Culture
ചന്ദ്രിക ലോകകപ്പ് പ്രവചന മത്സരം: അരവിന്ദിന് ബുളറ്റ്, സമീമിന് ആക്ടീവ

കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് മലബാറിലെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ പ്രചവന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരനുളള റോയല്‍ എന്‍ഫീല്‍ഡ് ബുളറ്റ് മലപ്പുറം വണ്ടൂരിലെ വി.അരവിന്ദിന്. രണ്ടാം സ്ഥാനക്കാരനുളള ആക്ടീവ സ്‌കൂട്ടറിന് കോഴിക്കോട് കുറ്റിയാടി പൂളക്കലിലെ പി.അബ്ദുല്‍ സമീം അര്‍ഹനായി. ഇന്നലെ ചന്ദ്രികയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയും ഫിയാഫ് മുന്‍ വൈസ് പ്രസിഡണ്ടും ഫുട്‌ബോള്‍ സംഘാടകനുമായ പി.വി ഗംഗാധരന്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു. ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ്, റസിഡന്‍ഡ് മാനേജര്‍ പി.കെ ജാഫര്‍, ഫാമിലി വെഡ്ഡിംഗ് സെന്റര്‍ ഡയരക്ടര്‍മാരായ കല്ലില്‍ ഇമ്പിച്ചി അഹമ്മദ്, ഇ.കെ അബ്ദുല്‍ ബാരി, സൈബത്ത്, ചന്ദ്രിക പരസ്യവിഭാഗം മാനേജര്‍ നബീല്‍ തങ്ങള്‍, സര്‍ക്കുലേഷന്‍ മാനേജര്‍ ഒ.വി അഹമ്മദ് കോയ, ജുനൈദ് കാപ്പാട്, ഫാമിലി വെഡ്ഡിംഗ് സെന്റര്‍ ഈവന്റ് മാനേജര്‍ എം.ഷുഹൈബ് എന്നിവര്‍ പങ്കെടുത്തു. ലോകകപ്പ് ആര് സ്വന്തമാക്കും, രണ്ടാം സ്ഥാനം ആര് നേടും എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മല്‍സരം. ഫ്രാന്‍സ് കപ്പും ക്രൊയേഷ്യ രണ്ടാം സ്ഥാനവും നേടുമെന്ന് കൃത്യമായി പ്രവചിച്ച 400 പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് അരവിന്ദിനെയും അബ്ദുല്‍ സമീമിനെയും വിജയികളായി തെരഞ്ഞെടുത്തത്. ശരിയുത്തരങ്ങള്‍ അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 25 പേരെ പ്രോല്‍സാഹന സമ്മാനത്തിനും തെരഞ്ഞെടുത്തു. സമ്മാനദാനം ഈ മാസാവസാനം നടക്കും.
പ്രോല്‍സാഹന സമ്മാന വിജയികള്‍
കോഴിക്കോട്: റഷ്യയില്‍ സമാപിച്ച ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് മലബാറിലെ ഏറ്റവും മികച്ച വസ്ത്ര വ്യാപാര സ്ഥാപനമായ ഫാമിലി വെഡ്ഡിംഗ്‌സിന്റെ സഹകരണത്തോടെ ‘ചന്ദ്രിക’ നടത്തിയ പ്രവചന മത്സരത്തില്‍ പ്രോത്സാഹന ഗിഫ്റ്റ് വൗച്ചറിന് അര്‍ഹരായവര്‍ ഇവരാണ്. 1) നിഹാല്‍, പാക്കത്തൊടി ഹൗസ്, മുസ്‌ലിയാരങ്ങാടി. 2) മുഹമ്മദ് അയാന്‍, നാനാക്കല്‍ ഹൗസ്, വള്ളുവമ്പ്രം. 3) ഷജീം, ചോലക്കുഴി ഹൗസ്, വാഴക്കാട്. 4) മഹറൂഫ്, ബൈത്തുല്‍ അമാന്‍, ചാല. 5) യൂസുഫ്, കോട്ടമ്മല്‍, മൊറയൂര്‍. 6) ഷാഹിന്‍ പി.പി, പി.പി ഹൗസ്, വാരം. 7) അബ്ദുല്‍ ഹമീദ്, എ.കെ ഹൗസ്, ചെമ്പ്ര. 8) ഫിസ മെഹ്‌റിന്‍, ഒതയോത്ത് കുറ്റിയില്‍, കുറ്റിയാടി. 9) ഹുനൈസ് ഹസ്സന്‍ എം.കെ, സി.എസ്.ഐ കോമ്പൗണ്ട്, ചെറുവണ്ണൂര്‍. 10) മൊയ്തീന്‍കുട്ടി സി.ഇ, ചമ്മലില്‍ ഹൗസ്, ചേലേമ്പ്ര. 11) ഫാത്തിമ, കാവുങ്ങല്‍ ഹൗസ്, എ.ആര്‍ നഗര്‍. 12) സ്വാമിനാഥന്‍ കെ, കൂര്‍ക്കപ്പറമ്പില്‍ ഹൗസ്, പന്നിയങ്കര. 13) റുഷിദ ടി.കെ, ബൈത്തുന്നൂര്‍, കക്കാട്. 14) മുഹമ്മദ് ഷാലിം സി, ചോലക്കല്‍ വീട്, നാട്ടുകല്‍, പാലക്കാട്. 15) ഹസീന, കള്ളിക്കൂടത്തില്‍, ആരാമ്പ്രം. 16) മഹമൂദ്, ദാറുല്‍ ഫലാഹ്, തലശ്ശേരി. 17) നഷീദ എം.എം, മേച്ചേരി മീത്തല്‍, വില്യാപ്പള്ളി. 18) സാറ, സി.ബി.വി ഹൗസ്, കുണ്ടുങ്ങല്‍. 19) യാസര്‍ കെ.എം, ചരുവിലകം ഹൗസ്, കുറ്റിച്ചിറ. 20) അബൂബക്കര്‍ കെ, ചെള്ളപ്പുറം ഹൗസ്, കണ്ണമംഗലം. 21) അന്‍ഷിദ് ഷാനു എം, തൃപ്പക്കുളം ഹൗസ്, പള്ളിക്കല്‍. 22) ഷമീറ കെ, കോപ ഹൗസ്, പനമരം. 23) ഷാഹിന ടി.വി, ടി.വി ഹൗസ്, കാമ്പില്‍. 24) അഫ്‌സല്‍ വി, വരിക്കോടന്‍ ഹൗസ്, വെസ്റ്റ് കോഡൂര്‍. 25) അമീന സിതാര, ജന്നത്ത് മഹല്‍, പടനിലം.
ചതിച്ചത് ബ്രസീലും അര്‍ജന്റീനയും പിന്നെ ജര്‍മനിയും
കോഴിക്കോട്:എല്ലാവരെയും ചതിച്ചത് ബ്രസീലും അര്‍ജന്റീനയും…. ഫ്രാന്‍സ് കപ്പടിക്കുമെന്നും ക്രൊയേഷ്യക്കാര്‍ രണ്ടാം സ്ഥാനം നേടുമെന്നും പക്ഷേ 400 പേര്‍ കൃത്യമായി പ്രവചിച്ചത് അല്‍ഭുതമായി. മലബാറിലെ ഏറ്റവും മികച്ച വസ്ത്ര വില്‍പ്പന കേന്ദ്രമായ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ ലോകകപ്പ് പ്രവചന മല്‍സരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ബ്രസീലിന് അനുകൂലമായാണ് പ്രവചനം നടത്തിയത്. രണ്ടാം സ്ഥാനത്ത് വന്നത് അര്‍ജന്റീനക്കാരും. സ്‌പെയിന്‍, ജര്‍മനി എന്നിവര്‍ക്കൊപ്പവുമുണ്ടായിരുന്നു കൂറെ പേര്‍. പക്ഷേ നെയ്മറുടെ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് പുറത്തായപ്പോള്‍ ലയണല്‍ മെസിയുടെ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തന്നെ മടങ്ങി. ഫ്രാന്‍സിനോട് തോറ്റ് മെസിയും സംഘവും മടങ്ങിയപ്പോള്‍ ജര്‍മനിക്കൊപ്പം നിന്നവരായിരുന്നു കൂടുതല്‍ വഞ്ചിതരായത്. നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ഒന്നാം സ്ഥാനം നേടിയ ജര്‍മന്‍കാര്‍ ഇത്തവണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. മെക്‌സിക്കോയോട് ആദ്യ കളിയില്‍ ജര്‍മനി തോറ്റിട്ടും അവര്‍ കപ്പടിക്കുമെന്ന് പതിനായിരത്തിലധികം പേരാണ് പ്രവചിച്ചത്. സ്‌പെയിനും കൂടുതല്‍ പിന്തുണ നേടി. പക്ഷേ സെര്‍ജിയോ റാമോസ് നയിച്ച ടീം പ്രി ക്വാര്‍ട്ടറില്‍ റഷ്യക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ഫ്രാന്‍സ് ആധികാരികമായി കപ്പ് സ്വന്തമാക്കിയപ്പോള്‍ അത് കൃത്യമായി മുന്നില്‍ കണ്ടു 400 പേര്‍. ലുക്കാ മോദ്രിച്ച് നയിച്ച ക്രൊയേഷ്യക്കാരുടെ റണ്ണര്‍ അപ്പ് സ്ഥാനവും ഇവര്‍ക്ക് തെറ്റിയില്ല. നറുക്കെടുപ്പില്‍ ഭാഗ്യവാനായ അരവിന്ദ് ബാംഗ്ലൂരില്‍ സി.എ വിദ്യാര്‍ത്ഥിയാണ്. വണ്ടൂരിലെ അമ്പലപ്പടിയിലെ കൂട് ഹൗസിലാണ് താമസം. ഫ്രാന്‍സിന്റെ മികവ് തന്നെയാണ് തന്റെ പ്രവചനത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രിക മലപ്പുറം ഓഫീസില്‍ നിക്ഷേപിച്ച കൂപ്പണിനാണ് ഭാഗ്യം വന്നത്. എന്‍ഫീല്‍ഡ് ബുളറ്റിന്റെ സന്തോഷത്തില്‍ ചന്ദ്രികക്കും ഫാമിലി വെഡ്ഡിംഗ് സെന്ററിനും അരവിന്ദ് നന്ദി പറഞ്ഞു. പരപ്പനങ്ങാടി കോടതി ജീവനക്കാരനാണ് പള്ളിയത്ത് പറമ്പത്ത് ഹൗസിലെ പി. അബ്ദുല്‍ സമീം. ഫ്രാന്‍സും ക്രൊയേഷ്യയുമായിരുന്നു സമീമിന് ഇഷ്ടപ്പെട്ട ടീമുകള്‍.
വടകര, കുന്ദമംഗലം, മേപ്പാടി, മഞ്ചേരി എന്നിവിടങ്ങളിലായി ചുരുങ്ങിയ കാലത്തിനുള്ളില്‍ വിശ്വാസ്യത നേടിയ വസ്ത്ര വില്‍പ്പന സ്ഥാപനമാണ് ഫാമിലി വെഡ്ഡിംഗ് സെന്റര്‍. ലോകകപ്പിന്റെ ആവേശത്തിനൊപ്പം മല്‍സര പ്രവചനത്തിലും മലയാളികളുടെ ആവേശ മനസ്സ് സന്തോഷജനകവും അഭിനന്ദനീയവുമാണെന്ന് ഫാമിലി വെഡ്ഡിംഗ് സെന്റര്‍ ഡയരക്ടര്‍മാരായ കല്ലില്‍ ഇമ്പിച്ചി അഹമ്മദും ഇ.കെ അബ്ദുല്‍ ബാരിയും പറഞ്ഞു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala3 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
-
india3 days ago
ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി