Connect with us

india

സിങ് ഈസ് കിങ്; എന്തു കൊണ്ട് മന്‍മോഹന്‍?

സമ്പദ് മേഖലയിലെ ഈ പരിഷ്‌കരണത്തിന് മോദിക്കാകുമോ എന്നതാണ് പ്രധാന ചോദ്യം. മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ ഇതുവരെ എടുത്ത എല്ലാ പ്രധാന തീരുമാനങ്ങളും പാളിപ്പോയ സ്ഥിതിയില്‍ സര്‍ക്കാറിന് അതിനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

Published

on

ഇന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ 88-ാം ജന്മദിനം. രാജ്യം അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ മുമ്പോട്ടു പോകുന്ന വേളയിലാണ് മന്‍മോഹന്റെ ഇടപെടലുകളെ രാജ്യം ഒരിക്കല്‍ക്കൂടി ചര്‍ച്ചയാക്കുന്നത്. പ്രധാനമന്ത്രി പദത്തില്‍ മന്മോഹനേക്കാള്‍ മികച്ച ഒരാളെ ഇന്ന് കിട്ടാനില്ല എന്ന് സാമൂഹിക മാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നു. എന്തു കൊണ്ട് മന്‍മോഹന്‍ എന്നു പരിശോധിക്കുന്നു.

മികച്ച സാമ്പത്തിക വളര്‍ച്ച

ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ പിതാവ് എന്നാണ് മന്‍മോഹന്‍ സിങ് അറിയപ്പെടുന്നത്. നരസിംഹറാവു സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രി ആയിരിക്കെയാണ് സിങ് സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ധിഷണാപൂര്‍വ്വമായ ചുവടുവയ്പ്പുകള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലേക്ക് കൊണ്ടുവന്നു.

മന്‍മോഹന്‍ പ്രധാനമന്ത്രിയായിരുന്ന പത്തു വര്‍ഷക്കാലത്ത് രാജ്യത്തിന്റെ ജിഡിപി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നില കൈവരിച്ചു. 2006-07 കാലയളവില്‍ മന്‍മോഹന്റെ കാലത്ത് കൈവരിച്ച 10.08 ശതമാനം ജിഡിപി വളര്‍ച്ചയാണ് അതില്‍ മികച്ചത്. മന്‍മോഹന്‍ ഭരണത്തിലിരുന്ന കാലത്ത് മൂന്നു വര്‍ഷം ഒമ്പത് ശതമാനത്തിന് മുകളിലായിരുന്നു ജിഡിപി. മോദി അധികാരത്തിലുള്ള കാലത്ത് 2015-16 വര്‍ഷത്തില്‍ കൈവരിച്ച 8.1 ശതമാനം ജിഡിപിയാണ് ഏറ്റവും മികച്ചത്. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ആഭ്യന്തര ഉത്പാദനം താഴോട്ടു പോയി.

2021 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മൈനസ് 23.9 ശതമാനമാണ് ഇന്ത്യയുടെ ജിഡിപി. ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ നിരക്കാണിത്. കോവിഡ് മഹാമാരി, ലോക്ക്ഡൗണ്‍ മൂലമുള്ള തൊഴിലാളികളുടെ കുടിയേറ്റം എന്നിവയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചത്. ജിഡിപി കുറയുന്നതിന്റെ അര്‍ത്ഥം രാജ്യത്ത് തൊഴിലില്ലാതാകുന്നു എന്നതാണ്. ജൂലൈ മുതല്‍ മാത്രം 18.9 ദശലക്ഷം ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. വരും മാസങ്ങളില്‍ ഈ നഷ്ടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയാണുള്ളത്. നഗരമേഖലയില്‍ ജീവിക്കുന്ന പത്തില്‍ ഒരാള്‍ തൊഴില്‍ രഹിതനാണ് എന്നാണ് കണക്ക്.

സാമ്പത്തിക പരിഷ്‌കാരം അത്യാവശ്യം

1991ല്‍ നടപ്പാക്കിയതു പോലുള്ള സാമ്പത്തിക പരിഷ്‌കാരം രാജ്യത്ത് ഇപ്പോള്‍ ആവശ്യമാണ് എന്നാല്‍ ദ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എകണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) പറയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 12.6 ശതമാനം ജിഡിപി വളര്‍ച്ച കുറയുമെന്നും എന്‍സിഎഇആര്‍ പ്രവചിക്കുന്നു.

സമ്പദ് മേഖലയിലെ ഈ പരിഷ്‌കരണത്തിന് മോദിക്കാകുമോ എന്നതാണ് പ്രധാന ചോദ്യം. മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ ഇതുവരെ എടുത്ത എല്ലാ പ്രധാന തീരുമാനങ്ങളും പാളിപ്പോയ സ്ഥിതിയില്‍ സര്‍ക്കാറിന് അതിനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. നല്ലൊരു ധനമന്ത്രിയോ സാമ്പത്തിക വിദഗ്ദധനോ കൂടെയില്ല എന്നതാണ് മോദി സര്‍ക്കാര്‍ ഈ മേഖലയില്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയും.

നോട്ടുനിരോധനം, അശാസ്ത്രീയ ജിഎസ്ടി തുടങ്ങിയ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്കൊപ്പം കോവിഡ് മഹാമാരി കൂടിയായതോടെ സര്‍ക്കാര്‍ ഏതാണ്ട് നടുവൊടിഞ്ഞ സ്ഥിതിയിലായിട്ടുണ്ട്. കോവിഡിനെതിരെ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് പോലും ഫലപ്രദമായിട്ടില്ല.

ഈ സാഹചര്യത്തിലാണ് മന്‍മോഹന്‍സിങിനെ പോലെ ദീര്‍ഘവീക്ഷണുള്ള ഒരു സാമ്പത്തിക വിദഗ്ധന്റെ അനുഭവജ്ഞാനം രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

കര്‍ക്കശക്കാരനായ കൂടിയാലോചകന്‍

യുഎസുമായി ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് സിവില്‍ ആണവക്കരാര്‍ ഒപ്പുവച്ചത് മന്‍മോഹന്‍സിങിന്റെ കാലത്താണ്. 2005 ജൂലൈ 18നായിരുന്നു കരാര്‍ ഒപ്പുവച്ചത്. ആണവ റിയാക്ടറുടെ കാര്യത്തില്‍ ഇടഞ്ഞ യുഎസുമായി അന്ന് ചര്‍ച്ച നടത്താന്‍ അവസാന നിമിഷം സിങ് തയ്യാറായില്ല. സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ് റൈസ്, പ്രധാനമന്ത്രിക്കു പകരം വിദേശകാര്യമന്ത്രിയുമായാണ് ചര്‍ച്ച നടത്തിയത്. ഇന്ത്യയുടെ നിലപാട് മന്ത്രി അറിയിക്കുകയും കരാര്‍ സാധ്യമാകുകയും ചെയ്തു.

നിലവിലെ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മികച്ച സുഹൃദ്ബന്ധമാണ് ഉള്ളത്. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും സുഹൃദ് സന്ദര്‍ശനങ്ങള്‍ നടത്തുകയും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുക്കുയും ചെയ്തു. എന്നാല്‍ ഇതുവരെ യുഎസും ഇന്ത്യയും തമ്മില്‍ ഒരു വ്യാപാരക്കരാറില്‍ എത്താന്‍ മോദിക്കായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മ്യാന്‍മര്‍ ഭൂചലനം; മരണം 1644 ആയി, മൂവായിരത്തിലധികം പേര്‍ക്ക് പരിക്ക്

139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു.

ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മ മ്യാന്‍മാറിലെത്തി സഹായ ഹസ്തം നല്‍തകി. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്.

 

 

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

india

നീറ്റ് പരീക്ഷാപ്പേടി: ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

Published

on

നീറ്റ് പരീക്ഷാപ്പേടിയെ തുടര്‍ന്ന് ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദര്‍ശിനി (21) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

മേയില്‍ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. കോച്ചിങ് സെന്ററില്‍ നടത്തിയ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു പിന്നാലെ വിദ്യാര്‍ത്ഥി അസ്വസ്ഥയായിരുന്നു. 2021 ലാണ് ഏവദര്‍ശിനി 12-ാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.

അച്ഛന്‍ സെല്‍വരാജ് ഊരംപക്കത്ത് ബേക്കറി നടത്തുന്നു. പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൊവ്വാഴ്ച ദേവദര്‍ശിനി തന്റെ കോച്ചിംഗ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ദുഃഖിതയായി കാണപ്പെട്ടു. അച്ഛന്‍ സെല്‍വരാജ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, പേടിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.

അന്ന് വൈകുന്നേരം, അവള്‍ അച്ഛനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ബേക്കറി സന്ദര്‍ശിച്ചു. തുടര്‍ന്ന് അവള്‍ വീട്ടിലേക്ക് മടങ്ങി. കടയില്‍ തിരിച്ചെത്താതെ ആയപ്പോള്‍ അച്ഛന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഭാര്യ ദേവിയെ അന്വേഷിക്കാന്‍ അയച്ചപ്പോള്‍ മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

Continue Reading

Trending