Culture
യോഗാ കേന്ദ്രത്തിലെ പീഡനം: വീണ്ടും അന്വേഷണത്തിന് ഉത്തരവ്

- പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ വൈരുദ്ധ്യം
- കേസ് ലഘൂകരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കോടതി
- യോഗാ സെന്ററില്‍ നിന്നും മര്‍ദനമേറ്റതായി പെണ്‍കുട്ടി
കൊച്ചി: ഉദയംപേരൂരിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ വെച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്ന മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയിലും കേസെടുക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.
പെണ്‍കുട്ടിയുടെ നേരിട്ടുള്ള മൊഴിയും പൊലീസ് രേഖപ്പെടുത്തിയ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്ന് ജസ്റ്റിസുമാരായ വി.ചിദംബരേഷ്, സതീഷ് നൈനാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കേസ് ലഘൂകരിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരായ പെണ്‍കുട്ടി തന്നെ രണ്ട് മാസം മുമ്പ് യോഗാ സെന്ററില്‍ മര്‍ദ്ദിച്ചതായി പരാതിപ്പെട്ടു. മുസ്‌ലിം യുവാവിനൊപ്പം വീടുവിട്ട പെണ്‍കുട്ടിയെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. പിന്നീട് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം പോയ കാലയളവില്‍ പെണ്‍കുട്ടിയെ യോഗാ സെന്ററില്‍ എത്തിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ മനം മാറ്റാനാണ് യോഗാ സെന്ററില്‍ എത്തിച്ചതെന്നാണ് ആരോപണം. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹാജരായ പെണ്‍കുട്ടി യോഗാ സെന്ററില്‍ മര്‍ദ്ദനമേറ്റ വിവരം ന്യായാധിപരെ ധരിപ്പിക്കുകയായിരുന്നു.
സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്താന്‍ പെണ്‍കുട്ടിയെ കമ്മീഷണര്‍ ഓഫീസിലേക്ക് അയച്ചു. അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ വനിതാ എസ്.ഐയാണ് മൊഴി രേഖപെടുത്തിയത്. പൊലീസ് രേഖപ്പെടുത്തിയ മൊഴിയും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് വിലയിരുത്തിയ കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പൊലീസ് കമ്മീഷണര്‍ മൊഴി രേഖപ്പെടുത്താത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍, തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരെ കേസില്‍ കോടതി കക്ഷി ചേര്‍ത്തു. പെണ്‍കുട്ടിക്ക് യുവാവിനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കി. യോഗാ കേന്ദ്രത്തില്‍ മര്‍ദ്ദനമേറ്റ വിവരം പെണ്‍കുട്ടി കോടതിയില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നില്ലെന്നും പുതിയ വെളിപ്പെടുത്തല്‍ സംശയകരമാണെന്നും മാതാപിതാക്കളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടി യോഗാ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന 26 ദിവസവും മാതാവും ഒപ്പം ഉണ്ടായിരുന്നുവെന്ന മാതാവിന്റെ വാദം കോടതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യം നിരസിച്ചു. തീവ്രവാദ ബന്ധമുള്ള കേസാണിതെന്നും”ലൗ ജിഹാദ്” ആണെന്നും മാതാപിതാക്കളുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു. എല്ലാ കാര്യങ്ങള്‍ക്കും വര്‍ഗീയ നിറം നല്‍കുന്നത് ഉചിതമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
Video Stories2 days ago
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്