Connect with us

Culture

സോച്ചിയില്‍ ബെല്‍ജിയം-പാനമ കളി തുടങ്ങി; ഗോളില്ലാത്ത അദ്യപകുതി

Published

on

സോച്ചിയിലെ സുന്ദരമായ ഫിഷ് സ്‌റ്റേഡിയത്തില്‍ ബെല്‍ജിയം-പാനമ മല്‍സരം തുടങ്ങി. ബെല്‍ജിയം എന്ന പവര്‍ ഹൗസിനെ നേരിടുന്ന കന്നിക്കാരായ പാനമക്കാര്‍ എത്ര ഗോള്‍ വാങ്ങുമെന്നതാണ് എല്ലാവരുടെയും ചോദ്യം. ഈഡന്‍ ഹസാര്‍ഡും ഡി ബ്രുയനും റുമേലു ലുക്കാക്കുവുമെല്ലാം ഉള്‍പ്പെടുന്ന യൂറോപ്യന്‍ യുവവീര്യത്തിന്റെ പ്രതിനിധികള്‍ പാനമയില്‍ നിന്നുള്ള ചിരിക്കുന്നവരെ കൊല ചെയ്താലും അല്‍ഭുതപ്പെടാനില്ല. ലോകകപ്പിനെത്തുന്ന ബെല്‍ജിയം കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്.

ആദ്യ മിനിറ്റില്‍ തന്നെ അറ്റാക്കിങ് നടത്തിയായിരുന്നു ബെല്‍ജിയത്തിന്റെ തുടക്കം.

എന്നാല്‍ പാനമയുടെ ഗോള്‍മുഖത്തേക്ക് അത്ര എളുപ്പത്തില്‍ കടന്നുചെല്ലാന്‍ സാധിക്കാത്ത കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടെത്. ബെല്‍ജിയം നടത്തിയ തുടര്‍ച്ചയായ അറ്റാക്ക് ലക്ഷ്യത്തിലെത്താതെ അവസാനിക്കുന്നതാണ് കാഴ്ച.
ലുക്കാകുവിനെയും ഹസാര്‍ഡിനെയും ലക്ഷ്യമാക്കി ബെല്‍ജിയം നടത്തുന്ന നീക്കങ്ങളെ അസാധ്യ നീക്കങ്ങളിലൂടെ പാനമ ബ്ലോക്കിങ് നടത്തുകയാണ്.

ബെല്‍ജിയത്തിന്റെ ആദ്യ ഇലവനില്‍ വിന്‍സ്റ്റന്റ് കംപനിക്ക് സ്ഥാനം ലഭിച്ചിട്ടില്ല. സൈഡ് ബെഞ്ചിലിരുന്ന് കളി കാണുകയാണ് കംപനി. അതേസമയം ഹെഡ് ശ്രമത്തിനിടെ നടത്തിയ ഫൗളിന് ബെല്‍ജിയത്തിന്റെ മ്യൂനിയര്‍ ആദ്യ പകുതിയില്‍ മഞ്ഞക്കാര്‍ഡ് വാങ്ങുകയുമുണ്ടായി.  പതിനേഴാം മിനുട്ടില്‍ പാനമയുടെ എറിക് ഡേവിസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

വലിയ യോഗ്യതാ കടമ്പ കടന്നുവന്നവരാണ് പാനമക്കാര്‍. ഡാരിയോ ഗോമസ് പരിശീലിപ്പിക്കുന്ന സംഘം ആദ്യ ഘട്ടത്തില്‍ കളിച്ചത് 16 യോഗ്യതാ പോരാട്ടങ്ങള്‍. അവിടെ നിന്നും യോഗ്യത നേടി രണ്ടാം ഘട്ടത്തിലെത്തി. അവിടെ ആറ് മല്‍സരങ്ങള്‍. അതില്‍ മൂന്നിലും ജയിച്ചു. നിര്‍ണായക മല്‍സരത്തില്‍ കൈലര്‍ നവാസിന്റെ കോസ്റ്റാറിക്കക്കാരെ തോല്‍പ്പിച്ചാണ് റോമന്‍ ടോറസും സംഘവും റഷ്യന്‍ ടിക്കറ്റ് നേടിയത്.

ബെല്‍ജിയം യൂറോപ്പില്‍ നിന്നും കപ്പ് എന്ന ലക്ഷ്യത്തില്‍ വരുന്ന ടീമുകളിലൊന്നാണ്. മികച്ച താരങ്ങളും മികച്ച പരിശീലകനും. സോച്ചിയിലെത്തിയതിന് ശേഷം പരിശീലനത്തില്‍ മാത്രം ജാഗരൂകനായ മാര്‍ട്ടിനസ് എന്ന പരിശീലകന്‍ പക്ഷേ പാനമക്കാരെ ദുര്‍ബലരായി കാണുന്നില്ല. ഏറ്റവും നല്ല മല്‍സരമാണ് അദ്ദഹം വാഗ്ദാനം ചെയ്യുന്നത്. സോച്ചിയിലെ വേദിയില്‍ ആദ്യം നടന്ന പോരാട്ടം ലോകം കണ്ടതാണ്. സ്‌പെയിനും പോര്‍ച്ചുഗലും. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഉള്‍പ്പെടെ പിറന്നത് ആറ് ഗോളുകള്‍. ഇന്നുമവിടെ ഗോള്‍ വേട്ട നടക്കുമോ…?

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending