kerala
വൈദ്യുതി നിരക്ക് വർധന പിൻവലിക്കുക: മുസ്‌ലിംലീഗ് കെ.എസ്.ഇ.ബി ഓഫീസ് ധർണ്ണ മറ്റന്നാള്‍
സാധാരണക്കാരന് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെ കേരളത്തിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുമ്പിൽ മറ്റന്നാള്‍
മുസ്‌ലിംലീഗ് പ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും

കോഴിക്കോട്: നവംബർ ഒന്ന് മുതൽ വൈദ്യുതി നിരക്ക് ക്രമാതീതമായി വർധിപ്പിച്ച് സാധാരണക്കാരന് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെ കേരളത്തിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുമ്പിൽ മറ്റന്നാള്‍
മുസ്‌ലിംലീഗ് പ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.
കെട്ടിട നികുതി, വസ്തു നികുതി, പെട്രോളിയം ഉൽപന്നങ്ങളുടെ സെസ് തുടങ്ങിയവ വർധിപ്പിച്ചതും അവശ്യസാധനങ്ങളുടെ വിലവർധനയും ഉൾപ്പെടെ സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ കാരണം ജീവിതം ദുസ്സഹമായ ജനങ്ങളുടെ മേൽ ഇരുട്ടടി എന്നോണമാണ് വൈദ്യുതി ചാർജ്ജ് വർധിപ്പിച്ചിരിക്കുന്നത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് വർധിപ്പിച്ചത്.
ഗാർഹിക ഉപഭോക്താക്കളെ ഇത് ഏറെ പ്രയാസപ്പെടുത്തും. സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നിവക്ക് രണ്ടര ശതമാനം താരിഫ് വർധന ഉണ്ടായിട്ടുണ്ട്. 2022 ജൂണിൽ വൈദ്യുതി ചാർജ്ജ് വർധിപ്പിച്ച സർക്കാർ തന്നെയാണ് ഒരു വർഷം കൊണ്ട് വീണ്ടും ജനങ്ങളെ പിഴിയുന്നത്. 2023-24 വർഷത്തെ 720 കോടി കമ്മി നികത്താനാവാത്തതാണ് ഇത്തരമൊരു ക്രൂരതക്ക് കാരണമായി പറയുന്നത്.
സാമ്പത്തിക ഞെരുക്കം കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിൽ ധൂർത്തും ആഡംബരങ്ങളും നിർബാധം നടത്തിക്കൊണ്ടിരിക്കുന്ന സർക്കാർ അതിന്റെ ഭാരം മുഴുവൻ ജനങ്ങളുടെ തലയിൽ ചുമത്തുകയാണ്. ജനപിന്തുണ നഷ്ടമായ സർക്കാറിന്റെ മുഖം മിനുക്കാൻ ആഘോഷങ്ങളും കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങളും നൽകി ഖജനാവ് കാലിയാക്കുന്നതിന്റെ മുഴുവൻ ദുരിതവും പേറേണ്ടി വരുന്ന കേരള ജനതയുടെ പ്രതിഷേധം ഈ ധർണ്ണയിൽ പ്രതിഫലിക്കും.
വിവിധ ഓഫീസുകൾക്ക് മുന്നിലെ പ്രതിഷേധ ധർണ്ണകൾ ബന്ധപ്പെട്ട പഞ്ചായത്ത്/ മണ്ഡലം കമ്മിറ്റികൾ ഏകോപിപ്പിക്കും.
kerala
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്‌കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു.

ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ അറബിയും മഹലും സിലബസില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് വിശദമായ പഠനം നടത്താതെയാണെന്ന് ഹൈക്കോടതി. വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു. സ്‌കൂളുകളില്‍ അറബി, മഹല്‍ ഭാഷകള്‍ പഠിപ്പിക്കുന്നത് സംബന്ധിച്ച് തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചു.
ത്രിഭാഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠി മെയ് 14ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശി പിഐ അജാസ് അക്ബര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
അറബിയും മഹലും എടുത്ത് കളഞ്ഞ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകള്‍ നടപ്പാക്കാനുള്ള തീരുമാനം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിം വര്‍ക്കിന്റെയും അടിസ്ഥാനത്തിലാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ നടപടി 70 വര്‍ഷത്തോേളമായി നിലനില്‍ക്കുന്ന സംവിധാനം ഇല്ലാതാക്കുമെന്നും ഇതില്‍ പഠനങ്ങളോ ചര്‍ച്ചകളോ നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
kerala
കാറില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി; ആലുവയില്‍ യുവാവ് ബസിന്റെ താക്കോല്‍ ഊരിയെറിഞ്ഞു
തെറ്റായ ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്ത കാറാണ് അപകടം സൃഷ്ടിച്ചതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആരോപിച്ചു.

ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് കാറില്‍ ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോല്‍ ഊരിയെറിഞ്ഞ് യുവാവിന്റെ അധിക്രമം. സംഭവത്തില്‍ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തു. തെറ്റായ ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്ത കാറാണ് അപകടം സൃഷ്ടിച്ചതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ നിന്നും മാളയിലേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ താക്കോലാണ് മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് സമീപത്ത് വെച്ച് യുവാവ് ഊരിയെറിഞ്ഞത്. സംഭവ ശേഷം മാപ്പ് പറഞ്ഞു കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവാവ് മാള ഡിപ്പോയില്‍ എത്തിയെങ്കിലും ജീവനക്കാര്‍ മാപ്പ് നിഷേധിച്ചു.
kerala
മുന്‍ ജീവനക്കാര്‍ക്കെതിരെ തെളിവ്; കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കുമെതിരായ പരാതി കൗണ്ടര്‍ കേസാക്കി പരിഗണിക്കും
പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.

ദിയാ കൃഷ്ണയുടെ ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാര്‍ പണം മാറ്റിയതിന് തെളിവ് ലഭിച്ചതായി പൊലീസ്. ഇതേതുടര്‍ന്ന്, നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിക്കും. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india20 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്കി കേരളം; സംസ്കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
-
crime3 days ago
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്