Connect with us

kerala

ഉള്ളുതുറന്നു ചിരിക്കാന്‍ കഴിയാത്ത നിങ്ങളാണ് കേരളത്തിന്റെ ശാപം: ഡോ. പി. സരിന്‍

ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതിരകരണം.

Published

on

ഉള്ളുതുറന്നു ചിരിക്കാന്‍ കഴിയാത്ത നിങ്ങളാണ് കേരളത്തിന്റെ ശാപമെന്ന് കോണ്‍ഗ്രസ് ഐ .ടി . സെല്‍ മേധാവി ഡോ. പി. സരിന്‍.ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതിരകരണം.ഉമ്മന്‍ചാണ്ടി വിട്ട പോയതിന് പിന്നാലെയാണ് അദ്ദേഹം വൈകാരികമായി പ്രതികരിച്ചകത്.താങ്കള്‍ ദയനീയമായി തോറ്റു പോയിരിക്കുന്നു. 70കള്‍ മുതല്‍ കൊന്നും കൊലവിളിച്ചും അധിക്ഷേപിച്ചും ‘നേടി’ എന്ന് താങ്കള്‍ വിചാരിക്കുന്നതൊക്കെയും പൊളിച്ചു പുരപ്പുറത്തു കയറ്റിയാണ് സാറ് പോയത് സരിന്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ശ്രീ പിണറായി വിജയന്‍,

താങ്കള്‍ ദയനീയമായി തോറ്റു പോയിരിക്കുന്നു. 70കള്‍ മുതല്‍ കൊന്നും കൊലവിളിച്ചും അധിക്ഷേപിച്ചും ‘നേടി’ എന്ന് താങ്കള്‍ വിചാരിക്കുന്നതൊക്കെയും പൊളിച്ചു പുരപ്പുറത്തു കയറ്റിയാണ് സാറ് പോയത്.

വിദ്വേഷ പ്രചാരണങ്ങള്‍ക്ക് നിങ്ങള്‍ തിരഞ്ഞെടുത്തവര്‍ തന്നെ മന:സ്താപം കൊണ്ട് കേരളത്തോട് മാപ്പ് പറയുകയാണ്. കല്ലെറിഞ്ഞ കൈകളോട്, കുത്തി നോവിച്ച മനസ്സുകളോട് ക്ഷമിക്കാനേ സാറിനറിയൂ; സാറിന്റെ നിഴലില്‍ ചവിട്ടി നടക്കുന്ന ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ക്കും ആ ക്ഷമയുണ്ടാകും.

പക്ഷേ , ഇന്നാട്ടിലെ മനുഷ്യരില്‍ പലരെയും നുണകള്‍ സൃഷ്ടിച്ച് വെറുപ്പിന്റെ പ്രചാരകരാക്കി വളര്‍ത്തിയ നിങ്ങളോട് ഒരിക്കലും രാഷ്ട്രീയ കേരളം ക്ഷമിക്കുകയില്ല. ഇന്ന് കേരളം കണ്ടു കൊണ്ടിരിക്കുന്ന എല്ലാവിധ വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ നിങ്ങളാണ്.നിങ്ങളൊരാള്‍.

വിശ്വസിക്കാന്‍ കൊള്ളാവുന്ന പല മനുഷ്യരുമുണ്ടായിരുന്ന ഒരു പ്രസ്ഥാനത്തെ സ്വന്തം ലാഭത്തിന് വേണ്ടി നിങ്ങള്‍ അടിമവല്‍ക്കരിച്ചു. നിങ്ങളെക്കാള്‍ ചങ്കുറപ്പോടെ ചുവന്ന കൊടി പിടിച്ച പല നേതാക്കളും സാറിന് മുന്നില്‍ വിതുമ്പുന്നത് ഞങ്ങള്‍ കണ്ടു. അവരോടും, ആ പ്രസ്ഥാനത്തില്‍ അവശേഷിക്കുന്ന നല്ല മനുഷ്യരോടുമുള്ള എല്ലാ സ്‌നേഹ-ബഹുമാനങ്ങളും നിലനിര്‍ത്തികൊണ്ട് തന്നെ പറയട്ടെ : ഉള്ളു തുറന്ന് ചിരിക്കാന്‍ അറിയാത്ത, മനസ്സ് തുറന്ന് ചിന്തിക്കാന്‍ കഴിയാത്ത നിങ്ങളൊരാളാണ് ഈ കേരളത്തിന്റെ ഇന്നത്തെ ശാപം.

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ വര്‍ഗ്ഗീയത പറയാതെ പറഞ്ഞും, ലഹരി സിരകളില്‍ പടര്‍ത്തിയും വിഷം കൊടുത്തു മയക്കികിടത്തി വളര്‍ത്തിയെടുത്ത കമ്മ്യൂണിസ്റ്റ് മൃഗങ്ങള്‍ പോലും, ആ KSRTC ബസ്സിന്റെ പുകയേറ്റ് ‘മനുഷ്യരാകുന്നു’. വെറുപ്പിനാല്‍ താങ്കളും കൂട്ടാളികളും ഉണ്ടാക്കിയെടുക്കുന്ന പ്രചാരണങ്ങള്‍ ഇനി കേരളത്തില്‍ വിലപ്പോകില്ല. ആരും നിങ്ങളെ വിശ്വസിക്കില്ല.

ജനം അവരുടെ യഥാര്‍ത്ഥ നാഥനെ തിരിച്ചറിഞ്ഞിരിക്കുന്നു. ആ മാന്ത്രിക മനുഷ്യനെ നെഞ്ചോട് ചേര്‍ത്തിരിക്കുന്നു.

