Connect with us

Culture

ഗോരക്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പ് നാളെ; ബി.ജെ.പിക്ക് അഗ്നി പരീക്ഷ; വര്‍ഗീയ കാര്‍ഡിറക്കി യോഗി

Published

on

ഗോരക്പൂര്‍: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലെ ഗോരക്പൂരില്‍ ബി.ജെ.പി ഇത്തവണ നേരിടുന്നത് പതിവില്ലാത്ത അഗ്നി പരീക്ഷ. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.പി-ബി.എസ്.പി, നിഷാദ് പാര്‍ട്ടി, പീസ് പാര്‍ട്ടി സഖ്യ സ്ഥാനാര്‍ത്ഥി യോഗി ആദിത്യനാഥിന്റെ തട്ടകത്തില്‍ ബി.ജെ.പിക്ക് ഉയര്‍ത്തുന്നത് ചെറുതല്ലാത്ത വെല്ലുവിളിയാണ്.

യോഗിയെ തുടര്‍ച്ചയായി അഞ്ച് തവണ പാര്‍ലമെന്റിലെത്തിച്ച ലോക്‌സഭാ മണ്ഡലമാണ് ഗോപാല്‍പുര്‍. മണ്ഡലത്തിലെ എം.പിയായിരുന്ന യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ തന്നെ മണ്ഡലത്തിലെ ഫലം യോഗി സര്‍ക്കാറിനെ വിലയിരുത്തുന്നതാവും. അതേസമയം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയ കാര്‍ഡിറക്കി രംഗത്തെത്തിയിരിക്കുകയാണ് സംസഥാന മുഖ്യമന്ത്രിയായ യോഗി. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ് യോഗി എതിരാളിയായ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയത്. സമാജ് വാദി പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥി ഇറക്കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഔറംഗസേബ് ഭരണം ആവശ്യമില്ലെന്നുമായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുയുടെ വിവാദ പരാമര്‍ശം.

ഗോരഖ്പൂരില്‍ ബിജെപി റാലി അഭിസംബോധന ചെയ്ത യോഗി ആദിത്യനാഥ്, എസ്.പി-ബി.എസ്.പി സഖ്യത്തെ പരിഹസിക്കുന്ന തരത്തിലാണ് വിമര്‍ശനമാണ് ഉയര്‍ത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകനായ ഉപേന്ദ്ര ശുക്ലയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. അതേസമയം നിഷാദ് പാര്‍ട്ടി നേതാവ് പ്രവീണ്‍ കുമാര്‍ നിഷാദാണ് വിശാല സഖ്യത്തിന്റെ പിന്തുണയോടെ മത്സരിക്കുന്നത്. എസ്പിയുടെ ഇറക്കുമതി സ്ഥാനാര്‍ത്ഥി എന്നാരോപിച്ചായിരുന്നു നിഷാദിനെതിരായ യോഗിയുടെ വര്‍ഗീയ പരാമര്‍ശം.

നാലു പാര്‍ട്ടികള്‍ ചേരുന്നതോടെ ദളിത്, മുസ്്‌ലിം, യാവദ, നിഷാദ് വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നാണ് ബി.ജെ.പി ഭയപ്പെടുന്നത്. 1998ലും 99ലും ബി.എസ്.പി സ്ഥാനാര്‍ത്ഥിക്കെതിരെ യോഗി ആദിത്യനാഥ് വിയര്‍ത്തതിന് തുല്യമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 98ല്‍ യോഗി 26,206 വോട്ടിനും 99ല്‍ 7,000 വോട്ടിനുമാണ് മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയത്.

ഗോരക്പൂര്‍ മഠത്തില്‍ നിന്നുള്ളവരാണ് സ്ഥിരമായി ബി.ജെ. പിയെ മണ്ഡലത്തില്‍ പ്രതിനിധീകരിക്കുന്നത്. ബി.ജെ.പി വിജയിക്കുമെന്ന് ഉറപ്പ് പറയുമ്പോഴും ബി.എസ്.പി-എസ്.പി വോട്ടുകളുടെ ഏകീകരണം ജയപരാജയങ്ങളില്‍ പ്രതിഫലിക്കുമെന്ന കാര്യം വ്യക്തമാണ്. 2014ല്‍ രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിന്നും യോഗി ആദിത്യനാഥ് വിജയിച്ചത്. പിന്നാക്ക വിഭാഗക്കാരായ നിഷാദ് വോട്ടുകളായിരിക്കും യോഗിയുടെ പിന്‍ഗാമിയുടെ വിധി നിര്‍ണയിക്കുന്നതില്‍ പ്രധാനം. സുര്‍ഹിത ചാറ്റര്‍ജി കരീമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെങ്കിലും ഇവര്‍ നേടുന്ന വോട്ടുകളും നിര്‍ണായകമാവും. നേരത്തെ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ഇവര്‍ 80,000 വോട്ടുകള്‍ നേടിയിരുന്നു.
പരമ്പരാഗത ബ്രാഹ്മണ സവര്‍ണ വോട്ടുകളാണ് ബി.ജെ. പിയുടെ ശക്തി. എസ്.പി-ബി.എസ്.പി സഖ്യം തുടരാന്‍ നേതാക്കള്‍ സമ്മതിക്കുകയാണെങ്കില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ യു.പിയില്‍ നിന്നും തുരത്താനാവുമെന്ന് എസ്.പി ജില്ലാ പ്രസിഡന്റ് പ്രഹ്ലാദ് യാദവ് പറയുന്നു. ഗോരക്പൂരിനൊപ്പം ഫുല്‍പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Film

ഓടിടി റിലീസിനൊരുങ്ങി ‘എമ്പുരാന്‍’; ഏപ്രില്‍ 24-ന് സ്ട്രീമിങ് ആരംഭിക്കും

Published

on

തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഓടിടിയിലേക്ക്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.‌ മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു.

തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.

ബോക്സോഫീസിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്,

ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

Continue Reading

Trending