബ്‌വേ പരമ്പരയിൽ മോശം ഫോമിനെ തുടർന്ന് സഞ്ജുവിന് ടീമിൽ ഇടം നഷ്ടമായിരുന്നു. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ തിളങ്ങാൻ സാധിക്കാത്തതാണ് താരത്തിന് തിരിച്ചടിയായത്. എന്നാൽ ശക്തമായ തിരിച്ചുവരവിലൂടെ അഫ്ഗാൻ പരമ്പരയ്ക്കുള്ള സ്ക്വാഡിൽ സഞ്ജു വീണ്ടും ഇടംപിടിച്ചിരിക്കുകയാണ്.
സഞ്ജുവിനെ കാത്തിരിക്കുന്ന പ്രധാന നേട്ടങ്ങൾ:
- 350 ടി-20 മത്സരങ്ങൾ: ടി-20 കരിയറിൽ 350 മത്സരങ്ങൾ പൂർത്തിയാക്കാൻ സഞ്ജുവിന് ഇനി വെറും രണ്ട് മത്സരങ്ങൾ മാത്രം മതി.
- 9000 റൺസ് ചരിത്രനേട്ടം: ടി-20 ക്രിക്കറ്റിൽ 9000 റൺസെന്ന നാഴികക്കല്ല് പിന്നിടാൻ സഞ്ജുവിന് ഇനി വെറും 90 റൺസ് കൂടി നേടിയാൽ മതിയാകും.
ഇതുവരെ 348 ടി-20 മത്സരങ്ങളിൽ നിന്നായി 8910 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതിൽ 8 സെഞ്ച്വറികളും 55 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഇന്ത്യ, കേരളം, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൽസ് തുടങ്ങിയ വിവിധ ടീമുകൾക്കായി സഞ്ജു പാഡ് കെട്ടിയിട്ടുണ്ട്.
2026 ലെ ടി-20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ സഞ്ജു നിർണായക പങ്കുവഹിച്ചിരുന്നു. ടൂർണമെന്റിലെ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 321 റൺസ് നേടിയ താരം ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കായി ഇതുവരെ 66 ടി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 1432 റൺസ് നേടിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യൻ സ്‌ക്വാഡ്:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, ഹർഷിത് റാണ.
kerala
ശിഹാബ് തങ്ങൾ റിലീഫ് സെൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
കുന്നത്ത്പാലം : കുന്നത്ത്പാലം – മാത്തറ മുസ്‌ലിം ലീഗ് കമ്മിറ്റി സംയുക്ത ശിഹാബ് തങ്ങൾ റിലീഫ് സെൽ ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. സെപ്റ്റംബർ 20ന് ഞായറാഴ്ച രാവിലെ 10മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മാത്തറ അങ്ങാടിയിൽ വെച്ച് നടക്കുന്ന ക്യാമ്പ് എം. എ റസാഖ് മാസ്റ്റർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ വിദഗ്ദ ഡോക്ടറുടെ പരിശോധന, ഇ.സി.ജി (ഡോക്ടർ നിർദേശിക്കുന്നവർക്ക്), ബ്ലഡ് പ്രഷര്‍, പ്രമേഹ രോഗ നിര്‍ണ്ണയം, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ ഉണ്ടായിരിക്കും. ക്യാമ്പ് രെജിസ്ട്രേഷൻ 9037574748 (ജെംഷി), 7510943356 (നൗഫല്‍), 9846660990 (ഫവാസ്)
യോഗത്തില്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ എം. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.വി ഷക്കീര്‍ സ്വാഗതം പറഞ്ഞു. ടി.പി.എം സാദിഖ്, എന്‍.കെ മുഹ്‌സിന്‍, എം. നൗഫല്‍, കെ. ഹസ്സന്‍കോയ, എം. നിസാര്‍, വി.ടി ജംഷീദ്, എം. മുഹമ്മദ് റഫീഖ്, സി.എം മുഹാദ്, സി. മിര്‍ഷാദ് പ്രസംഗിച്ചു.
international
ഇറാൻ-യുഎസ് സംഘർഷം രൂക്ഷം: ചൈനയുടെ പിന്തുണയോടെ നയതന്ത്ര നീക്കങ്ങളുമായി ഖത്തർ; ആക്രമണകാരികൾ മാപ്പ് പറയുംവരെ തിരിച്ചടി തുടരുമെന്ന് ഇറാൻ
അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടയിൽ, ഇറാൻ തങ്ങളുടെ ചെറുത്തുനിൽപ്പ് ശക്തമായി തുടരുമെന്ന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ പ്രഖ്യാപിച്ചു. ആക്രമണകാരികൾ തങ്ങളുടെ പ്രവൃത്തിയിൽ ഖേദ പ്രകടനം നടത്തുന്നതുവരെ പിൻമാറില്ലെന്നാണ് ടെഹ്‌റാൻ നൽകുന്ന സൂചന. അതേസമയം, പ്രതിസന്ധിക്ക് പരിഹാരം കാണാൻ ചൈനയുടെയും മറ്റ് ആഗോള പങ്കാളികളുടെയും പിന്തുണയോടെ നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ഖത്തർ.
ചൈനീസ് പിന്തുണയും ഖത്തറിന്റെ നീക്കങ്ങളും: യുഎസുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ നേതൃത്വത്തിലുള്ള സംഘം ബീജിങ് സന്ദർശിച്ചു.
ചൈനയുടെ നിലപാട്:
തോക്കുകളിലൂടെയും പീരങ്കികളിലൂടെയും സമ്മർദ്ദം ചെലുത്തുന്നത് പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്നും സംഭാഷണങ്ങളാണ് ശരിയായ മാർഗമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി. ഊർജ്ജ വിപണികളുടെയും ഷിപ്പിംഗിന്റെയും സ്ഥിരത നിലനിർത്താൻ ചർച്ചകൾ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കണം:
പ്രതിസന്ധി നീണ്ടുപോയാൽ ലോകം വലിയൊരു “വ്യാവസായിക ദുരന്തം” നേരിടേണ്ടിവരുമെന്നും, ഹോർമുസ് കടലിടുക്ക് തുറന്നു നൽകുന്നത് മുൻഗണനാ വിഷയമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി മുന്നറിയിപ്പ് നൽകി.
അമേരിക്കയാണ് പ്രശ്നങ്ങൾക്ക് കാരണം:
നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിന് കാരണം അമേരിക്കയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി. ജാപ്പനീസ് വിദേശകാര്യ മന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻപ് ഉണ്ടാക്കിയ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ അമേരിക്ക തയാറായാൽ കാര്യങ്ങൾ സാധാരണ നിലയിലാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുമായി നയതന്ത്ര കൂടിയാലോചനകൾ തുടരേണ്ടതിന്റെ ആവശ്യകത ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടേഗിയും എടുത്തുപറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള ഈ ഇടപെടലുകൾ വരുന്ന ദിവസങ്ങളിൽ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.
-
kerala1 day agoമുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
-
News1 day agoവനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?
-
News1 day ago‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
-
india2 days agoമഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
News1 day agoദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ റൺമല; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, മിന്നിത്തിളങ്ങി കുമാർ കുഷാഗ്രയും
-
More1 day agoഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
-
News1 day agoഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വാട്സ്ആപ്പിൽ ‘സൈബർ വാൾ’ ചാറ്റ്ബോട്ടുമായി കേരള പോലീസ്
-
kerala1 day agoചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ അഞ്ചാമത്

