Connect with us

india

സകിയ ജാഫരിയുടെ ഇച്ഛാശക്തിക്ക് സമാനതകളില്ല; മോദി-അമിത്ഷാമാരുടെ ഭീഷണികള്‍ക്ക് മുന്നില്‍ പോരാടി: ഷാഫി പറമ്പില്‍

ആദരാഞ്ജലി ആർപ്പിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാഫി പറമ്പിൽ സകിയ ജാഫരിയുടെ പോരാട്ടത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്.

Published

on

നരേന്ദ്ര മോദി- അമിത്ഷാമാരുടെ ഭീഷണികൾക്ക് മുന്നിൽ രണ്ട് ദശാബ്ദത്തോളം സധൈര്യം പോരാടിയ സകിയ ജാഫരിയുടെ ഇച്ഛാശക്തിക്ക് സമാനതകളില്ലെന്ന് കോൺഗ്രസ് എം.പി ഷാഫി പറമ്പിൽ.

ആദരാഞ്ജലി ആർപ്പിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാഫി പറമ്പിൽ സകിയ ജാഫരിയുടെ പോരാട്ടത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്. സകിയ ജാഫരിയുടെ ദീപ്തസ്മരണകൾ ഇന്ത്യയിലെ എല്ലാ മനുഷ്യാവകാശ പോരാളികൾക്കും ആവേശമായി എന്നും നിറഞ്ഞു നിൽക്കട്ടെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഗുജറാത്ത് കലാപത്തിന്റെയും ഗുൽബർഗ് സൊസൈറ്റി കൂട്ടകൊലയുടെയും ജീവിക്കുന്ന രക്തസാക്ഷിയും, ഇരയും പോരാളിയുമായിരുന്ന, സകിയ ജാഫരിക്ക് വേദനയോടെ ആദരാഞ്ജലികൾ. അവരുടെ ഭർത്താവും കോൺഗ്രസ് എം.പിയുമായിരുന്ന ഇഹ്സാൻ ജാഫരിയുടെയും ഗുൽബർഗ് സൊസൈറ്റിയിൽ ക്രൂരമായി കൊല്ലപ്പെട്ട നിരപരാധികളായ മനുഷ്യർക്കും വേണ്ടി ഈ ജനാധിപത്യ രാഷ്ട്രത്തിലെ നീതിന്യായ വ്യവസ്ഥക്ക് മുന്നിലും, മോദി- അമിത്ഷാമാരുടെ ഭീഷണികൾക്ക് മുന്നിലും രണ്ടു ദശാബ്ദത്തോളം സധൈര്യം പോരാടിയ സകിയ ജാഫരിയുടെ ഇച്ഛാശക്തിക്ക് സമാനതകളില്ല. അവരുടെ ദീപ്തസ്മരണകൾ ഇന്ത്യയിലെ എല്ലാ മനുഷ്യാവകാശ പോരാളികൾക്കും ആവേശമായി എന്നും നിറഞ്ഞു നിൽക്കട്ടെ’.

2002ലെ ഗുജറാത്ത് വംശഹത്യക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ സകിയ ജാഫരി (86) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ ഭാര്യയും മനുഷ്യാവകാശ പ്രവർത്തകയുമാണ് സകിയ ജാഫരി.

കലാപത്തിനിടെ അഹ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന ആക്രമണത്തിൽ ഇഹ്സാൻ ജാഫരിയുൾപ്പെടെ 69 പേരാണ് കൊല്ലപ്പെട്ടത്. ഇരകൾക്കായി അവസാനം വരെ പൊരുതിയ സകിയയുടെ നിയമപോരാട്ടം ദേശീയ ശ്രദ്ധ നേടിയിരുന്നു.

കലാപത്തിലെ അതിജീവിത കൂടിയായ സകിയ 2008ൽ നൽകിയ ഹരജിയിൽ ഗുൽബർഗ് സൊസൈറ്റി ഉൾപ്പെടെയുള്ള ഒമ്പത് കേസുകളിൽ പുനരന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് അന്വേഷിച്ച പ്രത്യേകസംഘം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 63 പേർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെ ഗുജറാത്ത് ഹൈകോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചു. 2022 ജൂൺ 24ന്, സുപ്രീംകോടതി ജാഫരിയുടെ അപ്പീൽ തള്ളുകയും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി ശരിവെക്കുകയും ചെയ്തു.

പോരാളികളുടെ മാതാവേ, വിട

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉറിയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം.

Published

on

ഉറിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. അതേസമയം, പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയ ജമ്മു സര്‍വകലാശാല അടച്ചു.

കശ്മീരിലുണ്ടായ ഷെല്ലാക്രമണത്തില്‍ വീടുകള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. പ്രദേശത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും അവധി നല്‍കുകയും പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു.

അതിനിടെ ഇന്ന് രാവിലെ 4.30 ന് ജമ്മുവില്‍ ആക്രമണ ശ്രമം നടത്തിയിരുന്ന ഒരു പാക് ഡ്രോണ്‍ സൈന്യം വീഴ്ത്തി. അതേസമയം, പാകിസ്താന്‍ നടത്തുന്ന ആക്രമണത്തെ സൈന്യം ശക്തമായി പ്രതിരോധിച്ചു. പാകിസ്താന്റെ 50 ഡ്രോണുകള്‍ സൈന്യം തകര്‍ത്തു.പാകിസ്താന്‍ ഇന്നലെ ലക്ഷ്യമിട്ടത് ജമ്മു, അഖ്‌നൂര്‍, ഉദ്ധംപൂര്‍ അടക്കം ആറ് നഗരങ്ങളാണ്.ഡ്രോണുകള്‍ തകര്‍ക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.

Continue Reading

india

കണ്‍ട്രോള്‍ റൂം തുറന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു

Published

on

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാം.

സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in.

നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)

Continue Reading

india

വീണ്ടും യുദ്ധവിമാനങ്ങളുമായി പാക് ആക്രമണം, വെടിവെച്ചിട്ട് ഇന്ത്യ

ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്.

Published

on

ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു.

വ്യേമാക്രമണത്തില്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ ചാവേര്‍ ആക്രമണവുമായി പാകിസ്താന്‍ മുന്നിടുകയായിരുന്നു. രജൌരിയിലാണ് പാക് ചാവേര്‍ ആക്രമണം നടത്തിയത്.

സുരക്ഷ മുന്‍ നിര്‍ത്തി ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചു. വിമാനത്താവളങ്ങളിലേക്ക് പുതുതായി ആരെയും പ്രവേശിപ്പിക്കില്ല.

Continue Reading

Trending