More
39 ഭാര്യമാര്‍, 94 മക്കള്‍, ഒറ്റ മേല്‍ക്കൂരക്കു കീഴില്‍ 167 അംഗങ്ങളുമായി ചാനയുടെ കുടുംബം
 
																								
												
												
											ഒന്നുകൊണ്ടേ തോറ്റൂവെന്നാണ് വിവാഹജീവിതത്തെക്കുറിച്ച് പണ്ടുമുതലേ കേള്‍ക്കുന്ന തമാശ. അത് ആണായാലും പെണ്ണായാലും അങ്ങനെതന്നേ പറയൂ. എന്നാല്‍ ഒരു ഭാര്യയെക്കൊണ്ടല്ല, 39 ഭാര്യമാരുണ്ടായാലും തോല്‍ക്കില്ലെന്നാണ് മിസോറാമിലെ സിയോണ ചാന പറയുന്നത്. 39 ഭാര്യമാരും, 94 മക്കളും, 33 പേരമക്കളുമായി ഒരൊറ്റ കൂരക്കുള്ളില്‍ ജീവിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് 66കാരനായ ചാന.
മിസോറാമിലെ ഒരു കൊച്ചുഗ്രാമത്തില്‍ ജീവിക്കുന്ന ചാനയുടെ ഈ വലിയ കുടുംബം ഒരൊറ്റ കെട്ടിടത്തിനുള്ളിലാണ് താമസിക്കുന്നത്. അടിയും ബഹളങ്ങളുമില്ലാതെ മുന്നോട്ട് പോകുന്ന കുടുംബത്തില്‍ മൊത്തം 167 അംഗങ്ങളുണ്ട്. വീട്ടിലും വീട്ടുപണികളിലും മക്കളുടെ കാര്യത്തിലും ഒരു നല്ല ഒത്തൊരുമയുള്ള മാതൃക. ഇവിടെ മക്കള്‍ക്കും പേരമക്കള്‍ക്കും ഭാര്യമാര്‍ക്കുമായി കഴിയാന്‍ നൂറ് മുറികളാണ് ചാന ഒരുക്കിയിരിക്കുന്നത്. അവിടെ ഒരൊറ്റ അടുക്കളമാത്രം.
- 39 ഭാര്യമാരും, 94 മക്കളും, 33 പേരമക്കളുമായി ഒരൊറ്റ കൂരക്കുള്ളില്‍ ജീവിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് 66കാരനായ ചാന.
- മിസോറാമിലെ ഒരു കൊച്ചുഗ്രാമത്തില്‍ ജീവിക്കുന്ന ചാനയുടെ ഈ വലിയ കുടുംബം ഒരൊറ്റ കെട്ടിടത്തിനുള്ളിലാണ് താമസിക്കുന്നത്.
- വീട്ടിലും വീട്ടുപണികളിലും മക്കളുടെ കാര്യത്തിലും ഒരു നല്ല ഒത്തൊരുമയുള്ള മാതൃക. ഇവിടെ മക്കള്‍ക്കും പേരമക്കള്‍ക്കും ഭാര്യമാര്‍ക്കുമായി കഴിയാന്‍ നൂറ് മുറികളാണ് ചാന ഒരുക്കിയിരിക്കുന്നത്.
- ‘ഒരുപാട് അംഗങ്ങളെ സംരക്ഷിക്കാനും, അവരെക്കൊണ്ട് സംരക്ഷിക്കപ്പെടാനും കഴിഞ്ഞുവെന്നത് ഭാഗ്യമായി കരുതുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനും ഞാന്‍ തന്നെ’ ചാന പറയുന്നു.
വ്യത്യസ്തമായ വിഭവങ്ങള്‍ പരീക്ഷിച്ചുകൊണ്ട് അടുക്കളയില്‍ പാചകം ചെയ്യുന്നതും ഭാര്യമാര്‍ തന്നെ. വീട് വൃത്തിയാക്കുന്ന ചുമതല മക്കളിലും. ചാനയാണെങ്കിലോ പുറംപണികളിലും കൃഷിയിലും സജീവമായിരിക്കുകയും ചെയ്യും. പരിചരിക്കാനും സ്‌നേഹിക്കാനും ചുറ്റിലുമെപ്പോഴും ചാനക്ക് ആറോ ഏഴോ ഭാര്യമാരുണ്ടായിരിക്കും. വര്‍ഷത്തില്‍ 10വിവാഹം വരെ കഴിച്ചിട്ടുള്ളയാളാണ് ചാന.
കുടുംബത്തിന്റെ വിപുലീകരണത്തിന് വേണ്ടി ഇനിയും വിവാഹമെന്നത് ചാനക്ക് ഒരുതരത്തിലും വെല്ലുവിളിയുമല്ല. ‘ഒരുപാട് അംഗങ്ങളെ സംരക്ഷിക്കാനും, അവരെക്കൊണ്ട് സംരക്ഷിക്കപ്പെടാനും കഴിഞ്ഞുവെന്നത് ഭാഗ്യമായി കരുതുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനും ഞാന്‍ തന്നെ’ ചാന പറയുന്നു.
india
ക്ഷേത്ര മതിലില്‍ ‘ഐ ലവ് മുഹമ്മദ്’ എഴുതി കലാപത്തിന് ശ്രമിച്ച ഹിന്ദുത്വ ഭീകരര്‍ അറസ്റ്റില്‍
 
														ഉത്തർപ്രദേശിലെ അലിഗഢിൽ ഹിന്ദു ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹിന്ദുത്വ ഭീകരർ അറസ്റ്റിൽ. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശർമ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം. മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജദൗൻ പറഞ്ഞു.
പ്രതികളും മുസ്ലിം ബിസിനസുകാരുമായി ഭൂമി തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ ശ്രമം. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എഴുത്തുകൾ കണ്ടതിനെ തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.
കർണിസേന എന്ന ഹിന്ദുത്വ സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. അവരുടെ നിർദേശ പ്രകാരം മൗലവി മുസ്തഖീം, ഗുൽ മുഹമ്മദ്, സുലൈമാൻ, സോനു, അല്ലാബക്ഷ്, ഹസൻ, ഹമീദ്, യൂസുഫ് എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തിൽ പ്രതികളെ വിട്ടെന്നും അവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും എസ്എസ്പി അറിയിച്ചു.
kerala
‘കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ട്’; തെളിവുകള്‍ പുറത്ത്
 
														അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് എസ്‌കെഎഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയെന്നും രേഖകളിൽ വ്യക്തമാണ്. കായികവകുപ്പിന്റെ നിർദേശമാണ് പുറത്തുവന്നിരിക്കുന്നത്.
സ്റ്റേഡിയം കൈമാറുന്നതിന് കരാർ വേണമെന്ന് കത്തില്‍ നിർദേശിക്കുന്നു.
അതേസമയം, കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പ്രതിഷേധം തുടരാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
നവംബർ 17ന് ടീം അർജന്‍റീന എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് വ്യാപാരികളുടെ പരാതി. അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണം നവംബർ 30 നകം തന്നെ പൂർത്തിയാക്കി ജിസിഡിഎയ്ക്ക് കൈമാറാൻ സ്പോൺസറോട് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.
Film
കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ പേരിൽ ‘പൊന്നിൻകുടം വഴിപാട്’
 
														- 
																	   Film2 days ago Film2 days agoദിലീപ് ചിത്രം ‘ഭഭബ’യില്‍ നിന്ന് ഷാന്‍ റഹ്മാന് പിന്മാറിയോ?; ചര്‍ചചെയ്ത് സോഷ്യല്‍ മീഡിയ 
- 
																	   kerala3 days ago kerala3 days agoസ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 150 രൂപ കുറഞ്ഞു 
- 
																	   kerala3 days ago kerala3 days agoകാറിനും വീടിനും തീ വെച്ച് ആത്മഹത്യാശ്രമം; ആക്രമണത്തിന് കാരണം സാമ്പത്തിക തര്‍ക്കം 
- 
																	   crime1 day ago crime1 day agoകാറില്‍ സ്കൂട്ടര്‍ ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍ 
- 
																	   News3 days ago News3 days agoഗസ്സയില്‍ ആക്രമണം തുടരാന്‍ ഉത്തരവിട്ട് നെതന്യാഹു; ആകാശങ്ങളില്‍ വീണ്ടും ഇസ്രാഈലി ഡ്രോണുകള്‍ 
- 
																	   kerala2 days ago kerala2 days agoകൊച്ചി വിമാനത്താവള റെയില്‍വേ സ്റ്റേഷന്; അനുമതി നല്കി കേന്ദ്ര റെയില്‍വേ ബോര്‍ഡ് 
- 
																	   kerala2 days ago kerala2 days agoഉച്ചക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് 600 രൂപ കൂടി 
- 
																	   News2 days ago News2 days agoവിക്കിപീഡിയയ്ക്ക് ബദലായി ഇലോണ്‍ മസ്കിന്റെ ‘ഗ്രോക്കിപീഡിയ’; ആദ്യ പതിപ്പ് പുറത്തിറങ്ങി 






 
									 
																	 
									 
																	 
									 
																	 
									 
																	 
									 
																	 
									