Connect with us

Cricket

ഓസ്‌ട്രേലിയയെ ഞെട്ടിച്ച് വിന്‍ഡീസ്! ഗാബയില്‍ ത്രസിപ്പിക്കുന്ന ജയം; ഹീറോയായി ഷമര്‍ ജോസഫ്

പരുക്ക് മാറി ബൗള്‍ ചെയ്യാനെത്തിയ ഷമാര്‍ ജോസഫ് ഓസീസിന്റെ ഏഴു വിക്കറ്റുകളാണ് വീഴ്ത്തിയത്.

Published

on

ഓസ്‌ട്രേലിയ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റില്‍ ആവേശ വിജയം നേടി വിന്‍ഡീസ്. ഓസ്‌ട്രേലിയിയല്‍ അവരുടെ സ്വന്തം മൈതാനത്താണ് കരീബിയന്‍സിന്റെ ഉയത്തെഴുന്നേല്‍പ്പ്. വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 216 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ 207 റണ്ണിന് ഓളൗട്ട് ആയി.

പരുക്ക് മാറി ബൗള്‍ ചെയ്യാനെത്തിയ ഷമാര്‍ ജോസഫ് ഓസീസിന്റെ ഏഴു വിക്കറ്റുകളാണ് വീഴ്ത്തിയത്. നാലാം ദിനം ആരംഭിക്കുമ്പോള്‍ 562 എന്ന നിലയിലായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയക്ക് വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു. എന്നാല്‍ ഷമാര്‍ മത്സരം തിരിച്ചുകൊണ്ടുവന്നു. സ്മിത്ത് പുറത്താകാതെ നിന്നത് വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും ഒടുവില്‍ വിജയം വിന്‍ഡീസ് പാളയത്തിലേക്ക് മാറി.

ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് 311ന് ഓളൗട്ട് ആയപ്പോള്‍ ഓസ്‌ട്രേലിയ 289 റണ്ണിന് ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് 193ന് ഓളൗട്ട് ആയി. 1997ന് ശേഷം ആദ്യമായാണ് വിന്‍ഡീസ് ഓസ്‌ട്രേലിയയതില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇന്നലെ മിച്ചര്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കാലിന് പരിക്കേറ്റ ഷമര്‍ ജോസഫ് ഇന്ന് തിരിച്ചെത്തിയാണ് 68 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തിയത്.

ഇന്ന് 42 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ എത്തിയ ട്രാവിസ് ഗോള്‍ഡന്‍ ഡക്കായി. മിച്ചല്‍ മാര്‍ഷ് (10), അലക്‌സ് ക്യാരി (2) എന്നിവര്‍ക്കും തിളങ്ങാനായില്ല. മിച്ചല്‍ മാര്‍ഷ് (21), പാറ്റ് കമ്മിന്‍സ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

എന്നാല്‍ സ്മിത്തിന്റെ ചെറുത്ത് നില്‍പ്പ് ഓസീസിന് ആശ്വാസമായി. ലിയോണ്‍ (9), ജോഷ് ഹേസല്‍വുഡ് (0) എന്നിവരും വേ?ഗം മടങ്ങിയതോടെ വിന്‍ഡീസിന് വിജയം കൂടുതല്‍ എളുപ്പമാക്കി. ഹേസല്‍വുഡിനെ ബൗള്‍ഡാക്കി ഷമര്‍ വിന്‍ഡീസിന്റെ വിജയമാഘോഷിച്ചു.

രണ്ടാം ഇന്നിംഗ്‌സില്‍ കിര്‍ക്ക് മെക്കന്‍സിയുടെ (41) ഇന്നിംഗ്‌സാണ് വിന്‍ഡീസിന് തുണയായത്. അലിക് അതനാസെ (35), ഗ്രീവ്‌സ് (33), കെവം ഹോഡ്‌ഗെ (29) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ക്രെയ്ഗ് ബ്രാത്വെയ്റ്റിനും (16),ജോഷ്വ ഡിസില്‍വ (7), അല്‍സാരി (0), കെമര്‍ റോച്ച് (1) എന്നിവര്‍ നിരാശരാക്കി. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 10ത്തിന് മുന്നിലാണിപ്പോള്‍.

സ്‌കോര്‍ ബോര്‍ഡ്
വെസ്റ്റ് ഇന്‍ഡീസ്: 311, 193
ഓസ്‌ട്രേലിയ: 289/9 ഡി, 60/2

Cricket

വനിത പ്രീമിയര്‍ ലീഗ്: കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം കിരീടം

ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി.

Published

on

വനിതാ പ്രീമിയര്‍ ലീഗ് കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് 150 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹിക്ക് നല്‍കാനായത്. 44 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് അവരെ എത്തിച്ചത്.

എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് അവര്‍ക്ക് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മുംബൈ ഓള്‍റൗണ്ടര്‍ നതാലി സ്‌കിവര്‍ ബ്രന്റാണ് ഡല്‍ഹിയെ തകര്‍ത്തത്. 26 ബോളില്‍ നിന്ന് 40 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി അവസാന നിമിഷത്തിലേക്ക് എത്തി കിരീടം നേടാനാവാതെ മടങ്ങുന്നത്.

17 റണ്‍സ് നേടുന്നതിനിടെ ഓപണര്‍മാരെ നഷ്ടമായ ഡല്‍ഹിക്ക് പാര്‍ട്‌നര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ് തോല്‍വി വഴങ്ങേണ്ടിവന്നത്. 21 പന്തില്‍ 30 റണ്‍സുമായി ജെമീമ റോഡ്രിഗസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുംബൈക്ക് ഓപണര്‍മാരെ നഷ്ടമായി.

 

Continue Reading

Cricket

ഫോട്ടോ ഒന്ന് മാറിപ്പോയി; ഇന്ത്യയുടെ കിരീടനേട്ടത്തോടെ എം.എല്‍.എ മുകേഷ് എയറില്‍

2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്.

Published

on

കിവികളെ പരാജയപ്പെടുത്തി ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയതോടെ രാജ്യമൊട്ടാകെ ആവേശത്തിലായിരിക്കുകയാണ്. നാനാഭാഗത്ത് നിന്നും ടീം ക്യാപ്ടന്‍ രോഹിത് ശര്‍മയ്ക്കും ടീമിനും അഭിനന്ദന പ്രവാഹമാണ്.

ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ കേരളത്തില്‍ പ്രമുഖന്‍ എയറിലായിരിക്കുകയാണ്. കൊല്ലം എംഎല്‍എയും നടനുമായ മുകേഷാണ് ട്രോള്‍ പേജുകളില്‍ നിറയുന്നത്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ മുകേഷ് ടീമംഗങ്ങള്‍ കിരീടവുമായി വിജയാഘോഷം നടത്തുന്നതിന്റെ ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ ചിത്രം ചെറുതായി ഒന്ന് മാറിപ്പോയി.

mukesh-team-india-n

2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്. ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും ഇഷാന്ത് ശര്‍മയും അടക്കമുള്ളവരാണ് മുകേഷ് പങ്കുവച്ച ചിത്രത്തിലുള്ളത്.

അബദ്ധം മനസിലായതോടെ മുകേഷ് പോസ്റ്റ് പിന്‍വലിച്ചു. നിലവിലെ കീരിടം നേടിയ ടീമിന്റെ ചിത്രം പങ്കുവക്കുകയും ചെയ്തു. എന്നാല്‍ ഈ പോസ്റ്റിനടിയിലും കമന്റ് പൂരമാണ്. ‘ആദ്യം ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തല്ലേ അന്തസ്സ് വേണമടാ അന്തസ്സ്’ എന്നാണ് ഒരു കമന്റ്. എംഎല്‍എയ്ക്ക് 2013 ല്‍ നിന്ന് 2025 ലേക്ക് വണ്ടി കിട്ടി അല്ലേ എന്ന് ചോദിച്ചുള്ള കമന്റുകളും നിരവധിയാണ്. ‘തോമസുകുട്ടി വിട്ടോ’ പോലെയുള്ള മുകേഷ് ചിത്രങ്ങളിലെ തന്നെ ഡയലോഗുകളും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

Continue Reading

Cricket

കലാശപ്പോരിലെ താരമായി രോഹിത് ശര്‍മ; രചിന്‍ രവീന്ദ്ര പ്ലെയര്‍ ഒഫ് ദ ടൂര്‍ണമെന്റ്

തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിതിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്

Published

on

ഒരു പതിറ്റാണ്ടിനിപ്പുറം ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഒരു സ്‌നേഹ സമ്മാനം. ആവേശപ്പോരിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടിയെടുത്ത് ഇന്ത്യന്‍ പടനായകന്‍. വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച നാകയന്‍ രോഹിത് ശര്‍മ തന്നെയായിരുന്നു ഇന്ത്യയുടെ വിജയ ശില്‍പിയും.

തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിതിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സും സഹിതം 76 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം രോഹിത് പടുത്തുയര്‍ത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ന്യൂസിലന്റ് ഓപ്പണര്‍ രചിന്‍ രവീന്ദ്രയാണ് ടൂര്‍ണമെന്റിന്റെ താരം. രചിനാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും. കിവീസിന്റെ മാറ്റ് ഹെന്‍ട്രിയാണ് ടൂര്‍ണമെന്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ കൊയ്തത്.

Continue Reading

Trending