Culture
വന്യജീവി അക്രമം; പ്രതിവര്‍ഷം കൊലപ്പെടുന്നത് ഇരുപതിലധികം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി അക്രമത്തില്‍ പ്രതിവര്‍ഷം കൊലപ്പെടുന്നത് ശരാശരി 20ലധികം പേര്‍. വനം മന്ത്രി കെ.രാജു നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മരണത്തിന് പുറമെ, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍തോതില്‍ കൃഷിനാശം ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് പി.ഉബൈദുല്ല, പി.കെ അബ്ദുറബ്ബ്, എന്‍.എ നെല്ലിക്കുന്ന്, സി മമ്മൂട്ടി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തും. ഇതിനായുള്ള കരട് നിയമം തയാറായി. ഇതിന്മേല്‍ വിവിധി ഏജന്‍സികളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ആവശ്യമായ മാറ്റം വരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പാലിന് വിപണി ഉറപ്പിക്കാന്‍ കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ മില്‍മ വിപണിയിലിറക്കും. ക്ഷീര സഹകരണ ആധുനികവത്കരണത്തിനും ശാക്തീകരണത്തിനും 1550 ലക്ഷം രൂപയുടെ പദ്ധതികള്‍ 2019-20 വര്‍ഷത്തില്‍ നടപ്പാക്കും.
ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ വൃക്ഷതൈകള്‍ വിവിധയിടങ്ങളില്‍ മറ്റ് പദ്ധതികളുടെ ഭാഗമായും ഇതര വകുപ്പുകളുടെ സഹകരണത്തോടയും നട്ടുപിടിപ്പിക്കും. ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. രാജകീയ വൃക്ഷങ്ങള്‍ എന്നറിയപ്പെടുന്നന തേക്ക്, ചന്ദനം, ഈട്ടി എന്നിവയുടെ ലഭ്യത കുറവ് പരിഹരിക്കാന്‍ വേണ്ടിയാണ് മൂന്ന് വൃക്ഷങ്ങളുടെയും ഒരു വര്‍ഷം പ്രായമായ കൂടത്തൈകള്‍ വിതരണം ചെയ്യാന്‍ ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ പിന്നീട് പ്രായോഗികമല്ലെന്ന് കണ്ട് പദ്ധതി നടപ്പാക്കിയില്ല. ഈ പദ്ധതിക്കായി തയ്യാറാക്കിയ തൈകള്‍ എല്ലാ ജില്ലകളിലെയും വനത്തിന് പുറത്തുള്ള പൊതുസ്ഥലങ്ങളിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധീനതയിലുള്ള സ്ഥലങ്ങളിലും വനം വകുപ്പ് നേരിട്ടും മറ്റ് വകുപ്പുകളുമായി ചേര്‍ന്നും ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി മുഖേനയും ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്തമായി നട്ട് പിടിപ്പിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 613 വ്യദ്ധ സദനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇതില്‍ സര്‍ക്കാര്‍ വ്യദ്ധ സദനങ്ങള്‍ 16 എണ്ണവും ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നവ 597 എണ്ണവുമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ 1920 അനാഥാലയങ്ങള്‍ സംസ്ഥാനത്തുണ്ട്. സാമൂഹ്യ നീതി വകുപ്പിനും ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിനുമാണ് ഇതിന്റെ നിയന്ത്രണ അധികാരമെന്ന് മന്ത്രി പറഞ്ഞു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india1 hour ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india21 hours ago
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം
-
kerala13 hours ago
‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം
-
Art15 hours ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ
-
EDUCATION15 hours ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
kerala18 hours ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി