kerala
കേരളോത്സവം സംഘടിപ്പിക്കാൻ കഴിയില്ലെങ്കിൽ യുവജനക്ഷേമ ബോർഡ് പിരിച്ച് വിടണം: പി കെ ഫിറോസ്
കഴിഞ്ഞ ഡിസംബറിൽ നടത്തും എന്ന് പ്രഖ്യാപിച്ച സംസ്ഥാന കേരളോത്സവം ഇത് വരെ സംഘടിപ്പിച്ചിട്ടില്ല.

കോഴിക്കോട് : സംസ്ഥാന കേരളോത്സവം നടത്താൻ കഴിയാത്ത യുവജനക്ഷേമ ബോർഡ് പിരിച്ച് വിടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ നടത്തും എന്ന് പ്രഖ്യാപിച്ച സംസ്ഥാന കേരളോത്സവം ഇത് വരെ സംഘടിപ്പിച്ചിട്ടില്ല.
ഡി.വൈ.എഫ്.ഐ ക്കാരെ കുത്തിനിറച്ചുള്ള യുവജനക്ഷേമ ബോർഡിന് യുവാക്കളുടെ വിഷയത്തിലല്ല താൽപ്പര്യം എന്ന് വെളിവാക്കുന്ന ഒടുവിലത്തെ അനുഭവമാണിത്. കലാ-കായിക മേഖലയിൽ ഒട്ടേറെ പ്രതിഭകളെ കണ്ടെത്തുകയും അവർക്ക് അവസരം നൽകുകയും ചെയ്യുന്ന കേരളോത്സവം പരിപാടി നടത്താത്തത് സർക്കാറിൻ്റെ പിടിപ്പ് കേടും യുവ പ്രതിഭകളോടുള്ള അവഗണനയുമാണെന്ന് അദ്ദേഹം തുടർന്നു.
യുവജനങ്ങളുടെ കലാ-കായിക ശേഷി പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ വർഷവും സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സംഘടിപ്പിച്ച് വരുന്ന പരിപാടിയാണ് കേരളോത്സവം.
എന്നാൽ ജില്ല തലം വരെയുള്ള കേരളോത്സവം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന കേരളോത്സവം നടത്തിപ്പ് സംബന്ധമായി യുവജനക്ഷേമ ബോർഡിൽ നിന്നും അറിയിപ്പോ വ്യക്തതയോ ഇത് വരെ വന്നിട്ടില്ല. പ്രാഥമിക മത്സരങ്ങൾ ഗ്രാമ പഞ്ചായത്ത് – മുൻസിപ്പൽ തലത്തിലും പിന്നീട് ബ്ലോക്ക് – ജില്ലാ തലങ്ങളിലും മൽസരങ്ങൾ നടന്നതിന് ശേഷമാണ് സംസ്ഥാന തലത്തിൽ കേരളോത്സവം നടത്തുന്നത്. എന്നാൽ ഇത്തവണ 2023 നവംബർ മാസത്തിന് മുമ്പ് തന്നെ ജില്ലാതലം വരെയുള്ള മത്സരങ്ങൾ പൂർത്തീകരിച്ചു.
കേരളോത്സവം ഓരോ വർഷവും പ്രഹസനമായി മാറുന്നതും സർക്കാറിൻ്റെ അലംഭാവം മൂലമാണ്. ഏറെ വൈകി മാത്രം മാന്വൽ പ്രസിദ്ധീകരിക്കുകയും വേണ്ടത്ര സമയം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ഏക പരിപാടിയുടെ അവസ്ഥയാണിത്. സംസ്ഥാന കേരളോത്സവം നടത്താനുള്ള നടപടികൾ സർക്കാർ അടിയന്തിരമായി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.
kerala
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
kerala
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
kerala
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.
നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്‌ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala2 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി