Connect with us

News

ടി-20 ലോകകപ്പിനെ മഴ സ്വന്തമാക്കുമോ…?

സൂപ്പര്‍ 12 ലെ ആദ്യ മല്‍സരം നടക്കുന്ന സിഡ്‌നിയിലാവും ഞായറാഴ്ച്ച ഇന്ത്യ-പാകിസ്താന്‍ തകര്‍പ്പനങ്കം നടക്കാനിരിക്കുന്ന മെല്‍ബണിലും കനത്ത മഴക്കാണ് സാധ്യത.

Published

on

മെല്‍ബണ്‍: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി-20 ലോകകപ്പിനെ മഴ സ്വന്തമാക്കുമോ…? സാധ്യത ആ വഴിക്കാണ്. ഇന്നലെ ദക്ഷിണ ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ കനത്ത മഴയായിരുന്നു. ഇത് കാരണം ഇന്ത്യ-ന്യുസിലന്‍ഡ് സന്നാഹ മല്‍സരത്തില്‍ ഒരു പന്ത് പോലുമെറിയാനായില്ല. വരും ദിവസങ്ങളിലും കനത്ത ഇടിയും മഴയുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. സൂപ്പര്‍ 12 ലെ ആദ്യ മല്‍സരം നടക്കുന്ന സിഡ്‌നിയിലാവും ഞായറാഴ്ച്ച ഇന്ത്യ-പാകിസ്താന്‍ തകര്‍പ്പനങ്കം നടക്കാനിരിക്കുന്ന മെല്‍ബണിലും കനത്ത മഴക്കാണ് സാധ്യത.

ഇന്ത്യ-പാക് മല്‍സരം പ്രാദേശിക സമയം രാത്രി ഏഴ് മണിക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ ദിവസം വലിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ ഏറെക്കുറെ പൂര്‍ണമായും വീറ്റഴിഞ്ഞിരിക്കെ ഡെക്‌വര്‍ത്ത്് ലൂയിസ് നിയമത്തിന്റെ ഇടപെടലിനാണ് കാര്യമായ സാധ്യത. ശനിയാഴ്ച്ച ആദ്യ മല്‍സരത്തില്‍ അയല്‍ക്കാരായ ഓസ്‌ട്രേലിയയും കിവീസും മുഖാമുഖം വരുമ്പോള്‍ സിഡ്‌നിയില്‍ 80 ശതമാനം മഴക്കാണ് സാധ്യത. ആ ദിവസം വൈകീട്ട് കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്, ഇടിക്കും മിന്നിലും സാധ്യതയുമുണ്ട്- കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശനിയാഴ്ച്ച 80 ശതമാനമാണ് മഴക്ക് സാധ്യതയെങ്കില്‍ ഇന്ത്യ-പാക് പോരാട്ടം നടക്കുന്ന ഞായറില്‍ 90 ശതമാനമാണ് മഴ സാധ്യത.

ലോകകപ്പിലെ ഒരു മല്‍സരത്തിനും റിസര്‍വ് ദിനമില്ല. അതിനാല്‍ മഴ തുടര്‍ന്നാല്‍ ലോകകപ്പിന്റെ ആവേശം തന്നെ ചോരും. മിനിമം അഞ്ച് ഓവറെങ്കിലും മല്‍സരം നടന്നാല്‍ മാത്രമാണ് ഫലമുണ്ടാവുക. പൂര്‍ണമായും കളി നടക്കാത്തപക്ഷം പോയിന്റ് പങ്ക് വെക്കപ്പെടും. സൂപ്പര്‍ 12 ലെ സ്ഥാനങ്ങള്‍ക്കായി നടക്കുന്ന യോഗ്യതാ മല്‍സരങ്ങളുടെ അവസാന പോരാട്ടങ്ങള്‍ നടക്കുന്ന ഇന്നും നാളെയുമെല്ലാം മഴ തന്നെയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ദക്ഷിണ-പൂര്‍വ ഭാഗങ്ങളിലാണ് മഴക്ക് സാധ്യതയെങ്കില്‍ പെര്‍ത്ത്് ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ നല്ല കാലാവസ്ഥയാണ് പറയപ്പെടുന്നത്. മല്‍സരങ്ങള്‍ വിവിധ വേദികളിലായതിനാല്‍ മാറ്റങ്ങള്‍ക്കും സാധ്യത കുറവാണ്. അതിനാല്‍ നിയമം കളിക്കാനാണ് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

Published

on

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. എഴുത്തുകാരന്‍, അധ്യാപകന്‍, ചരിത്ര ഗവേഷകന്‍, സാഹിത്യ നിരൂപകന്‍, തുടങ്ങി വിവിധ മേഖലകളില്‍ ഡോ എംജിഎസ് നാരായണന്റെ സംഭാവനകള്‍ വിവരണങ്ങള്‍ക്ക് അപ്പുറമാണ്.

എംജിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എംജിഎസ് നാരായണന്‍, കേരള ചരിത്ര പഠനങ്ങള്‍ക്ക് രീതിശാസ്ത്രപരമായ അടിത്തറ പാകിയ അധ്യാപകനായാണ് വിലയിരുത്തപ്പെടുന്നത്. ഭാഷാ വ്യാകരണത്തിലും പ്രാചീന ലിപികളിലും എംജിഎസ് നടത്തിയ പഠനങ്ങള്‍ സമാനതകളില്ലാത്തതാണ്. പെരുമാള്‍സ് ഓഫ് കേരള എന്ന പേരില്‍ പ്രസിദ്ധീകരിച്ച പഠനമാണ് എംജിഎസിന്റെ മാസ്റ്റര്‍പീസ്.

ലണ്ടന്‍, മോസ്‌കോ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സുപ്രധാന സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. . കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം തലവന്‍, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെംബര്‍ സെക്രട്ടറി-ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

നിരന്തരമായ നവീകരണം അനിവാര്യമാണെന്ന് തെളിയിച്ച എംജിഎസ്, സ്വന്തം ഗവേഷണ പ്രബന്ധത്തിന്റെ തലക്കെട്ട് വരെ മാറ്റി മാതൃക കാട്ടി. തന്റെ ബോധ്യങ്ങള്‍ക്ക് ഒത്തുപോകാത്ത കാര്യങ്ങളോട് ശക്തമായി പ്രതികരിച്ചിരുന്നൂ എംജിഎസ്. കോഴിക്കോട് മലാപ്പറമ്പിലെ മൈത്രിയുടെ വാതിലുകള്‍ എല്ലാ കാലത്തും ഏത് അപരിചിതനേയും സ്വീകരിക്കുമായിരുന്നു. ഇത്ര ക്ഷമയോടെ മറ്റുള്ളവരെ കേള്‍ക്കുന്ന മറ്റൊരു അധ്യാപകന്‍ ഉണ്ടാകില്ല. അതിസങ്കീര്‍ണവും അതി സുന്ദരവുമായ ജീവിതത്തെ കറുപ്പിലോ വെളുപ്പിലോ അടയാളപ്പെടുത്താനാകില്ല എന്ന് പലപ്പോഴും പറയാറുള്ള എംജിഎസ് ചരിത്രത്തെ കെട്ടുകഥകളില്‍നിന്ന് മോചിപ്പിച്ച പണ്ഡിതനായാണ് ചരിത്രത്തില്‍ ഇടം പിടിക്കുന്നത്.

Continue Reading

india

‘വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന് വെടിയേറ്റത്, ആദിലിന്റെ രക്തസാക്ഷിത്വത്തില്‍ തനിക്ക് അഭിമാനമുണ്ട്’; പഹല്‍ഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിലിന്‍റെ മാതാപിതാക്കൾ

Published

on

ശ്രീനഗര്‍: പഹൽഗാമിലെ ആക്രമണം പ്രദേശവാസികളുടെ ജീവിതത്തെ കൂടി തകര്‍ത്തിരിക്കുകയാണ്. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രക്ഷാപ്രവര്‍ത്തകരായ കശ്മീരികൾക്കും ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. സംഭവസ്ഥലത്ത് നിന്നും സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് കുതിരസവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെടുന്നത്. ആദിലിന്‍റെ രക്തസാക്ഷിത്വത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.

മൂത്ത മകനും കുടുംബത്തിലെ ഏക അത്താണിയുമായിരുന്നു ആദിൽ. മകന്‍റെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ വേദനയിലും ഹൈദറിനെ താങ്ങിനിര്‍ത്തുന്നത് ആദിലിന്‍റെ നിസ്വാര്‍ഥമാണ് ധൈര്യമാണ്. ”ആദിലിനെയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെയും കുറിച്ചോര്‍ത്ത് ഞാൻ അഭിമാനിക്കുന്നു. ആ അഭിമാനം കൊണ്ട് മാത്രമാണ് ഞാൻ ജീവിക്കുന്നത്. അല്ലെങ്കിൽ എന്‍റെ മകന്‍റെ നിര്‍ജീവമായ ശരീരം കണ്ട നിമിഷം ഞാൻ മരിച്ചുപോകുമായിരുന്നു” ഹൈദര്‍ ഷാ എഎൻഐയോട് പറഞ്ഞു. ആദിലിന്‍റെ അവസാന ദിവസവും മറ്റേതൊരു ദിവസവും പോലെയായിരുന്നു. പഹൽഗാമിലെ പുൽമേടുകളിലേക്ക് വിനോദസഞ്ചാരികൾക്കായി കുതിരപ്പുറത്ത് കയറി ജോലിക്ക് പോകാൻ അവൻ അതിരാവിലെ തന്നെ പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് 3 മണിയോടെ, പ്രദേശത്ത് ഒരു ആക്രമണം നടക്കുന്നുണ്ടെന്ന വാർത്ത കുടുംബത്തിന് ലഭിച്ചു. ഉടൻ തന്നെ ആദിലിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇടയ്ക്ക് ചെറിയൊരു റിങ് കേട്ടെങ്കിലും പിന്നീട് യുവാവിന്‍റെ ഫോൺ നിശ്ശബ്ദമായി.

ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും ഓടി. വിനോദസഞ്ചാരികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലും അക്രമികളിൽ ഒരാളെ നിരായുധനാക്കാൻ ശ്രമിക്കുന്നതിനിടയിലും ആദിലിന് നിരവധി തവണ വെടിയേറ്റതായി റിപ്പോർട്ടുണ്ട്. “വൈകിട്ട് 6 മണിയോടെ എന്‍റെ മകനും കസിനും ആശുപത്രിയിലാണെന്ന് ഞങ്ങൾ അറിഞ്ഞു. അവനെ അന്വേഷിച്ചു പോയ ആളുകളാണ് സംഭവത്തെക്കുറിച്ച് എന്നെ അറിയിച്ചത്,” ഹൈദർ ഓർമിച്ചു. “ചിലർ രക്ഷപ്പെട്ടത് അവൻ കാരണമാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വീടിന്‍റെ നെടുംതൂണായിരുന്നു ആദിലെന്ന് മാതാവ് പറഞ്ഞു. “അവന് ഒരു ദിവസം 300 രൂപ വരെ സമ്പാദിച്ചിരുന്നു. വൈകിട്ട് ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇനി, ആരാണ് ഭക്ഷണം കൊണ്ടുവരിക? ആരാണ് മരുന്ന് കൊണ്ടുവരിക?” അവര്‍ ഭയവും ഉത്കണ്ഠയും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു. ”വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന്‍ കൊല്ലപ്പെട്ടത്. പക്ഷേ നമുക്ക് എന്തുചെയ്യാൻ കഴിയും? അവരും നമ്മുടെ സഹോദരങ്ങളായിരുന്നു.” അവര്‍ കൂട്ടിച്ചേര്‍ത്തു. ആദിലിന്‍റെ വിയോഗം കുടുംബത്തെ ഒന്നാകെ തകര്‍ത്തുകളഞ്ഞു. സംഭവദിവസം നേരത്തെ വീട്ടിലെത്തുമെന്ന് പറഞ്ഞാണ് ആദിൽ ജോലിക്ക് പോയത്. എന്നാൽ പ്രിയപ്പെട്ടവന്‍റെ നിര്‍ജീവമായ ശരീരമാണ് കുടുംബത്തെ കാത്തിരുന്നത്. സുഖമില്ലെന്നും ഒരു ദിവസം അവധിയെടുക്കണമെന്നും ആദിൽ പറഞ്ഞിരുന്നു. പക്ഷെ ഭീകരവാദികളുടെ വെടിയേറ്റ് ആ ചെറുപ്പക്കാരന്‍റെ ജീവിതം കശ്മീര്‍ താഴ്വരയിൽ പൊലിഞ്ഞു. മൂന്ന് വെടിയുണ്ടകൾ അയാളുടെ നെഞ്ചിലും ഒന്ന് തൊണ്ടയിലും തുളച്ചുകയറി.

ആദിലിനെ വീരനായകനായിട്ടാണ് കശ്മീരികൾ കരുതുന്നത്. കുടുംബത്തെ സന്ദര്‍ശിച്ച കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെ പുകഴ്ത്തി. ഭീകരവാദികളുടെ തോക്ക് തട്ടിയെടുത്ത് ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് ആദിലിന് വെടിയേറ്റതെന്ന് ഒമര്‍ പറഞ്ഞു. ആദിലിന്‍റെ കുടുംബത്തിന് വേണ്ടി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Continue Reading

kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Published

on

കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Continue Reading

Trending