Connect with us

india

യുവ ഡോക്ടറുടെ കൊലപാതകം: പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ

കേസിലെ പങ്കാളിത്തത്തെ കുറിച്ച് കൂടുതല്‍ അറിയാനാണ് നുണപരിശോധന നടത്തുന്നത്

Published

on

കൊൽക്കത്ത ∙ കൊൽക്കത്ത കൊലപാതകക്കേസിൽ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന (പോളിഗ്രാഫ് ടെസ്റ്റ്) നടത്താൻ സിബിഐ. തിങ്കളാഴ്ചയാണ് പ്രതിയുടെ നുണ പരിശോധന നടത്താൻ സിബിഐക്ക് അനുമതി ലഭിച്ചത്. പ്രതിയെ മനഃശാസ്ത്ര പരിശോധന നടത്തിയതിന് പിന്നാലെ നുണപരിശോധന നടത്താൻ സിബിഐ, കോടതിയെ സമീപിച്ചിരുന്നു.

കേസിലെ പങ്കാളിത്തത്തെ കുറിച്ച് കൂടുതല്‍ അറിയാനാണ് നുണപരിശോധന നടത്തുന്നത്. ഇതുവരെ കേസില്‍ സഞ്ജയ് റോയിയെ മാത്രമേ സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളു. എന്നാല്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായെന്നാണ് കുടുംബം ആരോപിക്കുന്നത്. ആശുപത്രിയിലെ നിരവധി പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും കുടുംബം പറയുന്നു.

കേസിലെ പ്രതിയുടെ പങ്കാളിത്തം കൂടുതൽ അറിയാൻ  നുണ പരശോധനയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിയെ ഞായറാഴ്ച സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (സിഎഫ്എസ്എൽ) വിദഗ്ധ സംഘം ചോദ്യം ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മയോണൈസ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

പച്ച മുട്ട ചേര്‍ത്ത മയോണൈസ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്കാണ് നിരോധനം.

Published

on

തമിഴ്‌നാട്ടില്‍ പച്ച മുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് വിജ്ഞാപനമിറക്കി സര്‍ക്കാര്‍. പച്ച മുട്ട ചേര്‍ത്ത മയോണൈസ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്കാണ് നിരോധനം. മയോണൈസിന്റെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

സാല്‍മൊണെല്ല എന്ററിറ്റിഡിസ്, സാല്‍മൊണെല്ല ടൈഫിമുറിയം, എസ്‌ഷെറിച്ചിയ കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് തുടങ്ങിയ ദോഷകരമായ ബാക്ടീരിയകളാല്‍ മലിനമാകാന്‍ സാധ്യതയുള്ളതിനാല്‍ പച്ച മുട്ടകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യവിഷബാധയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ആര്‍ ലാല്‍വേന പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

അസംസ്‌കൃത മുട്ടകള്‍ മയോണൈസ് തയ്യാറാക്കാന്‍ നിരവധിയിടങ്ങളില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തില്‍ പറഞ്ഞു. നിയമലംഘകര്‍ക്ക് പിഴ, ലൈസന്‍സ് റദ്ദാക്കല്‍ അല്ലെങ്കില്‍ നിയമപ്രകാരമുള്ള നിയമനടപടി എന്നിവ ഉള്‍പ്പെടെയുള്ള കര്‍ശനമായ ശിക്ഷകള്‍ നേരിടേണ്ടിവരും. ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധനകള്‍ നടത്തും.

Continue Reading

india

കര്‍ണാടകയില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയ നിലയില്‍

കണ്ണൂര്‍ സ്വദേശി കൊയിലി പ്രദീപിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

Published

on

കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍ മലയാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി കൊയിലി പ്രദീപിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ കൊയിലി ആശുപത്രി സ്ഥാപകന്‍ ഭാസ്‌കരന്റെ മകനാണ് പ്രദീപ്. കൊയിലി ആശുപത്രിയുടെ നടത്തിപ്പ് ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ടായിരുന്നു.

സംഭവത്തില്‍ വിരാജ്‌പേട്ട പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ അപരിചിതരായ മൂന്ന് പേരെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം; രാജ്യത്ത് കനത്ത ജാഗ്രതാ; കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

സുരക്ഷാസമിതി യോഗത്തില്‍ സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും പാകിസ്താന്‍ പൗരന്മാരുടെ സാര്‍ക്ക് വിസ റദ്ദാക്കുകയും ചെയ്തു

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. അതേസമയം, പഹല്‍ഗാമില്‍ ഭീകര വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താന് നയതന്ത്ര തിരിച്ചടി നല്‍കി. .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തില്‍ സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും പാകിസ്താന്‍ പൗരന്മാരുടെ സാര്‍ക്ക് വിസ റദ്ദാക്കുകയും ചെയ്തു. സാര്‍ക്ക് വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ പോകണം.

പാക് ഹൈക്കമ്മീഷനില്‍ നിന്നുള്ള സൈനിക അറ്റാഷെമാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിടണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാകിസ്താനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 55 നിന്ന് 30 ആയി കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചു.1960-ലെ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതാണ് ഏറ്റവും ശക്തമായ നടപടി.

ഇന്ത്യയുടെ തീരുമാനം പാകിസ്താന്റെ കിഴക്കന്‍ മേഖലയെ പൂര്‍ണ്ണമായും വരള്‍ച്ചയിലേക്ക് തള്ളി വിടും.സാമ്പത്തിക വെല്ലുവിളികളില്‍ നട്ടം തിരിയുന്ന പാകിസ്താനെ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ പൂര്‍ണമായും തകര്‍ക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ നടപടിക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് വിളിച്ചു.

Continue Reading

Trending