Connect with us

kerala

സൗഹൃദ വിരുന്നൊരുക്കി യൂത്ത് ലീഗ് ഇഫ്താർ സംഗമം 

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു

Published

on

മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ മീറ്റും സൗഹൃദ സംഗമവും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ബാഫഖി യൂത്ത് സെന്ററിൽ ചേർന്ന സൗഹൃദ സംഗമത്തിൽ ജില്ലയിലെ വിവിധ യുവജന സംഘടന പ്രതിനിധികൾ പങ്കെടുത്തു.
വൈവിധ്യങ്ങളിലൂടെ മുന്നോട്ടുപോകുമ്പോഴും ഐക്യപ്പെടാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്താൻ എല്ലാ സംഘടനകളും തയ്യാറാകണമെന്ന് സൗഹൃദ സംഗമം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ സ്നേഹ സന്ദേശം കൈമാറി.

എൽജി സജീഷ് (ഡിവൈഎഫ്ഐ), ബിജിത്ത് (എ.ഐ.എസ് എഫ്), അലി അക്ബർ (എസ്. കെ.എസ്.എസ്.എഫ്), ഹാഫിസ് റഹ്മാൻ പുത്തൂർ (ഐ.എസ്.എം), അമീർ (വിസ്ഡം യൂത്ത് ) സജീർ എടച്ചേരി (സോളിഡാരിറ്റി) എന്നിവർ സംസാരിച്ചു. പി ഇസ്മായിൽ,, ടി പി, എം ജിഷാൻ, അഷ്‌റഫ്‌ എടനീർ, അഹമ്മദ് പുന്നക്കൽ, വി കെ ഹുസൈൻ കുട്ടി, കെ കെ നവാസ്, ഒ പി നസീർ, സാജിദ് നടുവണ്ണൂർ, ആഷിക് ചെലവൂർ, പി ജി മുഹമ്മദ്‌, സി ജാഫർ സാദിക്ക്, എം പി ഷാജഹാൻ, വി അബ്ദുൽ ജലീൽ, ഹാരിസ് കൊത്തിക്കുടി, ശുഐബ് കുന്നത്ത്, സയ്യിദലി തങ്ങൾ,സി സിറാജ്, ഷാഹിർ കുട്ടമ്പൂർ, എസ് വി ഷൗലീക്ക്, എ ഷിജിത്ത് ഖാൻ, ഷഫീക് അരക്കിണർ, ഒ എം നൗഷാദ്, കെ പി സുനീർ, എം ടി സെയ്ദ് ഫസൽ, അഫ്നാസ് ചോറോട്, സാഹിബ്‌ മുഖദാർ തുടങ്ങിയവർ സംബന്ധിച്ചു.

 

kerala

മുതലപ്പൊഴിയിലെ പൊഴി ഇന്ന് മുറിക്കും; മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍

ഇന്നലെ മന്ത്രി സജി ചെറിയാന് നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു

Published

on

പ്രതിഷേധങ്ങല്‍ തുടരുന്നതിനിടെ ഇന്ന് മുതലപ്പൊഴിയിലെ പൊഴി മുറിക്കും. മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ ഇന്നലെ ചേര്‍ന്ന മന്ത്രി തല യോഗത്തിലാണ് അടിയന്തരമായി പൊഴിമുറിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കിയത്.

കലക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് നല്‍കിയതിനാല്‍ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കും. എന്നാല്‍ പൊലീസിന്റെ നിയമനടപടി സംഘര്‍ഷത്തിലേക്ക് നയിച്ചേക്കും. ഇന്നലെ മന്ത്രി സജി ചെറിയാന് നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പൊഴി മുറിക്കാന്‍ അനുവദിക്കില്ല എന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്.

മണല്‍ മുഴുവനും നീക്കി പ്രശ്‌നം പരിഹരിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. പൊഴി മുറിക്കാനായില്ലെങ്കില്‍ പ്രദേശത്തെ അഞ്ചു പഞ്ചായത്തുകളില്‍ വെള്ളം കയറുമെന്നാണ് ആശങ്ക.

Continue Reading

kerala

പാലക്കാട് ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ച് കയറി; ഒരു മരണം

അപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസില്‍ എന്ന യുവാവാണ് മരിച്ചത്

Published

on

പാലക്കാട് യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ച് കയറി ഒരു മരണം. പാലക്കാട് ചെര്‍പ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നില്‍ നിന്ന് ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ ഇടിച്ച് കയറിയത്. അപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസില്‍ എന്ന യുവാവാണ് മരിച്ചത്. സുഹൃത്തുക്കളായ മറ്റു നാല് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മാങ്ങോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് യുവാക്കള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊടൈക്കനാലില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ തിരുവാഴിയോട് വച്ച് യുവാക്കള്‍ ചായ കുടിക്കുന്നതിന് വേണ്ടി ഇറങ്ങുകയായിരുന്നു. ഈ സമയത്താണ് പിക്കപ്പ് വാന്‍ ഇടിച്ച് കയറിയത്. നാല് മലയാളികളും ഒരു കര്‍ണാടക സ്വദേശിയുമായിരുന്നു യുവാക്കളുടെ സംഘത്തിലുണ്ടായിരുന്നത്.

Continue Reading

kerala

വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി; പരമാവധി നിയമനങ്ങള്‍ നടത്തിയെന്ന് വാദം

അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ പോരാടുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ വിഷയത്തില്‍ അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ പോരാടുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിസഭായോഗത്തില്‍ ആയിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ അവസാന പ്രതീക്ഷ, എന്നാല്‍ ഒഴിവ് മുഴുവന്‍ കണക്കാക്കി നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.

570 ഒഴിവുകള്‍ നിലനില്‍ക്കെ 292 നിയമനങ്ങള്‍ മാത്രം നടത്തിയുള്ളുവെന്നും മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ ഇനി പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

Continue Reading

Trending