സ്‌നേഹം കൊണ്ടയാള്‍ ലോകം ജയിച്ച കോണ്‍ഗ്രസ്സുകാരനാണ്.

വിട. കരുതലിന്റെ ഉടയോനേ, വിട.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘രാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെ സമ്മതം ആവശ്യമില്ല’: കെ സുധാകരന്‍

ഭീഷണികള്‍ക്ക് മുന്നില്‍ പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നല്‍കി തടിതപ്പുന്ന ആര്‍എസ്എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റെത് എന്നുകൂടി ബിജെപിക്കാര്‍ ഓര്‍ക്കുന്നത് നല്ലത് – കെ സുധാകരന്‍ വ്യക്തമാക്കി

Published

on

പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബിജെപിയുടെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള കൊലവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

മികച്ച ഭൂരിപക്ഷത്തില്‍ പാലക്കാട്ടെ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് രാഹുല്‍. സംഘപരിവാറിന്റെ അജണ്ടകളെ പ്രതിരോധിക്കാനുള്ള കരുത്തും തന്റേടവും ഉണ്ടെന്ന ഉത്തമബോധ്യത്തില്‍ തന്നെയാണ് പാലക്കാട്ടെ പ്രബുദ്ധരായ ജനത രാഹുലിനെ നിയമസഭയിലേക്കെത്തിച്ചത്. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും സമ്മതം കാക്കേണ്ടതില്ല. ഭീഷണികള്‍ക്ക് മുന്നില്‍ പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നല്‍കി തടിതപ്പുന്ന ആര്‍എസ്എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റെത് എന്നുകൂടി ബിജെപിക്കാര്‍ ഓര്‍ക്കുന്നത് നല്ലത് – കെ സുധാകരന്‍ വ്യക്തമാക്കി.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയ ആശയങ്ങളെ ശക്തമായി പ്രതിരോധിക്കുകയും അവരുടെ ഭീഷണികളെ നെഞ്ചുറുപ്പോടെ നേരിടുകയും ചെയ്യുന്നവരാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ആ പൈതൃകം പേറുന്ന രക്തമാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെയും സിരകളിലോടുന്നതെന്നും ബിജെപിയുടെ ഭീഷണിയെ നേരിടാനുമുള്ള കരുത്തും സംഘടനാ ശക്തിയും കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഓലപ്പടക്കം കാട്ടി വിരട്ടണ്ടെന്നും രാഹുലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ പൊലീസ് നിയമപരമായ നടപടി സ്വീകരിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

പാലക്കാട് മുനിസിപ്പല്‍ കൗണ്‍സിലില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായിട്ടാണ് ഹെഡ്ഗെവാറിന്റെ പേര് കെട്ടിടത്തിന് ഇടാന്‍ തീരുമാനമെടുത്തത്. ആര്‍എസ്എസ് സ്ഥാപകനേതാവിന്റെ പേര് അവരുടെ ഓഫീസ് കാര്യാലയത്തിന് ഇട്ടോട്ടെ, പക്ഷെ നഗരസഭയുടെ കീഴില്‍ വരുന്ന പൊതുയിടത്ത് പതിക്കാന്‍ അനുവദിക്കില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading

kerala

ആശാസമരം: ‘ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നു’: സർക്കാരിനെതിരെ സാറാ ജോസഫ്

ആശാ സമരത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ സാറാ ജോസഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു

Published

on

തൃശൂർ: ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നുവെന്ന് സാറാ ജോസഫ് പറഞ്ഞു.

മുതലാളിയുടെ ലക്ഷ്യം തൊഴിലാളികളെ ചൂഷണം ചെയ്യലാണ്. ഇടതു സർക്കാരിന്റെ മുന്നിൽ സമരം ചെയ്യുന്ന തൊഴിലാളി വർഗം സ്ത്രീകളാണ്. സമരം തീർക്കാതിരിക്കുന്നത് ദുരഭിമാനത്തിന്റെയും മർക്കട മുഷ്ടിയുടെയും പ്രശ്നമാണെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു.

ആശാ സമരത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ സാറാ ജോസഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സമരത്തിനെതിരെ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെയും സാറാ ജോസഫ് പ്രതികരിച്ചിരുന്നു.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ സമരം തുടങ്ങിയിട്ട് 62 ദിവസം പിന്നിടുകയാണ്. നിരാഹാര സമരം 24-ാം ദിവസവും തുടരുകയാണ്. സമരം സമവായത്തിലെത്തിലെത്താത്ത പശ്ചാത്തലത്തിൽ നാളെ സമരത്തിന്റെ അടുത്തഘട്ടം പ്രഖ്യാപിക്കാൻ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

kerala

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപി; കെ സി വേണുഗോപാൽ

Published

on

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ കൈയ്യിൽ എടുക്കുകയാണ്. പാർലമെന്റിനെ പോലും നോക്കു കുത്തി ആക്കുന്നു. നിയമസഭ പാസാക്കിയ ബില്ല് പാസാക്കാൻ പോലും ഗവർണർ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി നിർണായകമായതായി കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കോഴിക്കോട് ഡിസിസിയുടെ ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു വേണുഗോപാൽ. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകരുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് ഇന്ന് പൂവണിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം UDF നേതാക്കൾ അണിനിരന്ന പരിപാടിയിൽ മുരളീധരൻ്റെ അസാന്നിധ്യം ചർച്ചയായി. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.

Continue Reading

Trending