Connect with us

india

​യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ‘വിഭജന’ മുദ്രാവാക്യത്തെ ചൊല്ലി ബി.ജെ.പി സഖ്യകക്ഷികൾക്കിടയിൽ കടുത്ത ഭിന്നിപ്പ് മുറുകുന്നു

അതേസമയം, ബി.ജെ.പിയുടെ മഹാരാഷ്ട്ര മുഖവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അജിത്തിനെ ആക്രമിച്ചു.

Published

on

സഖ്യകക്ഷിയിൽനിന്നടക്കം കടുത്ത വിമർ​ശനത്തിനിടയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്‍റെ തീവ്ര ഹിന്ദുത്വ മുദ്രാവാക്യം ‘ബത്തേംഗേ തോ കത്തേംഗേ’ . സഖ്യകക്ഷിയിൽനിന്ന് നിശിതമായ തിരിച്ചടി മാത്രമല്ല ബി.ജെ.പിയിലെ ചിലരിൽനിന്ന് പൊതു വിസമ്മതത്തിനും ഇത് കാരണമായി.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വത്തെ മുന്നോട്ടു കൊണ്ടുപോകാൻ ബി.ജെ.പിയിറക്കിയ മുദ്രാവാക്യ​ത്തെ സഖ്യ കക്ഷിയായ എൻ.സി.പി വിമതപക്ഷത്തി​​ന്‍റെ തലവനായ അജിത് പവാറാണ് ആദ്യം വിമർ​ശിച്ചത്. അതി​​ന്‍റെ പേരിൽ അജിത് പവാറിനെ ബി.​ജെ.പി തിരിച്ചടിക്കുകയും ചെയ്തു.

ശിവസേനയുടെ ഒരു വിഭാഗത്തെ നയിക്കുന്ന ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും യോഗി ആദിത്യനാഥി​ന്‍റെ മുദ്രാവാക്യത്തിൽ നിന്ന് പരോക്ഷമായി അകന്നുനിന്നു. വികസനം മാത്രമാണ് ത​ന്‍റെ അജണ്ടയെന്നും വോട്ടർമാരെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളിൽനിന്ന് ത​ന്‍റെ പ്രചാരണ യോഗങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം പറഞ്ഞു.

അമ്മാവൻ ശരദ് പവാറി​ന്‍റെ നേതൃത്വത്തിലുള്ള എൻ.സി.പിയെ പിളർത്തി അജിത് പവാർ കഴിഞ്ഞ വർഷം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ‘മഹായുതി’ സർക്കാറിൽ ചേർന്നിരുന്നു. ദിവസങ്ങളായി അജിത്, യോഗിയുടെ മുദ്രാവാക്യത്തെ ശക്തമായി എതിർക്കുന്നുണ്ട്. ഇത് ഉത്തരേന്ത്യയിൽ പ്രവർത്തിക്കുമെങ്കിലും മഹാരാഷ്ട്രയിൽ ഏശില്ലെന്ന് അജിത് പറഞ്ഞു.

അതേസമയം, ബി.ജെ.പിയുടെ മഹാരാഷ്ട്ര മുഖവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അജിത്തിനെ ആക്രമിച്ചു. ഹിന്ദു വിരുദ്ധ പ്രത്യയശാസ്ത്ര ‘ഹാങ് ഓവർ’ മറികടക്കാൻ കുറച്ച് സമയമെടുക്കുമെന്ന് കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളായി അജിത് പവാർ ഹിന്ദു വിരുദ്ധ ആശയങ്ങൾക്കൊപ്പമായിരുന്നു. ഹിന്ദുത്വയെ എതിർക്കുന്ന മതേതരരായ ആളുകൾക്കൊപ്പമായിരുന്നു. പൊതുജനങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ അദ്ദേഹത്തിന് കുറച്ച് സമയമെടുക്കും എന്നായിരുന്നു ഫഡ്‌നാവിസി​ന്‍റെ വാക്കുകൾ. എന്നാൽ, പാർട്ടിക്കത്ത് മുദ്രാവാക്യത്തോട് വിയോജിച്ച അശോക് ചവാനെ കുറിച്ച് ഫഡ്‌നാവിസ് മൗനം പാലിച്ചു. ‘എ​ന്‍റെ രാഷ്ട്രീയം വ്യത്യസ്തമാണ്.

മുദ്രാവാക്യം നല്ലതല്ലെന്നും അപ്രസക്തമാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾ ഇത് വിലമതിക്കില്ലെന്നും പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ നിന്ന് പുറത്തുകടന്ന് ബി.ജെ.പിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി അശോക് ചവാനും പറഞ്ഞു. ‘വികസനത്തിനു മാത്രം പ്രവർത്തിക്കണമെന്നാണ് എ​ന്‍റെ വിശ്വാസം. ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയെയും അവരുടേതാക്കുക എന്നതാണ് ഒരു നേതാവി​ന്‍റെ ജോലി. അതിനാൽ, നമ്മൾ ഇത്തരം ഒരു വിഷയവും മഹാരാഷ്ട്രയിലേക്ക് കൊണ്ടുവരേണ്ടതില്ല’ -ചവാൻ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി ഉന്നത നേതൃത്വം കർശനമായ ഹിന്ദുത്വ ലൈൻ ഉയർത്തുന്നതിൽ പലരും നിരാശരാണെന്ന സൂചനയാണിത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ‘ദേശസ്നേഹികളും’ ‘ഔറംഗസേബി​ന്‍റെ അനുയായികളും’ തമ്മിലുള്ള പോരാട്ടമാണെന്നാണ് വ്യാഴാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

കാവി പാർട്ടി ഭരണഘടനക്ക് ഭീഷണിയാണെന്ന പ്രതിപക്ഷത്തി​ന്‍റെ ആരോപണത്തെ പ്രതിരോധിക്കാനും രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആഹ്വാനം തടയാനും ബി.ജെ.പിയും ആർ.എസ്.എസും സംയുക്തമായി ആവിഷ്‌കരിച്ച തന്ത്രമാണ് ഈ കടുത്ത പ്രചാരണം എന്ന് കരുതപ്പെടുന്നു. ‘ഭരണഘടനക്കെതിരായ ഭീഷണി’ എന്ന ആഖ്യാനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മങ്ങലേൽപിക്കുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കാതിരിക്കാൻ ‘ഹിന്ദുത്വ ചുറ്റിക’ ഉപയോഗിച്ച് അടിക്കണമെന്നും ബി.ജെ.പി നേതൃത്വം കരുതുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായതിന് പിന്നിൽ ‘വോട്ട് ജിഹാദ്’ ഒരു ഘടകമാണെന്ന് ആവർത്തിച്ച് ആരോപിച്ച് ഫഡ്‌നാവിസ് ആദ്യ ചുവടുവെപ്പ് നടത്തിയിരുന്നു. പിന്നാലെ യോഗി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ‘ബാത്തേംഗേ’ മുദ്രാവാക്യവും ഉയർത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യോഗി സർക്കാറിനെ പരസ്യമായി വിമർശിച്ച ബിജെപി എംഎൽഎക്ക് കാരണംകാണിക്കൽ നോട്ടീസ്‌

ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗിയുടേത് എന്നായിരുന്നു നന്ദ് കിഷോർ ഗുർജാര്‍ വ്യക്തമാക്കിയിരുന്നത്.

Published

on

യോഗി ആദിത്യനാഥ് സർക്കാരിനെ പരസ്യമായി വിമർശിച്ച് പാർട്ടിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയതിന് ഉത്തര്‍പ്രദേശിലെ ലോണി എംഎൽഎ നന്ദ് കിഷോർ ഗുർജാറിന് കാരണം കാണിക്കല്‍ നോട്ടീസയച്ച് ബിജെപി സംസ്ഥാന നേതൃത്വം. ഗാസിയാബാദ് ജില്ലയിലാണ് ലോണി നിയമസഭാ മണ്ഡലം.

ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗിയുടേത് എന്നായിരുന്നു നന്ദ് കിഷോർ ഗുർജാര്‍ വ്യക്തമാക്കിയിരുന്നത്. ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എംഎൽഎ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ഇത്തരം പ്രസ്താവനകളും പ്രവൃത്തികളും പാർട്ടിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നുണ്ടെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിംഗ് ചൗധരി അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നിർദ്ദേശപ്രകാരം, ഏഴ് ദിവസത്തിനുള്ളിൽ മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

ലോണിയിൽ സംഘടിപ്പിച്ച കലശയാത്രക്കിടെ എംഎൽഎയുടെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദ കിഷോർ യോഗിക്കെതിരെ രംഗത്തെത്തിയത്. കീറിയ കുർത്ത ധരിച്ച് വാർത്താസമ്മേളനത്തിന് എത്തിയ ഗുർജാർ, പൊലീസാണ് തന്റെ വസ്ത്രം കീറിയതെന്നും ആരോപിച്ചിരുന്നു.

അതേസമയം ഗുർജാറിന്റെ വിമര്‍ശനം ഏറ്റുപിടിച്ച് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് രംഗത്ത് എത്തി. “അനീതിയും അഴിമതിയും എല്ലായിടത്തും എങ്ങനെ വ്യാപിച്ചുവെന്നതിന്റെ രഹസ്യങ്ങൾ ബിജെപി അംഗങ്ങൾ തന്നെ വെളിപ്പെടുത്തുന്നുവെന്നായിരുന്നു അഖിലേഷിന്റെ വിമര്‍ശനം.

Continue Reading

india

നാഗ്പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായ മുസ്‌ലിം യുവാവിന്റെ വീട് ബുള്‍ഡോസ് ചെയ്തു

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

Published

on

ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ മുസ്‌ലിം യുവാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. വീടിന്റെ പ്ലാനിന് നഗരസഭയുടെ അനുമതിയില്ലെന്ന് കാണിച്ചാണ് നടപടി.

സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ ഫഹീം ഖാന്റെ വീടാണ് നാഗ്പൂര്‍ നഗരസഭ തകര്‍ത്തത്. കലാപത്തിന് ശേഷം, മാര്‍ച്ച് 20ന് നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഫഹീം ഖാന്റെ വീട് മഹാരാഷ്ട്ര റീജിയണല്‍ ആന്‍ഡ് ടൗണ്‍ പ്ലാന്‍ ആക്ട് ലംഘിച്ച് നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്.

ഫഹീം ഖാന്റെ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 86.48 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള വീടിന്റെ ഒരു ഭാഗമാണ് അധികൃതര്‍ പൊളിച്ചത്. കൈയേറ്റം ആരോപിച്ചാണ് വീടിന്റെ ഒരു ഭാഗം ഇടിച്ച് നിരത്തിയത്.

എന്നാല്‍ വീടിന്റെ ബാക്കിനില്‍ക്കുന്ന ഭാഗങ്ങള്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് നഗരസഭാ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് സജ്ജമാക്കിയിരുന്നത്. പക്ഷെ നടപടിക്കെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫഹീം ഖാന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് ആരോപിച്ചാണ് ഫഹീം ഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനുപുറമെ നാഗ്പൂരിലെ സംഘര്‍ഷത്തിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അവ വില്‍ക്കുമെന്നും ഫഡ്നാവിസ് മുന്നറിയിപ്പ് നല്‍കി.

ആരെയും വെറുതെ വിടില്ലെന്നും അക്രമത്തിനെതിരെ സര്‍ക്കാരിന് ഉറച്ച നിലപാടുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 104 പേരെ തിരിച്ചറിയുകയും അതില്‍ 92 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഫഡ്നാവിസ് അറിയിച്ചു.

നാഗ്പൂരില്‍ വി.എച്ച്.പി പ്രവര്‍ത്തകരുള്‍പ്പെടെ നടത്തിയ സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പത്ത് കമാന്റോകള്‍ക്കും രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ഫയര്‍മാന്‍മാര്‍ക്കുമാണ് പരിക്കേറ്റത്.

ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നാണ് വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്.

Continue Reading

india

വീട്ടില്‍ നിന്ന് നോട്ട് കണ്ടെത്തിയ സംഭവം: ആരോപണവിധേയനായ ജഡ്ജിയെ കോടതി കാര്യങ്ങളിൽനിന്ന് ഒഴിവാക്കി ഡൽഹി ഹൈക്കോടതി

സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്

Published

on

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്. യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തിയത് സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച 3 അംഗ ആഭ്യന്തര അന്വേഷണസമിതി ഉടൻ നടപടികൾ ആരംഭിക്കും.

സംഭവസ്ഥലത്തുനിന്നു ഡൽഹി പൊലീസ് പകർത്തി ഡൽഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം. ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.

അതേസമയം, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടും യശ്വന്ത് വർമ്മയുടെ വിശദീകരണവും പരിശോധിച്ച ശേഷം വസതിയിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തനാണ് തീരുമാനം. പൊലീസും വർമ്മയും നൽകിയ വിവരങ്ങളിലുള്ള വൈരുദ്ധ്യം അന്വേഷണസംഘം വിശദമായി പരിശോധിക്കും.
14 ന് രാത്രി 11.30 ഓടെ പണം കേണ്ടത്തിയെങ്കിലും, അടുത്ത ദിവസം വൈകീട്ട് 4.30 ഓടെ മാത്രമാണ് പൊലീസ് വിവരം ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. മാത്രമല്ല പൊലീസ് രേഖകളിൽ എവിടെയും പണം കണ്ടെത്തിയ കാര്യം പരാമർശിച്ചിട്ടില്ല.

Continue Reading

Trending