Connect with us

kerala

ഇനി ഇവറ്റകള്‍ക്ക് മണ്ണില്‍ തീറ്റ കൊടുത്താല്‍ പ്രശ്‌നമാകുമോ; വീണ്ടും വിവാദ വിഡിയോയുമായി കൃഷ്ണകുമാര്‍

പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഒരു വീഡിയോയിലൂടെയാണ് താരം വീണ്ടും വിവാദത്തിന് വഴിതുറക്കുന്നത്.

Published

on

പഴങ്കഞ്ഞി പരാമര്‍ശത്തില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ പരിഹാസ വീഡിയോയുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറും മകളും. പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഒരു വീഡിയോയിലൂടെയാണ് താരം വീണ്ടും വിവാദത്തിന് വഴിതുറക്കുന്നത്.

കൃഷ്ണകുമാര്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന വീഡിയോയില്‍ ഇനി ഇവറ്റകള്‍ക്ക് പ്ലേറ്റില്‍ ഭക്ഷണം കൊടുക്കേണ്ടി വരുമോ മണ്ണിലിട്ടു കൊടുത്താല്‍ കൊടുത്താല്‍ പ്രശ്‌നമാകുമോ? എന്ന് പരിഹാസഭാവത്തോടെ മകള്‍ ദിയ കൃഷ്ണ ചോദിക്കുന്നുണ്ട്.

വീട്ടില്‍ വന്നിരുന്ന പണിക്കാര്‍ക്ക് കുഴിക്കുത്തി പഴങ്കഞ്ഞി നല്‍കുമായിരുന്നുവെന്നും വീട്ടില്‍ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാര്‍ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടായിരുന്നു എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.

വിവാദ പ്രസ്താവനക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുകയും പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ആഴ്ചകള്‍ക്കിപ്പുറമാണ് വീണ്ടും വിവാദവുമായി കൃഷ്ണകുമാറും കുടുംബവും എത്തുന്നത്.

വീഡിയോക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ജാതിയുടെ സകല പ്രിവിലേജുകളും അനുഭവിക്കുന്ന ഒരാളുടെ മകള്‍ക്ക് ഇവിടെ നടക്കുന്ന മനുഷ്യത്വരഹിതമായ ജാതിവ്യവസ്ഥയെയും അതില്‍ മനുഷ്യര്‍ അനുഭവിക്കുന്ന വേദനയെ എങ്ങനെ മനസ്സിലാക്കാന്‍ കഴിയുമെന്നും ഇത് അവര്‍ക്ക് ഒരു കോമഡിയായെ തോന്നുവെന്നും വീഡിയോക്ക് വിമര്‍ശനം ഉയരുന്നുണ്ട്.

ഇത്തരത്തിലുള്ള മനസ്ഥിതിയുള്ള ആളുകള്‍ക്ക് ഒരു ദിവസമെങ്കിലും മണ്ണില്‍ കുഴികുത്തി ഭക്ഷണം നല്‍കിയാലെ അതിന്റെ വേദന മനസ്സിലാക്കുകയൊള്ളുവെന്നും ആളുകള്‍ പറയുന്നു.

സാമൂഹ്യ പ്രവര്‍ത്തക ധന്യ രാമന്‍ കൃഷ്ണകുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ സാമൂഹ്യ പ്രവര്‍ത്തകനും ദിശ പ്രസിഡന്റുമായ ദിനു വെയിലിന്റെ പരാതിയിലാണ് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കേസെടുത്തത് . എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് ഏഴു ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക്

ഗുരുതര പരിക്കേറ്റ ഗോപിയെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപി (45) ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഗോപിയെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം.

Continue Reading

kerala

പുലിപ്പല്ല് കേസ്; റാപ്പര്‍ വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പ് കസ്റ്റഡിയില്‍

ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും

Published

on

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. പെരുമ്പാവൂര്‍ ഖഎഇങ 3 ന്റേതാണ് നടപടി. തുടര്‍ന്ന് ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. തെളിവ് ശേഖരണത്തിനായി ഇന്ന് എറണാകുളത്തെ ഫ്‌ലാറ്റില്‍ എത്തിക്കും. നാളെ തൃശൂര്‍ വീയുരുള്ള ജ്വലറിയിലും തെളിവെടുപ്പ് നടത്തും.

കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഒരു ആരാധകന്‍ സമ്മാനിച്ച പുലിപ്പല്ല് തൃശൂരിലെ ഒരു ജ്വല്ലറിയില്‍ നല്‍കിയാണ് മാലയാക്കിയതെന്ന് വേടന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഏഴു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.

രഞ്ജിത്ത് എന്നയാളാണ് പുലിപ്പല്ല് നല്‍കിയതെന്നാണ് വേടന്‍ പറഞ്ഞിരിക്കുന്നത്. ഇയാളുമായി ഇന്‍സ്റ്റഗ്രാം വഴിയും മറ്റും വേടന്‍ നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതുവഴി രഞ്ജിത്തിനെ കണ്ടെത്താനാണ് ശ്രമം. കഞ്ചാവ് കേസില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ചെങ്കിലും വനംവകുപ്പെടുത്ത കേസില്‍ ജാമ്യമില്ലാ കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാടല്‍, അനധികൃതമായി വനംവിഭവം കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.

Continue Reading

kerala

നിർമാതാക്കൾക്കെതിരെയുള്ള പരാതിയിൽ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷം; സാന്ദ്രാ തോമസ്

സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ്

Published

on

കോട്ടയം: നിർമാതാവ് സാന്ദ്രാ തോമസ് സമർപ്പിച്ചിരുന്ന അധിക്ഷേപ പരാതി അന്വേഷിച്ച പ്രത്യേക സംഘം കുറ്റപത്രം സമർപ്പിച്ചു. നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി ആയിട്ടുള്ള കുറ്റപത്രത്തിൽ ബി.രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരും പ്രതികളാണ്. താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് കണ്ടെത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചത് വലിയ വിജയമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

‘‘ഇപ്പോഴും എനിക്കെതിരെയും എന്റെ സിനിമകൾക്കെതിരെയും അതിക്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ അവസാനശ്വാസം വരെ ഇത്തരം അനീതികൾക്കെതിരെ പോരാട്ടം തുടരും. സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ്. അങ്ങനെയുള്ളപ്പോൾ അവർക്ക് മുന്നിലെത്തുന്ന ഇരകൾക്ക് എങ്ങനെ നീതി ലഭിക്കും.

അവിടെ പരാതികൾ ഒത്തുതീർപ്പാക്കുകയോ പരാതി നൽകുന്നവർ ഒറ്റപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാവുക മാത്രമേ ചെയ്യൂ. ഐസി കമ്മിറ്റിയിലേക്ക് സിനിമയ്ക്കു പുറത്തുനിന്നുള്ളവർ അംഗങ്ങളായാൽ മാത്രമേ അതിന്റെ പ്രവർത്തനം ശരിയായി നടക്കുകയുള്ളു’’ – സാന്ദ്ര തോമസ് പറഞ്ഞു. കേസ് അന്വേഷണം ഫലപ്രദമായി പൂർത്തിയാക്കാൻ സഹായിച്ച മുഖ്യമന്ത്രിക്കും സർക്കാരിനും പൊലീസിനും നന്ദി പറയുകയും ചെയ്തു.

Continue Reading

Trending