Connect with us

india

കര്‍ണാടക എന്താ പാകിസ്താനാവുകയോണോ?; വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷി

മുസ്‌ലിം വിവാഹങ്ങൾക്ക് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന 50,000 രൂപയുടെ സാമ്പത്തിക ഗ്രാന്റ് ചൂണ്ടിക്കാട്ടി ജോഷി തന്റെ വിമർശനം കടുപ്പിച്ചു.

Published

on

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ്‍ലിംകൾക്കുള്ള വായ്പകളുടെ അളവ് വർധിപ്പിച്ചതായി കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷി ആരോപിച്ചു. പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കർണാടകയുടെ ജി.ഡി.പി 23 ശതമാനം കവിഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഓരോ വ്യക്തിയും ഇപ്പോൾ ലക്ഷം രൂപയുടെ കടബാധ്യതയിലാണെന്ന് ഹുബ്ബള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ജോഷി അവകാശപ്പെട്ടു. കോൺഗ്രസ് സർക്കാർ മുസ്‌ലിം പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി മാത്രമാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്. ഒരു സമുദായത്തെ മറ്റുള്ളവരുടെ ചെലവിൽ കേന്ദ്രീകരിക്കുന്നത് ഭിന്നിപ്പിക്കൽ തന്ത്രമാണ്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യത്തോടുള്ള കേന്ദ്ര സർക്കാറിന്റെ പ്രതിബദ്ധതയിൽനിന്ന് ഭിന്നമായി കർണാടക സർക്കാർ ‘മുസ്‌ലിം വികാസ്’ മാത്രമാണ് ലക്ഷ്യമിടുന്നത്.

സാമൂഹിക സമത്വം ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുമ്പോൾതന്നെ, ബുദ്ധൻ, ബസവണ്ണ, അംബേദ്കർ, സാവിത്രിഭായ് ഫൂലെ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ ആദർശങ്ങൾ ഉദ്ധരിച്ച് സംസ്ഥാന സർക്കാർ ഒരു സമുദായത്തെ മറ്റുള്ളവരെക്കാൾ അനുകൂലിക്കുകയാണ്. സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും കോൺഗ്രസ് ‘വിഭജിച്ചു ഭരിക്കുക’ എന്ന നയം പിന്തുടരുകയാണ്.

മുസ്‍ലിംകൾക്ക് മാത്രമായി രണ്ട് കോടി രൂപവരെയുള്ള കരാറുകൾ സംവരണം ചെയ്യാനാണ് കർണാടക സർക്കാറിന്റെ തീരുമാനം. മറ്റ് സമുദായങ്ങളിൽനിന്നുള്ള കരാറുകാരെ ഈ അവസരങ്ങളിൽനിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്ന് ജോഷി ചോദിച്ചു.

കർണാടക ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബോർഡിൽനിന്നും (കെ.ഐ.ഡി.ബി) കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെന്റ് ബോർഡിൽനിന്നും (കെ.ഐ.എ.ഡി.ബി) മുസ്‍ലിംകൾക്ക് 20 ശതമാനം വിഭവങ്ങൾ അനുവദിക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തെയും ജോഷി എതിർത്തു.

സംസ്ഥാനത്തെ ഭൂവിഭവങ്ങൾ ഇതിനകം തന്നെ കുറവാണ്. ഒരു സമുദായത്തിന് ഇത്രയും വലിയ വിഹിതം അനുവദിക്കുന്നത് അന്യായമാണ്. അസമത്വം വളർത്തുക മാത്രമാണ് ചെയ്യുന്നത്. ക്ഷേത്ര വരുമാനത്തിൽനിന്ന് ലഭിക്കുന്നതായി ആരോപിക്കപ്പെടുന്ന മൗലവിമാരുടെ ഓണറേറിയം 6,000 രൂപയായി വർധിപ്പിച്ചതിനെയും ജോഷി വിമർശിച്ചു.

മുസ്‌ലിം വിവാഹങ്ങൾക്ക് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന 50,000 രൂപയുടെ സാമ്പത്തിക ഗ്രാന്റ് ചൂണ്ടിക്കാട്ടി ജോഷി തന്റെ വിമർശനം കടുപ്പിച്ചു. മുസ്‌ലിം വിവാഹങ്ങൾക്ക് മാത്രം സർക്കാർ സാമ്പത്തിക സഹായം നൽകുന്നത് എന്തുകൊണ്ട്? മറ്റ് സമുദായങ്ങൾക്കും ഇതേ പിന്തുണ നൽകേണ്ടതല്ലേ? കർണാടക പാകിസ്താനായി മാറുകയാണോ? കർണാടകയിലെ പല പ്രദേശങ്ങളിലും ഹിന്ദുക്കൾക്ക് ശ്മശാന സ്ഥലങ്ങൾ ഇല്ലെങ്കിലും മുസ്‌ലിം ശ്മശാനങ്ങളുടെ വികസനത്തിനായി സർക്കാർ 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇത് വളരെ അന്യായമാണ്. എന്തുകൊണ്ടാണ് സർക്കാർ ഒരു സമുദായത്തിന് ശ്മശാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റുള്ളവരുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കുകയും ചെയ്യുന്നത്?’- ജോഷി ചോദിച്ചു. മതന്യൂനപക്ഷങ്ങൾക്കായുള്ള സാംസ്കാരിക പരിപാടികൾക്കായി സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചതും കേന്ദ്രമന്ത്രിയുടെ വിമർശനത്തിന് വിധേയമായി. ഈ ഫണ്ടുകൾ ഉപയോഗിച്ച് എന്തുതരം സംസ്കാരത്തെയാണ് പിന്തുണക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി

Published

on

ഹൈദരാബാദ്: പാകിസ്താനുമായുള്ള സമീപകാല സംഘർഷം കൈകാര്യം ചെയ്യുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് ധൈര്യമോ പ്രത്യേക കൗശലമോ സുതാര്യതയോ ഇല്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബിജെപി യുദ്ധത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുമ്പോൾ, രാജ്യം അവരുടെ മരണത്തിൽ വിലപിക്കുകയാണെന്ന് രേവന്ത് കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന്‍റെ അനന്തര ഫലത്തെക്കുറിച്ച് മോദി സർക്കാർ മൗനം പാലിക്കുന്നതിനെ റെഡ്ഡി ചോദ്യം ചെയ്തു. “നാലു ദിവസത്തെ യുദ്ധത്തിനുശേഷം, എന്താണ് സംഭവിച്ചത്? ആരാണ് കീഴടങ്ങിയത്? ഞങ്ങൾക്ക് അറിയില്ല,” അദ്ദേഹം പറഞ്ഞു, യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചത് ഇന്ത്യയല്ല, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണെന്നും ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങുന്നതിനു മുമ്പ് വെടിനിർത്തൽ തീരുമാനം ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വിളിച്ചിരുന്നെങ്കിലും അത് വിളിക്കാത്തതിന് അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചു.”ഞങ്ങളെ ആവശ്യമുള്ളപ്പോൾ നിങ്ങൾ ഞങ്ങളെ വിളിച്ചു. ഞങ്ങൾ സൈന്യത്തോടൊപ്പം നിന്നു. പക്ഷേ യുദ്ധം അവസാനിപ്പിച്ചപ്പോൾ നിങ്ങൾ ഞങ്ങളെ ഉൾപ്പെടുത്തിയില്ല,” രേവന്ത് കൂട്ടിച്ചേര്‍ത്തു.

ദേശീയ സുരക്ഷയെക്കുറിച്ചുള്ള ബിജെപിയുടെ വാചാടോപത്തെയും തെലങ്കാന മുഖ്യമന്ത്രി ചോദ്യം ചെയ്തു. “എത്ര റാഫേൽ ജെറ്റുകൾ പാകിസ്താൻ നശിപ്പിച്ചു? എന്തുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത്?” അദ്ദേഹം ചോദിച്ചു. “യുഎസ് പാകിസ്താനെ പിന്തുണച്ചപ്പോഴും ഇന്ദിരാഗാന്ധി തന്‍റെ നിലപാടിൽ ഉറച്ചുനിന്നു, യുദ്ധം ജയിച്ചു. എന്നാൽ ഇന്ന് ചൈന നമ്മുടെ ഭൂമിയുടെ 4,000 ചതുരശ്ര കിലോമീറ്റർ കൈവശപ്പെടുത്തി, സൂര്യപേട്ടിൽ നിന്നുള്ള നമ്മുടെ ജവാൻ കേണൽ സുരേഷ് ബാബുവിനെ കൊലപ്പെടുത്തി, നമ്മുടെ പ്രധാനമന്ത്രി മൗനം പാലിക്കുന്നു.” രേവന്ത് പറഞ്ഞു.

രാഹുൽ ഗാന്ധി സാഹചര്യം വ്യത്യസ്തമായി കൈകാര്യം ചെയ്യുമായിരുന്നുവെന്ന് റെഡ്ഡി പറഞ്ഞു. “രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കിൽ അദ്ദേഹം പാക് അധീന കശ്മീരിനെ തിരികെ കൊണ്ടുവരുമായിരുന്നു. മോദി നിരോധിച്ച 1,000 രൂപ നോട്ട് പോലെയാണ്. രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളെ നമുക്ക് ആവശ്യമുണ്ട്,” അദ്ദേഹം പറഞ്ഞു, ദേശീയ സുരക്ഷയുടെ താൽപര്യാർത്ഥം സംഘർഷസമയത്ത് കോൺഗ്രസ് സർക്കാരിന് പൂർണ പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാം ആക്രമണത്തിലെ ഇരകളുടെയും യുദ്ധത്തിൽ മരിച്ച സൈനികരുടെയും സ്മരണയ്ക്കായിട്ടാണോ ബിജെപിയുടെ തിരംഗ റാലികൾ നടത്തുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചോദിച്ചു. “ഇത് നിങ്ങളുടെ പാർട്ടിയുടെ വ്യക്തിപരമായ കാര്യമല്ല. ഇത് രാജ്യത്തെയും ജനങ്ങളെയും കുറിച്ചാണ്,” അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്‍റെ നടപടികൾ കാരണം സായുധ സേനയുടെ മനോവീര്യം തകർന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ജയ് ഹിന്ദ് യാത്ര അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് രേവന്ത് പറഞ്ഞു.

Continue Reading

india

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി

ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

Published

on

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.

സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.

Continue Reading

india

യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം

നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

Published

on

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.

യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.

Continue Reading

Trending