Connect with us

Culture

മുഖ്യമന്ത്രി പദത്തിനായി കര്‍ണാടകയില്‍ വീണ്ടും വൊക്കലിംഗ ലിംഗായത്ത് പോരാട്ടം

Published

on

ബംഗളൂരു: ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാനായി ബി.ജെ.പി കേന്ദ്ര നേതൃത്വം വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ബി.ജെ.പി സ്വയം കുഴി വെട്ടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനം വീണ്ടും ഒരിക്കല്‍കൂടി ലിംഗായത്ത് വൊക്കലിംഗ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഗൗഡമാരുടെ നട്ടെല്ലായ വൊക്കലിംഗ സമുദായം കഴിഞ്ഞ അഞ്ചു വര്‍ഷമായി ബി.ജെ.പിയുമായി ചേര്‍ന്നു നിന്നാണ് തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ചത്. എന്നാല്‍ വൊക്ക ലിംഗ നേതാവായ ജെ.ഡി.എസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എച്ച്.ഡി കുമാര സ്വാമിക്ക് തല്‍സ്ഥാനം നിഷേധിക്കുക വഴി വൊക്ക ലിംഗ വിഭാഗം വീണ്ടും ബി.ജെ.പിക്കെതിരാവുകയാണ്.

1956 നവംബര്‍ ഒന്നിന് കര്‍ണാടക പുനസംഘടിപ്പിച്ചതിന് ശേഷം ലിംഗായത്തുകളാണ് സംസ്ഥാന രാഷ്ട്രീയം നിയന്ത്രിക്കുന്നത്. 1956 മുതല്‍ 1972 വരെ ലിംഗായത്ത് മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 1994ല്‍ എച്ച്.ഡി ദേവഗൗഡയാണ് സംസ്ഥാനത്ത് ആദ്യമായി വൊക്കലിംഗ വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. പിന്നീട് കോണ്‍ഗ്രസിന്റെ എസ്.എം കൃഷ്ണ 1999ലും 2006ല്‍ എച്ച്.ഡി കുമാര സ്വാമിയും മുഖ്യമന്ത്രിമാരായി. വൊക്കലിംഗ മുഖ്യമന്ത്രിമാര്‍ സംസ്ഥാനത്ത് 92 മാസം ഭരണം നടത്തിയപ്പോള്‍ 27 വര്‍ഷമാണ് ലിംഗായത്ത് മുഖ്യമന്ത്രിമാര്‍ ഭരിച്ചത്. 100 ശതമാനം കാര്‍ഷിക വൃത്തിയുമായി മുന്നോട്ടു പോകുന്ന വൊക്കലിംഗ വിഭാഗം പഴയ മൈസൂരു മേഖലയിലാണ് കാര്യമായുമുള്ളത്. സംസ്ഥാന ജനസംഖ്യയുടെ 11-12 ശതമാനമാണ് സമുദായമുള്ളത്.

അതേ സമയം വടക്കന്‍ കര്‍ണാടകയിലും ദക്ഷിണ കര്‍ണാടകയിലും നിര്‍ണായക സ്വാധീനമുള്ള ലിംഗായത്തുകള്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം വരും. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ തമ്മില്‍ ശത്രുതയുണ്ട്. പഴയ മൈസൂരുവിനോട് കന്നഡ സംസാരിക്കുന്ന മേഖലകള്‍ കൂട്ടിച്ചേര്‍ത്താല്‍ ലിംഗായത്ത് ആധിപത്യമാകുമെന്നാരോപിച്ച് നേരത്തെ തന്നെ വൊക്ക ലിംഗ വിഭാഗം ലിംഗായത്തുകളെ തടഞ്ഞിരുന്നു. വൊക്കലിംഗ നേതാവായിരുന്ന ഹനുമന്തയ്യ എതിര്‍പ്പുകള്‍ മറികടന്ന് ഐക്യ കര്‍ണാടക എന്ന ആശയം മുന്നോട്ടു വെച്ചു. എന്നാല്‍ അദ്ദേഹത്തെ തെറിപ്പിച്ചു കൊണ്ട് ലിംഗായത്ത് നേതാവായ എസ് നിജലിംഗപ്പ സംസ്ഥാനത്തെ ആദ്യമുഖ്യമന്ത്രിയാവുകയും ചെയ്തു. പിന്നീട് 38 വര്‍ഷത്തിന് ശേഷമാണ് വൊക്കലിംഗ വിഭാഗത്തില്‍ നിന്നും ഒരാള്‍ മുഖ്യമന്ത്രി പദത്തിലെത്തിയത്. ഗൗഡമാരുടെ ആധിപത്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വൊക്കലിംഗ വിഭാഗക്കാരായ ചിലരെ ബി.ജെ.പി പഴയ മൈസൂരു മേഖലയില്‍ പരീക്ഷിച്ചിരുന്നെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല.

