Connect with us

kerala

വക്കം പുരുഷോത്തമന്‍ കരുത്തനായ ഭരണാധികാരി: ഇ.ടി മുഹമ്മദ് ബഷീര്‍

ഒരു സ്പീക്കര്‍ കാണിക്കേണ്ട കൃത്യതയും വ്യക്തതയും ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

Published

on

അന്തരിച്ച മുന്‍സ്പീക്കറും ഗവര്‍ണറും മന്ത്രിയുമായ വക്കം പുരുഷോത്തമന്‍ കരുത്തനായ ഒരു ഭരണാധികാരി ആയിരുന്നുവെന്ന് മുസ്്‌ലിം ലീഗ് ദേശീയ ഒര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. അദ്ദേഹത്തിന്റെ ഭരണപരമായ നൈപുണ്യം നേരിട്ട് കാണുവാന്‍ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. അദ്ദേഹം തൊഴില്‍ വകുപ്പ് മന്ത്രി ആയിരുന്ന സമയത്ത് ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ച എനിക്ക് തൊഴിലാളി പ്രശ്‌നങ്ങളില്‍ തീരുമാനം കൈകൊള്ളുന്ന കാര്യത്തില്‍ അദ്ദേഹം കാണിക്കുന്ന ജാഗ്രത അത്ഭുതപെടുത്തിയിരുന്നു. അദ്ദേഹം നിയമസഭ സ്പീക്കര്‍ ആയിരുന്ന കാലഘട്ടം സ്വഭാവികമായും തന്റെ സമീപന രീതിയിലെ ദൃഢമായ നിലപാട് മൂലം അദ്ദേഹം സ്വഭാവികമായും വിമര്‍ശിക്കപ്പെട്ടിരുന്നവെങ്കിലും ഒരു സ്പീക്കര്‍ കാണിക്കേണ്ട കൃത്യതയും വ്യക്തതയും ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഒന്നിച്ച് ഒരേ മന്ത്രിസഭയില്‍ അംഗമായിരിക്കാനും എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് കാര്യങ്ങളെ കുറിച്ച് വ്യക്തമായ ദീര്‍ഘദൃഷ്ടി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചടുലത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും കാണാന്‍ സാധിച്ചിരുന്നു . വക്കം പുരുഷോത്തമന്റെ കഴിവ് ഏറ്റവും പ്രകടമായി കാണുന്നത് എവിടെയാണെന്ന് ചോദിച്ചാല്‍ നല്‍കാന്‍ കഴിയുന്ന ആദ്യത്തെ ഉത്തരം അദ്ദേഹം ആന്തമാന്‍ ദ്വീപിലെ ഗവര്‍ണര്‍ ആയിരുന്ന കാലമായിരുന്നു.
ആന്തമാന്‍ ദ്വീപില്‍ ഓരോരുത്തരും അഭിമാനപുരസരം ഓര്‍ക്കുന്ന നാമമാണ് വക്കം പുരുഷോത്തമന്റേത്. കേരള രാഷ്ട്രീയത്തില്‍ കരുത്തിന്റെ പ്രതീകമായി അറിയപ്പെട്ടിരുന്ന പ്രിയങ്കരനായ ഒരു ഭരണാധികാരിയെന്ന നിലയില്‍ ഈ വിയോഗം തീര്‍ച്ചയായും ഇന്നത്തെ സാഹചര്യത്തില്‍ വേദന നല്‍കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.ഇ.ടി കുറിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും

കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Published

on

കേരള തീരത്തിനു സമീപം ചരകക്കുകപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്ര (INCOIS) ത്തിന്റെ മുന്നറിയിപ്പ്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീ നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീയണയ്ക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാന്‍ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല.

കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്നു 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനു പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

kerala

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു

ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.

Published

on

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

kerala

വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍.

Published

on

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍. കാലിക്കറ്റ് നാലുവര്‍ഷ ബിരുദപ്രോഗ്രാമില്‍ മലയാളം നാലാംസെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാപഠനം, സംസ്‌കാരപഠനം എന്നിവയില്‍ താരതമ്യപഠനത്തിന്റെ സാധ്യതകള്‍ എന്ന നിലയിലാണ് വേടന്റെ പാട്ട് പഠിക്കേണ്ടത്.

കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.

അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാന്‍ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്‍ട് കെയര്‍ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നല്‍കിയിട്ടുള്ളത്.

Continue Reading

Trending