ഓരോ ദിവസം കൂടും തോറും കേരളത്തിൽ കഠിനമായ ചൂട് കൂടി വരികയാണ്. ചൂട് ഇനിയും കൂടാൻ സാധ്യത ഉണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കേരളത്തിൽ ചൂട് ക്രമേണ ഉയരുന്ന സാഹചര്യത്തിൽ അതിന്റെ സ്വാധീനം മനുഷ്യരിൽ മാത്രമല്ല, പല ജീവികളിലും അത് വ്യക്തമായി കാണപ്പെടുന്നുണ്ട്. പാമ്പ് പോലെയുള്ള ജീവിളകൾ ചൂട് കാരണം തണുപ്പ് തേടി പുറത്തേക്ക് വരുന്ന സാഹചര്യമാണുള്ളത്. കേരളത്തിൽ ഇന്നും ഇന്നലെയുമായി പാമ്പ് കടിയേറ്റ് 2 ആളുകളാണ് മരണപ്പെട്ടത്.
ഇന്ന് തിരുവനന്തപുരം കിളിമാനൂരിൽ പാമ്പ് കടിയേറ്റ് സുധർമ്മ (75) എന്ന സ്ത്രീയാണ് മരണപ്പെട്ടത്. ഇന്നലെ തൃശ്ശൂരിൽ കോടാലിയിൽ ആൽജോ എന്ന എട്ടുവയസ്സുകാരനാണ് മരണപ്പെട്ടത്. കുട്ടിയുടെ സഹോദരന് കടിയേറ്റന്നാണ് സംശയം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ കിടക്കയുടെ തലയണക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ പാമ്പ് സജീവമാകുന്നത് സാധാരണമാണ്. അതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടസാധ്യത കുറക്കാം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങളൊക്ക കൂട്ടി വെക്കുന്നത് ഒഴിവാക്കുക. അപകടകാരികളായ പാമ്പുകളെ കണ്ടാൽ ഉടനെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുക. തുടങ്ങിയ കാര്യങ്ങങ്ങളൊക്ക ശ്രദ്ധിക്കണം.