ഇത്തവണ ലിംഗായത്ത്, വൊക്കലിംഗ ഐക്യമെന്ന രഹസ്യ ധാരണ ഇരുപാര്‍ട്ടികളും തമ്മില്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാനായി ഉണ്ടാക്കിയിരുന്നു. വൊക്കലിംഗ ബെല്‍റ്റില്‍ നിന്നും ജയിച്ച ഒമ്പത് ബി.ജെ.പി എം.എല്‍.എമാര്‍ നിലവിലെ സാഹചര്യത്തില്‍ വിശമ വൃത്തത്തിലാണ്. ഗൗഡമാരെ മുറിവേല്‍പിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി അവതാളത്തിലാവുമെന്നാണ് ഇവരുടെ ആധി. 2008ല്‍ മുഖ്യമന്ത്രി പദം തനിക്ക് നിഷേധിക്കുക വഴി കുമാര സ്വാമി ലിംഗായത്ത് സമുദായത്തെ അപമാനിച്ചതായി നിലവിലെ മുഖ്യമന്ത്രി യെദ്യൂരപ്പ ആരോപിച്ചിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ജാതീയമായ ഈ വാദം യെദ്യൂരപ്പക്ക് അനുകൂലമായി മാറുകയും ചെയ്തു. ചരിത്രം തിരിഞ്ഞു കുത്തുമ്പോള്‍ വൊക്കലിംഗ സമുദായത്തെ അപാമാനിക്കുന്നുവെന്ന ആരോപണവുമായി കുമാര സ്വാമിയാണ് ഇത്തവണ രംഗത്തു വന്നിരിക്കുന്നത്. ആരു മുഖ്യമന്ത്രിയായാലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണില്‍ അത് കാര്യമായ മാറ്റമുണ്ടാക്കുമെന്നുറപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ARM തായ്പേയിലും ; കൈയ്യടി നേടി ടോവിനോയും സംവിധായകൻ ജിതിൻലാലും..

ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

Published

on

The Motion Picture Development Foundation R.O.C. യുടെ ഭാഗമായി Taipei Golden Horse Fantastic Film Festival (TGHFF)ൽ ‘ അജയന്റെ രണ്ടാം മോഷണം’ (ARM) പ്രദർശിപ്പിച്ചു. തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

ചിത്രത്തിലെ നായകൻ ടോവിയെയും സംവിധായകൻ ജിതിൻലാലിനെയും കാണാൻ നിരവധിപേരാണ് തടിച്ചുകൂടിയത്. ഇംഗ്ലീഷ് , ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെ പ്രദർശിപ്പിച്ച ചിത്രത്തിലെ നർമ്മത്തെയും, കേളു മണിയൻ അജയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ വൈകാരികതെയും ഒരുപോലാണ് തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സുജിത് നമ്പ്യാർ , ദിബു നൈനാൻ , ജോമോൻ ടി  ജോൺ , ഷമീർ മുഹമ്മദ് , ജിതിൻ ലാൽ , സുരഭി ലക്ഷ്മി, ടോവിനോ എന്നിവരോടൊപ്പം മോഹൻലാലിന്റെ ശബ്ദവും തികഞ്ഞ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടോ മൂന്നോ ഭാഷയിൽ ഉള്ള സിനിമകൾ  മാത്രം കണ്ടു ശീലിച്ച  തായ്‌വാനീസ് പ്രേക്ഷകർക്ക് നാടോടിക്കഥയുടെയും , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയുമായ പുതിയ കാഴ്ച്ച അനുഭവങ്ങളാണ് ഈ സിനിമ നൽകിയിരിക്കുന്നത്.

ടോവിനോയെയും സംവിധായകനായ ജിതിൻ ലാലിയെയും സിനിമ കഴിഞ്ഞിട്ടും പതിനൊന്നാം നില  മുതൽ  റോഡ് വരെ വിടാതെ പിന്തുടർന്ന കാണികളുടെ ആഹ്ലാദപ്രകടനവും , രാത്രി വൈകിയും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും വേണ്ടി പുറകെ പോയ ജനങ്ങളുടെ ആരാധനപ്രകടനവും അത്യപൂർവ കാഴ്ചയാണെന്ന്  മാത്രമല്ല അവരെയൊന്നും വിഷമിപ്പിക്കാതെയാണ് ഇരുവരും അവരുടെയാ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചിരിക്കുന്നത് എന്നത് സന്തോഷമുണ്ടാക്കുന്ന വാർത്ത കൂടിയാണ്. ചൈനീസ് , കൊറിയൻ ഡ്രാമകളും , ഇംഗ്ലീഷ് സിനിമകളും കൂടുതലായി കാണുന്ന, ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകൾക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ഇത്തവണ ചരിത്രം തിരുത്തിയിരിക്കുന്നത്.

An absolute visual treat from mollywood!  എന്ന് ചിത്രത്തെ കുറിച്ചഭിപ്രായപ്പെട്ട ജനങ്ങൾക്ക് മുൻപിലേക്ക് മണിച്ചിത്രത്താഴ് മുതൽ മഞ്ഞുമ്മൽ ബോയ്സ് വരെ, പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കാൻ ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending