Connect with us

News

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍; പുരസ്‌കാരം ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ 3 പേര്‍ക്ക്‌

ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിൻ്റെയും രസതന്ത്രത്തിൻ്റെയും നോബേൽ സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. ഏറെ കാത്തിരിക്കുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ചയായിരിക്കും പ്രഖ്യാപിക്കുക.

Published

on

കരോളിൻസ്ക: വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്. ഹെപ്പറ്റൈറ്റിസ് സി വൈറസിൻ്റെ കണ്ടെത്തലിന് ഹാർവി ജെ ആൾട്ടർ, മൈക്കിൾ ഹൂട്ടൺ, ചാൾസ് എം റൈസ് എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരം. സ്റ്റോക്ക്ഹോമിലെ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് നൊബേൽ അസംബ്ലി പുരസ്കാരം പ്രഖ്യാപിച്ചത്.

Image

ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്കാണ് നൊബേൽ സമ്മാനം പ്രഖ്യാപിച്ചത്. കരളിനേല്‍ക്കുന്ന മാരകമായ വൈറസ് രോഗമായ ഹെപ്പറ്റൈറ്റിസ് സി ക്ക് കാരണമായ വൈറസിനെ കണ്ടെത്തിയതിനാണ് പുരസ്‌കാരം. കരള്‍വീക്ക രോഗമായ ഹെപ്പറ്റൈറ്റിസ് പ്രധാനമായും മദ്യപാനം, ആഹാരത്തിലെ വിഷവസ്തുക്കളുടെ സാന്നധ്യം, തുടങ്ങിയ കാരണങ്ങളിലൂടെയാണ് ഉണ്ടാകാറ്. എന്നാല്‍ വൈറല്‍ അണുബാധയും പ്രധാന കാരണങ്ങളില്‍ ഒന്നാണ്. പകര്‍ച്ചവ്യാധിയായ ഹെപ്പറ്റൈറ്റിസില്‍ രണ്ട് പ്രധാന തരം ഉണ്ടെന്ന് 1940 കളില്‍ വ്യക്തമായിരുന്നു. ഹെപ്പറ്റൈറ്റിസ് എ എന്ന് നാമകരണം ചെയ്യപ്പെടുന്ന ആദ്യ രോഗം മലിനവെള്ളത്തില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ ആണ് പകരുന്നത്. ഇത് രോഗിയെ ദീര്‍ഘകാലത്തേക്ക് പ്രശ്‌നങ്ങളിലെത്തിക്കുന്നില്ല. എന്നാല്‍ രണ്ടാമത്തെ തരം രക്തത്തിലൂടെയും ശാരീരിക ദ്രാവകങ്ങളിലൂടെയും പകരുന്നതാണ്, ഇത് വളരെ ഗുരുതരവുമാണ്. ഈ രോഗം വിട്ടുമാറാത്ത അവസ്ഥയിലേക്ക് നയിക്കും. സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവക്കും ഇത് കാരണമാകുന്നുണ്ട്.

ഇതേ തകരത്തില്‍ രക്തത്തിലൂടെ പകരുന്നതും ഗുരതരവുമായ വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ് സി. നോവല്‍ ഗണത്തില്‍ പെടുന്ന ഇതിന് കാരണമായ വൈറസിനെ കണ്ടെത്തിയതിനാണ് ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം. ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിൻ്റെയും രസതന്ത്രത്തിൻ്റെയും നോബേൽ സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. ഏറെ കാത്തിരിക്കുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ചയായിരിക്കും പ്രഖ്യാപിക്കുക.

 

kerala

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതും, ചില ഭാഗങ്ങളില്‍ മരവെട്ടുകളും വഴിത്തടങ്ങള്‍ തടസപ്പെട്ടതും കണക്കിലെടുത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

ഈ അവധി വിനോദത്തിനായി പുറത്തേക്ക് പോവാനല്ലെന്നും സുരക്ഷിതമായി വീടിനകത്ത് ഇരിക്കാന്‍ വേണ്ടിയുള്ളതാണെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.

Continue Reading

kerala

വീട്ടില്‍ നിന്നും പരീക്ഷയ്ക്കിറങ്ങി; ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാതായി

Published

on

ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായി. എളമക്കര സ്വദേശിയായ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. അല്‍ അമീന്‍ സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രാവിലെയാണ് കുട്ടിയെ അവസാനമായി കണ്ടത്. മുഹമ്മദ് ഷിഫാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9633020444 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. പൊലീസും കുട്ടിയുടെ ബന്ധുക്കളും ഇടപ്പള്ളി കേന്ദ്രീകരിച്ച് വിശദമായ തിരച്ചില്‍ നടത്തുകയാണ്. രാവിലെ 9.30 നാണ് കുട്ടി പരീക്ഷയെഴുതാനായി എത്തിയത്. പിന്നീട് കുട്ടി ഇടപ്പള്ളി ഭാഗത്ത് കൂടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.

കുട്ടിയുടെ മാതാപിതാക്കള്‍ എളമക്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കളമശ്ശേരി പൊലീസും കേസില്‍ ഇടപെട്ടതായാണ് വിവരം.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി

. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയിലില്‍ ശുചിമുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച അഫാനെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

മെയ് 25ന് രാവിലെ 11 മണിയോടെയാണ് അഫാന്‍ ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

Continue Reading

Trending