Connect with us

GULF

മരുഭൂമികളില്‍ വിയര്‍പ്പൊഴുക്കിയവര്‍ക്ക്; ”ലേബര്‍ ഹീറോ അവാര്‍ഡ്”  

Published

on

അബുദാബി: യുഎഇയുടെ വികസന മുന്നേറ്റത്തില്‍ കഠിനാദ്ധ്വാനത്തിലൂടെ പങ്കാളികളായവരെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ഭാഗമായി ‘ലേബര്‍ ഹീറോ അവാര്‍ഡ് 2026’ നല്‍കി ആദരിച്ചു. രാജ്യത്തിന്റെ ചരിത്രം തിരുത്തി യെഴുതിയ വികസന പ്രയാണത്തില്‍ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെയാണ് മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് അവാര്‍ഡ് നല്‍കി ആദരിച്ചത്.
നാല്‍പ്പതിനായിരത്തിലേറെ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്ന് ലഭിച്ച 550 നോമിനേഷ നുകളില്‍ നിന്നാണ് അര്‍ഹരായ 33 പേരെ തിരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നാല് മലയാളികളും ആദരിക്കപ്പെട്ടു. ബിജു ചീനക്കണ്ടി (കണ്ണൂര്‍), നജീബ് ഇബ്രാഹിം (തിരുവനന്തപുരം), മുഹമ്മദ് ബിലാല്‍ (കൊല്ലം), അമ്പാടിക്കണ്ണന്‍ മണി (തിരുവനന്തപുരം) എന്നിവരാണ് ആദരിക്കപ്പെട്ട മലയാളികള്‍.
തൊഴിലിലുള്ള ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവുമാണ് ഇവരെയെല്ലാം ആദരവിന് അര്‍ഹരാക്കിയത്.  ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഉഗാണ്ട, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 33 തൊഴിലാളികളാണ് വേദിയില്‍ ആദരിക്കപ്പെട്ടത്. ഏറ്റവും ചെറിയ ജോലിയില്‍നിന്നും ആരംഭിച്ചു ഉയര്‍ന്ന പദവിയിലെത്തിയവരും ഇവര്‍ക്കിടിയിലുണ്ട്. അബുദാബിയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ക്ക്  ആദരവ് വലിയ അംഗീകാരമായി മാറി.
മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം, അബുദാബി പോലീസ്, അബുദാബി മുനിസിപ്പാലിറ്റി, അബുദാബി പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റാഫ് അക്കോമഡേഷന്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മുസഫ യിലെ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ പുരസ്‌കാര ചടങ്ങ് അവിസ്മരണീയമാക്കിയത്. ഓരോ തൊഴിലാളിക്കും തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ യുഎഇ നല്‍കുന്ന പിന്തുണയും സുരക്ഷിതമായ അന്തരീക്ഷവും ആദരവ് ചടങ്ങി ല്‍ അനുസ്മരിക്കുന്നതോടൊപ്പം കടന്നുവന്ന നാള്‍വഴികള്‍ നല്‍കിയ അനുഭവസമ്പത്തും അതിലൂടെ നേടിയെടുക്കാനായ വിജയഗാഥയും വിവരിച്ചു.

GULF

ഇറാന്റെ ഏകപക്ഷീയമായ ആക്രമണം; ഗള്‍ഫ് രാജ്യങ്ങളുമായുള്ള വിശ്വാസം തകര്‍ത്തതായി യുഎഇ

Published

on

ദുബൈ: ഏകപക്ഷീയമാ ആക്രമണങ്ങള്‍ യുഎഇയും ഇറാനും തമ്മിലുള്ള വിശ്വാസം ഗുരുതരമായ രീതിയില്‍ തകര്‍ത്തതായി യുഎഇ നയതന്ത്രജ്ഞന്‍ ഡോ.മുഹമ്മദ് ഇബ്രാഹിം അല്‍ദഹേരി പറഞ്ഞു. ഇറാന്‍ യുഎഇയെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും ആക്രമിച്ച് ആറ് മാസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിലാണ് അല്‍ദഹേരിയുടെ പ്രസ്താവന. വാക്കുകള്‍ കൊണ്ടുള്ള ഉറപ്പുകള്‍ക്കപ്പുറം യുഎഇയും മറ്റു ഗള്‍ഫ് രാജ്യങ്ങളും മിസൈലുകളും ഡ്രോണുകളുമാണ് ഇറാനില്‍ നിന്നും നേരിടേണ്ടിവന്നത്. ഇത്തരം സാഹചര്യത്തില്‍ വാക്കാലുള്ള ഉറപ്പുകള്‍ക്ക് ഇനി തന്ത്രപ്രധാനമായ മൂല്യമില്ല. ഭാവിയിലെ സുരക്ഷാ ധാരണകളും മറ്റും വ്യക്തമായതും നടപ്പാക്കാവുന്നതുമായ, സ്വതന്ത്രമായി പരിശോധിക്കാവുന്ന ഉറപ്പുകളില്‍ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പല്‍ ഗതാഗതം വിട്ടുവീഴ്ചയില്ലാത്ത വിഷയമാണെന്ന് യുഎഇ വ്യക്തമാക്കി.

ഇറാനുമായി ഭാവിയില്‍ നടക്കുന്ന പ്രാദേശിക സുരക്ഷാ ചര്‍ച്ചകളില്‍ ജിസിസി രാജ്യങ്ങള്‍ക്ക് നേരിട്ട് പ്രാതിനിത്യം വേണം. ആണവശേഷി, ബാലിസ്റ്റിക് മിസൈലുകള്‍, ദീര്‍ഘദൂര ഡ്രോണുകള്‍, പ്രോക്‌സി ശൃംഖലകള്‍, സമുദ്രസുരക്ഷ എന്നിവ ഒറ്റ സമഗ്ര ചട്ടക്കൂടില്‍ പരിഗണിക്കണം. ചര്‍ച്ചകള്‍ തുടരുന്നത് മാത്രം പുരോഗതിയായി കണക്കാക്കാനാകില്ല, അളക്കാവുന്ന ഫലങ്ങളും അതിന്റെ കൃത്യമായ പാലനവും ഉണ്ടാകുമ്പോഴാണ് സംഭാഷണത്തിന് അര്‍ത്ഥമെന്ന് അല്‍ ദഹേരി പറഞ്ഞു.

വാണിജ്യ കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇറാന്‍ അവസാനിപ്പിക്കുക, അയല്‍രാജ്യങ്ങള്‍ക്കെതിരായ നേരിട്ടും പ്രോക്‌സികളിലൂടെയുമുള്ള ആക്രമണങ്ങള്‍ നിര്‍ത്തുക, സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുക, ബാധകമായും സ്വതന്ത്രമായി ഓഡിറ്റ് ചെയ്യാവുന്നതുമായ സുരക്ഷാ ക്രമീകരണങ്ങള്‍ അംഗീകരിക്കുക എന്നിവയാണ് യുഎഇ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. അതേസമയം, പ്രതിസന്ധിക്കിടെ പോലും നയതന്ത്ര ചാനലുകള്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്നും തെറ്റായ കണക്കുകൂട്ടലുകള്‍ ഒഴിവാക്കാന്‍ ആശയവിനിമയം തുടരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആറ് മാസത്തെ സംഘര്‍ഷത്തിന് ശേഷം ഇറാനുമായുള്ള ബന്ധത്തില്‍ പഴയ വിശ്വാസം തിരിച്ചുപിടിക്കാന്‍ വാക്കുകള്‍ മാത്രം പോരെന്നും, പ്രായോഗിക നടപടികളും പരിശോധിക്കാവുന്ന സുരക്ഷാ ഉറപ്പുകളും ആവശ്യമാണെന്നുമാണ് യുഎഇയുടെ നിലപാട്.

Advertisement
Continue Reading

GULF

അബുദാബി ഐഎസ് സി ഓണാഘോഷം വിപുലമായ ഒരുക്കങ്ങള്‍; 5000 പേര്‍ക്ക് സദ്യയൊരുക്കും

Published

on

അബുദാബി: യുഎഇ തലസ്ഥാന നഗരിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഇന്ത്യ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി. നവംബര്‍ ഏഴുവരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ 13ന് തുടക്കം കുറിക്കുമെന്ന് പ്രസിഡണ്ട ബിജി എം തോമസ്, ജനറല്‍ സെക്രട്ടറി ലിംസണ്‍ കെ ജേക്കബ്, ട്രഷറര്‍ ജോണ്‍ ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഐഎസ്‌സിയില്‍ സംഘടിപ്പിക്കുന്ന ഐസ്‌സി-എഫ്‌സിസി ഓണസദ്യയില്‍ 5000ത്തിലധികം പേര്‍ക്കാണ് സദ്യയൊരുക്കുന്നത്. കേരളത്തിലെ പ്രമുഖ പാചക വിദഗ്ദനായ കണ്ണന്റെ നേതൃത്വത്തിലാണ് സദ്യ തയാറാക്കുക. സെപ്റ്റംബര്‍ 13ന് പൂക്കള മത്സരം നടക്കും. 15ന് പരമ്പരാഗത ഓണക്കളികളും 17ന് യുവജന ഓണാഘോഷവും നടക്കും. 19ന് പ്രമുഖ ഗായകന്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന ഓണം ഗ്രാന്റ് മ്യൂസിക്കല്‍ നൈറ്റും നവംബര്‍ 7ന് തിരുവാതിര മത്സരവും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി കെ സി അജിത്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ കുഞ്ചേറിയ ജോസഫ്, എസ്എഫ്‌സി ഗ്രൂപ്പ് ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Continue Reading

GULF

പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ സൗജന്യ സേവനം ചെയ്യണമെന്ന് കോടതി

വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്, പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ അതേപെട്രോള്‍ സ്‌റ്റേഷനില്‍ സൗജന്യ സേവനവും പിഴയും വിധിച്ചു കൊണ്ട് കോടതി ഉത്തരവ്.

Published

on

By

അബുദാബി: വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്, പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ അതേപെട്രോള്‍ സ്‌റ്റേഷനില്‍ സൗജന്യ സേവനവും പിഴയും വിധിച്ചു കൊണ്ട് കോടതി ഉത്തരവ്.

പബ്ലിക് സര്‍വീസ് ജീവനക്കാരനെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണ് അല്‍ഐനില്‍ പെട്രോള്‍ സ്‌റ്റേഷന്‍ ജീവനക്കാരനാണ് അക്രമത്തിന് ഇരയായത്. സംഭവം നടന്ന അതേ പെട്രോള്‍ സ്റ്റേഷനില്‍ രണ്ട് മാസം കമ്മ്യൂണിറ്റി സര്‍വീസ് നടത്താന്‍ പ്രതികളോട് കോടതി ഉത്തരവിട്ടു. പബ്ലിക് സര്‍വീസ് ജീവനക്കാരനെ ആക്രമിച്ചതിനും പൊതു ക്രമസമാധാനം തടസ്സപ്പെടുത്തിയതിനും ഓരോരുത്തര്‍ക്കും 50,000 ദിര്‍ഹം വീതം പിഴയും ചുമത്തി.

ഒന്നാം പ്രതിയുടെ വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് പ്രതികള്‍ ഇരയെ ആക്രമിച്ചുവെന്ന റിപ്പോര്‍ട്ടോടെയാണ് കേസ് ആരംഭിച്ചത്. ഡ്രൈവര്‍ വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടുപ്പോള്‍ തിരക്കിലാണെന്നും കാത്തിരിക്കേണ്ടിവരുമെന്നും ജീവനക്കാരന്‍ മറുപടി പറഞ്ഞു.

തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും അക്രമിക്കപ്പെടുകയുമായിരുന്നു. ജീവനക്കാരന് വേദനയും ചതവും ഉണ്ടാക്കിയതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കേസ് ഫയലിലെ തെളിവുകള്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍, പ്രതികളെ കോടതിയില്‍ മൊഴി നല്‍കിയതിന്റെ തെളിവുകള്‍, സാക്ഷി മൊഴികള്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ അടിസ്ഥാനമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.

Advertisement

പൊതുജന സേവനത്തില്‍ നിയോഗിക്കപ്പെട്ട വ്യക്തിയെയോ, പൊതുപ്രവര്‍ത്തകനെയോ, അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിനിടയിലോ, അല്ലെങ്കില്‍ അതുമൂലമോ ബലപ്രയോഗത്തിലൂടെയോ അക്രമം നടത്തിയോ ആക്രമിക്കുകയോ ചെറുക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്ന കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്ന് കോടതി വിധിയില്‍ പറഞ്ഞു.

തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമം പാലിക്കുന്നതും ഔദ്യോഗിക മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതുമാണ് നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് കോടതി ഊന്നിപ്പറഞ്ഞു.

Continue Reading

Trending