Connect with us

More

സിസോ……………. ദി ഗ്രേറ്റ്

Published

on

മാഡ്രിഡ്: സന്തോഷം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ വിമുഖനാണ് സൈനുദ്ദീന്‍ സിദാന്‍. പക്ഷേ ഇന്നലെ അദ്ദേഹം ടോണി ക്രൂസിന്റെ ഗോളില്‍ കൈകള്‍ വാനിലേക്കുയര്‍ത്തി…. താരങ്ങളുടെ ചുമലില്‍ തട്ടി…. മഹാനായ ഫുട്‌ബോളര്‍ എന്ന ഖ്യാതിയില്‍ നിന്നും ലോക ഫുട്‌ബോളില്‍ അനിതരസാധാരണ നേട്ടക്കാരനായ പരിശീലകനായി മാറുകയാണ് സിസു. രണ്ട് കിരീടങ്ങളാണ് അദ്ദേഹത്തിന് തൊട്ട് മുന്നില്‍. സെല്‍റ്റക്കെതിരായ മല്‍സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിസു വ്യക്തമായി പറഞ്ഞത് ഞങ്ങള്‍ ചാമ്പ്യന്മാരായിട്ടില്ല, ആഘോഷത്തിന് സമയമായിട്ടില്ല എന്നാണ്. ഇന്നലെയും അദ്ദേഹം ആ വാക്കുകള്‍ ആവര്‍ത്തിച്ചു-ചാമ്പ്യന്മാരായിട്ടില്ല. അതിനാല്‍ വലിയ സന്തോഷത്തിന് നില്‍ക്കാതെ അദ്ദേഹം ക്ലബ് ആസ്ഥാനത്തേക്ക് പോയി. രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് സിസു താരങ്ങളോട് പറഞ്ഞിരിക്കുന്നത്.
യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരിക്കുന്നത് വമ്പന്മാരായ പരിശീലകരാണ്. അനുഭവസമ്പത്തിന്റെയും കോച്ചിംഗ് ലൈസന്‍സിന്റെയും ബലത്തില്‍ ഹൗസേ മോറിഞ്ഞോ, ആഴ്‌സന്‍ വെംഗര്‍, കാര്‍ലോസ് ആഞ്ചലോട്ടി, പെപ് ഗുര്‍ഡിയോള തുടങ്ങിയവര്‍. സിദാന് ഇത്തരം ആഡംബരങ്ങളൊന്നുമില്ല. രാജ്യാന്തര ഫുട്‌ബോളറില്‍ നിന്നുമാണ് അദ്ദേഹം പരിശീലകനായത്. പക്ഷേ എല്ലാവരുടെയും കരുത്തിനെ ചൂഷണം ചെയ്യുക എന്ന സിംപിള്‍ ബുദ്ധിയാണ് അദ്ദേഹം പ്രയോഗിക്കുന്നതും വിജയിപ്പിക്കുന്നതും. റയല്‍ മാഡ്രിഡ് എന്നാല്‍ എല്ലാവരും സൂപ്പര്‍ താരങ്ങളാണ്. ലോക ഫുട്‌ബോളില്‍ വ്യക്തമായ മേല്‍വിലാസമുളളവര്‍. അവരെ ഒരു സംഘമാക്കി, ഈഗോ പ്രശ്‌നങ്ങള്‍ ഒഴിവാക്കി, എല്ലാവര്‍ക്കും അവസരങ്ങള്‍ ഉറപ്പാക്കി, ആരെയും നോവിപ്പിക്കാതെയുളള ഫുട്‌ബോള്‍ ഡിപ്ലോമസി….
ജയത്തില്‍ മതിമറക്കുന്നില്ല അദ്ദേഹം. പരാജയത്തിലോ തിരിച്ചടിയിലോ കൂറ്റക്കാരെ കണ്ടെത്തുന്നുമില്ല. വ്യക്തമായ മല്‍സര പ്ലാന്‍-കളിക്കാരനായിരുന്നപ്പോള്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന പ്ലേ മേക്കറായിരുന്നു സിദാനെങ്കില്‍ ഇപ്പോള്‍ അദ്ദേഹം പ്ലേ മേക്കിംഗ് കോച്ചാണ്. എല്ലാ താരങ്ങളുടെയും അഭിപ്രായം തേടുമ്പോള്‍ തന്നെ അമിതമായി പ്രതിരോധപാത പിന്തുടരുന്നില്ല. മുന്‍നിരയില്‍ കൃസ്റ്റിയാനോയും ബെന്‍സേമയും അസുന്‍സിയോയും ഇസ്‌ക്കോയും റോഡ്രിഗസുമെല്ലാമുള്ളപ്പോള്‍ ഗോളുകള്‍ തന്നെയാണ് ടീമിന്റെ ശക്കതിയെന്ന് മനസ്സിലാക്കിയുള്ള മുന്നേറ്റം. ഇപ്പോഴും സിസു ചിരിക്കുന്നില്ല. തന്റെ ചിരി അദ്ദേഹം ഞായറിലേക്ക് മാറ്റിയിരിക്കുന്നു. അന്ന് മലാഗക്കെതിരെ സമനില മതി. പക്ഷേ ആ ലക്ഷ്യത്തിലേക്കല്ല കോച്ചിന്റെ നോട്ടമെന്ന് വ്യക്തം. പിന്നെ സിസു പൊട്ടിച്ചിരിക്കും-കാര്‍ഡിഫിലെ ജൂണ്‍ മൂന്നിലെ രാത്രി അനുകൂലമായാല്‍.

kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

Published

on

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.

Continue Reading

india

യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

Published

on

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

Published

on

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.

രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.

 

Continue Reading

Trending