Connect with us

india

യുപിയില്‍ യുവതിക്കും ഭിന്നശേഷിക്കാരനും ക്രൂര മര്‍ദനം; ദൃശ്യംപകര്‍ത്തി നാട്ടുകാര്‍

ഇരുവരേയും സദാചാര പൊലീസിങിന് വിധേയമാക്കിയ നാട്ടുകാര്‍ യുവതിയെയും സുഹൃത്തിനേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരുടേയും തല മൊട്ടയടിക്കുകയും മുഖത്ത് കരിത്തേക്കുകയും ചെരുപ്പുകൊണ്ട് മാലയുണ്ടാക്കി പൊതുജനമധ്യേ നടത്തിച്ചതായും പോലീസുകാര്‍ പറഞ്ഞു. ക്രൂര പീഡനം നോക്കിനിന്ന നാട്ടുകാര്‍ അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

Published

on

ലക്‌നൗ: ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ സമീപം യുവതിക്കും ഭിന്നശേഷിക്കാരനുമെതിരെ സദാചാര ഗുണ്ടായിസം. കണ്ണൗജ് ജില്ലയിലെ 37 കാരിയായ സ്ത്രിയുംം സഹായിയും സുഹൃത്തുമായ ഭിന്നശേഷിക്കാരനുമാണ് അക്രമത്തിനിരയായിത്. 37 കാരിയായ യുവതിയുടെ ഭര്‍ത്താവ് രണ്ട് മാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ഭിന്നശേഷിക്കാരനായ നാല്‍പതുകാരന്‍ യുവതിക്ക് സഹായിയി രംഗത്തുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കള്‍ക്ക് അവരുടെ സൗഹൃദം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

ഇരുവരേയും സദാചാര പൊലീസിങിന് വിധേയമാക്കിയ നാട്ടുകാര്‍ യുവതിയെയും സുഹൃത്തിനേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരുടേയും തല മൊട്ടയടിക്കുകയും മുഖത്ത് കരിത്തേക്കുകയും ചെരുപ്പുകൊണ്ട് മാലയുണ്ടാക്കി പൊതുജനമധ്യേ നടത്തിച്ചതായും പോലീസുകാര്‍ പറഞ്ഞു. ക്രൂര പീഡനം നോക്കിനിന്ന നാട്ടുകാര്‍ അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന പ്രതികളെ ഉള്‍പ്പെടുത്തി അന്വേഷണം ആരംഭിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്‌ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തര യോഗം യെമനില്‍.

Published

on

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തര യോഗം യെമനില്‍. യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതര്‍ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

നോര്‍ത്ത് യെമനില്‍ നടക്കുന്ന അടിയന്തര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന്‍ അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

അതേസമയം, യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. പ്രൊസിക്യൂട്ടറിന് കേന്ദ്രസര്‍ക്കാര്‍ കത്ത് അയയ്ക്കുകയും ചെയ്തു. ഒരു ഷെയ്ഖ് വഴി ചര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ദയാധനം സ്വീകരിക്കാന്‍ മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വധശിക്ഷ നീട്ടിവയ്ക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ യെമനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് വധശിക്ഷ നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.

Continue Reading

india

ഇണയുടെ രഹസ്യമായി രേഖപ്പെടുത്തിയ ടെലിഫോണ്‍ സംഭാഷണം വൈവാഹിക കേസുകളില്‍ സ്വീകാര്യമായ തെളിവുകള്‍: സുപ്രീം കോടതി

ഇണയുടെ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ടെലിഫോണ്‍ സംഭാഷണം വിവാഹ നടപടികളില്‍ തെളിവായി സ്വീകാര്യമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

Published

on

ഭാര്യ അറിയാതെ ടെലിഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് അവളുടെ മൗലികാവകാശമായ സ്വകാര്യതയുടെ ‘വ്യക്തമായ ലംഘനത്തിന്’ തുല്യമാണെന്നും കുടുംബ കോടതിയില്‍ തെളിവെടുപ്പ് നടത്താന്‍ കഴിയില്ലെന്നും പഞ്ചാബ് & ഹരിയാന ഹൈക്കോടതിയുടെ വിധി തിങ്കളാഴ്ച (ജൂലൈ 14) സുപ്രീം കോടതി റദ്ദാക്കി. ഇണയുടെ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ടെലിഫോണ്‍ സംഭാഷണം വിവാഹ നടപടികളില്‍ തെളിവായി സ്വീകാര്യമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 122, ഇണകള്‍ തമ്മിലുള്ള നിയമനടപടികളിലോ ഒരാള്‍ മറ്റൊരാളെ കുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യുമ്പോഴോ സമ്മതമില്ലാതെ വിവാഹ ആശയവിനിമയങ്ങള്‍ വെളിപ്പെടുത്തുന്നത് തടയുന്നു. വകുപ്പിന്റെ ആദ്യ ഭാഗത്തിന് കീഴിലുള്ള സ്പൗസല്‍ പ്രത്യേകാവകാശം കേവലമായിരിക്കില്ലെന്നും അതേ വ്യവസ്ഥയില്‍ നല്‍കിയിരിക്കുന്ന ഒഴിവാക്കലിന്റെ വെളിച്ചത്തില്‍ അത് വായിക്കണമെന്നും കോടതി പ്രസ്താവിച്ചു. ‘നിയമമായ വിചാരണയ്ക്കുള്ള അവകാശത്തിന്റെ വെളിച്ചത്തില്‍ സെക്ഷന്‍ 122 പ്രകാരമുള്ള ഒഴിവാക്കല്‍ വ്യാഖ്യാനിക്കേണ്ടതാണ്, ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ഒരു വശം കൂടിയാണ്,’ കോടതി പറഞ്ഞു.

ഈ കേസില്‍ സ്വകാര്യത ലംഘിക്കപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തെളിവ് നിയമത്തിലെ 122-ാം വകുപ്പ് അത്തരത്തിലുള്ള ഒരു അവകാശവും അംഗീകരിക്കുന്നില്ലെന്ന് നിരീക്ഷിച്ചു. നേരെമറിച്ച്, ഈ വ്യവസ്ഥ ഇണകള്‍ തമ്മിലുള്ള സ്വകാര്യതയ്ക്ക് ഒരു അപവാദം നല്‍കുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നില്ലെന്നും അത്തരമൊരു അവകാശത്തെ കടന്നാക്രമിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. ‘ഈ കേസില്‍ സ്വകാര്യത ലംഘിക്കുന്നതായി ഞങ്ങള്‍ കരുതുന്നില്ല. വാസ്തവത്തില്‍, തെളിവ് നിയമത്തിലെ സെക്ഷന്‍ 122 അത്തരം അവകാശങ്ങളൊന്നും അംഗീകരിക്കുന്നില്ല. മറുവശത്ത്, ഇത് ഇണകള്‍ തമ്മിലുള്ള സ്വകാര്യതയ്ക്കുള്ള ഒരു അപവാദം സൃഷ്ടിക്കുന്നു, അതിനാല്‍ ഇത് തിരശ്ചീനമായി പ്രയോഗിക്കാന്‍ കഴിയില്ല. ന്യായമായ വിചാരണ, പ്രസക്തമായ തെളിവുകള്‍ ഹാജരാക്കാനുള്ള അവകാശം, ആവശ്യപ്പെടുന്ന ആശ്വാസം ലഭിക്കുന്നതിന് ഇണയ്ക്കെതിരായ കേസ് തെളിയിക്കാനുള്ള അവകാശം’, ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

ഇത്തരം തെളിവുകള്‍ അനുവദിക്കുന്നത് ഗാര്‍ഹിക ഐക്യം അപകടത്തിലാക്കുമെന്നും ഇണകള്‍ തമ്മിലുള്ള ഒളിച്ചുകളി പ്രോത്സാഹിപ്പിക്കുമെന്നുമുള്ള വാദം കോടതി തള്ളി. ‘ഇത്തരം തെളിവുകള്‍ അനുവദിക്കുന്നത് ദാമ്പത്യ ബന്ധങ്ങളിലെ ഗാര്‍ഹിക സൗഹാര്‍ദം അപകടത്തിലാക്കും, അത് ഇണകളെ കബളിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ചില വാദങ്ങള്‍ ഉയര്‍ന്നുവരുന്നു, അതിനാല്‍, തെളിവ് നിയമത്തിലെ സെക്ഷന്‍ 122 ന്റെ ലക്ഷ്യം പരാജയപ്പെടുത്തുന്നു. അത്തരമൊരു വാദം ന്യായീകരിക്കപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ദാമ്പത്യം ഒരു ഘട്ടത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍, ഇണകള്‍ പരസ്പരം ഒളിഞ്ഞുനോട്ടത്തില്‍ സജീവമായി ബന്ധം പുലര്‍ത്തുന്നില്ല. അവര്‍ക്കിടയില്‍ വിശ്വാസമുണ്ട്,’ വിധി പ്രസ്താവിക്കുമ്പോള്‍ ബെഞ്ച് നിരീക്ഷിച്ചു. ഭാര്യയുടെ അറിവില്ലാതെ ടെലിഫോണില്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് ”ഹരജിക്കാരന്റെയും ഭാര്യയുടെയും മൗലികാവകാശമായ, അതായത് അവളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ വ്യക്തമായ ലംഘനമാണ്”, അതിനാല്‍ കുടുംബകോടതിയില്‍ തെളിവെടുപ്പ് നടത്താന്‍ കഴിയില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്പെഷ്യല്‍ ലീവ് പെറ്റീഷനില്‍ (SLP) നിന്നാണ് കേസ് ഉയരുന്നത്.

Continue Reading

india

നിമിഷപ്രിയയുടെ മോചനം; പരിമിതികളുണ്ട്, വധശിക്ഷ ഒഴിവാക്കാന്‍ കൂടുതലൊന്നും ചെയ്യാനാകില്ല: കേന്ദ്രം സുപ്രീംകോടതിയില്‍

നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

Published

on

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി. നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചര്‍ച്ചകളും നടന്നു കഴിഞ്ഞു. വധശിക്ഷ ഒഴിവാക്കാന്‍ കൂടുതലൊന്നും ചെയ്യാനാകില്ലെന്നും എ.ജി വ്യക്തമാക്കി.

ജൂലൈ 16ന് യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങളുടെ സാധ്യത എത്രയും വേഗം ഉപയോഗിക്കണമെന്ന് അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജൂലൈ 10ന് വിഷയം അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചത്. ശരീഅത്ത് നിയമപ്രകാരം മരിച്ചയാളുടെ കുടുംബത്തിന് ദിയാധനം നല്‍കുന്ന കാര്യം പരിശോധിക്കാമെും അഭിഭാഷകന്‍ വാദിച്ചിരുന്നു.

ദിയാധനം നല്‍കിയാല്‍ മരിച്ചയാളുടെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കിയേക്കാമെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹരജിയുടെ പകര്‍പ്പ് അറ്റോണി ജനറലിന് നല്‍കാന്‍ ബെഞ്ച് അഭിഭാഷകനോട് നിര്‍ദേശിച്ചിട്ടുണ്ട്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘടനയാണ് ഹരജി നല്‍കിയത്.

2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. യമന്‍ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്.

ജൂലൈ പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടത്. ഉത്തരവ് ജയിലധികൃതര്‍ക്ക് കൈമാറിയിരുന്നു. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.

Continue Reading

Trending