കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കാത്തത്ത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. കൃത്യ സമയത്ത് അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റോ ഫെസിലിറ്റേഷൻ സെൻ്ററുകളോ അനുവദിക്കാത്തതിലൂടെ നിരവധി ഉദ്യോഗസ്ഥരുടെ ഭരണഘടനാപരമായ അവകാശമാണ് ലംഘിക്കപ്പെട്ടത്. ഫോറം 12 കൃത്യസമയത്ത് സമർപ്പിച്ചിട്ടും വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകളിൽ നിന്ന് ബാലറ്റ് അനുവദിക്കാതിരുന്നതിലൂടെ വലിയ അപാകതയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്ത് നിന്നുണ്ടായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വോട്ട് ചെയ്യാൻ പ്രത്യേക അവസരം നൽകുമെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇത് വരെ ഇതിനായുള്ള ഒരു നടപടിയും നടന്നിട്ടില്ല. ഇത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനത്തിൻ്റെ ഭാഗമായി എല്ലാവരുടെയുടെയും വോട്ടവകാശം ഉറപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്ക് തന്നെ അവരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വലിയ വീഴ്ച്ചയാണെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറർ പി. ഇസ്മായില്‍, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്റഫലി, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു.
അസീസ് കളത്തൂര്‍, കെ.കെ ഷിനാജ്, ഷജീര്‍ ഇഖ്ബാല്‍, എം.പി നവാസ്, സി.എച്ച് ഫസല്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന് കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, പി.എ സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ദീന്‍, അമീന് പിട്ടയില്‍, ബിലാല്‍ റഷീദ്, മുഹമ്മദ് ഹനീഫ, എ. ജാഫര്‍ ഖാന്, ഷാഫി കാട്ടില്‍, ഷിബി കാസിം, റെജി തടിക്കാട്, സാജന് ഹിലാല്‍, ഹാരിസ് കരമന, ടി.ഡി കബീര്‍, ഇ.എ.എം അമീന്, യൂസുഫ് ഉളുവാര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന് ആലംഗീര്‍, കുരിക്കള്‍ മുനീര്‍, കെ.എം ഖലീല്‍, കെ.എം ഫവാസ്, അന്‍വന്‍ ഷാഫി ഹുദവി, റിയാസ് പുല്പറ്റ, എ.എം അലി അസ്ഗര്‍, ശരീഫ് സാഗര്‍, നൗഷാദ് വെള്ളപ്പാടം, അമീന് ചേനപ്പാടി, ഷബീര്‍ ഷാജഹാന്, പി.വി അഹമ്മദ് സാജു, പി.കെ നവാസ്, ചർച്ചയിൽ പങ്കെടുത്തു.


