Connect with us

kerala

കേരളത്തില്‍ ആരാണ് മുസ്‌ലിം രാഷ്ട്രവാദം ഉന്നയിച്ചത്; ആര്‍.എസ്.എസ്സിനെ പേടിച്ച് തൂക്കമൊപ്പിക്കുന്ന പണി സി.പി.എം അവസാനിപ്പിക്കണം: കെ.കെ ശൈലജക്കെതിരെ പി.എം.എ സലാം

ഇന്ത്യാ രാജ്യത്ത് മുസ്ലിം രാഷ്ട്രവാദം ആരെങ്കിലും അബദ്ധത്തിലെങ്കിലും ഉന്നയിച്ചാൽ അതിനെ എതിർക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ മുസ്ലിംലീഗുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

ആർ.എസ്.എസ്സിനെ പേടിച്ച് തൂക്കമൊപ്പിക്കുന്ന പണി സി.പി.എം അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു മത രാഷ്ട്രവാദത്തോടൊപ്പം മുസ്ലിം മതരാഷ്ട്രവാദത്തെ എതിർക്കണമെന്നാണ് ശൈലജ പറയുന്നത്.

ആരാണ് അങ്ങനെയൊരു വാദം ഉന്നയിച്ചത് എന്ന് പറയാൻ അവർ തയ്യാറാവണം. ഇന്ത്യാ രാജ്യത്ത് ആരും അങ്ങനെയൊന്ന് ആവശ്യപ്പെടുന്നില്ല. ആർ.എസ്.എസ്സിനെ ഭയന്നാണ് ഇങ്ങനെ പറയുന്നത്. ഇന്ത്യാ രാജ്യത്ത് മുസ്ലിം രാഷ്ട്രവാദം ആരെങ്കിലും അബദ്ധത്തിലെങ്കിലും ഉന്നയിച്ചാൽ അതിനെ എതിർക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ മുസ്ലിംലീഗുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ ഇപ്പോഴും സർക്കാർ തയ്യാറായിട്ടില്ല. ഇത് ഏതെങ്കിലും സമുദായത്തിന്റെ പ്രശ്‌നമല്ല. പഠിക്കാൻ അവസരമുണ്ടാക്കേണ്ട ഉത്തരവാദിത്തം സർക്കാറിനാണ്. മുഖ്യമന്ത്രി മൈക്കിനോട് കാണിക്കുന്ന ധാർഷ്ട്യം ജനങ്ങളോട് കാണിക്കരുത്. ഒന്നോ രണ്ടോ ബാച്ച് കൊടുത്ത് രക്ഷപ്പെടാൻ അനുവദിക്കില്ല. ഒരു കുട്ടി പോലും അവസരമില്ലാതെ പഠിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകരുത്. മലബാറിൽ മാത്രമല്ല, കേരളത്തിൽ ഒരിടത്തും ഇങ്ങനെയൊരു സാഹചര്യമുണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

kerala

കുറുപ്പംപടി പീഡനക്കേസ്; പീഡന വിവരം മറച്ചുവെച്ചു, മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചു; അമ്മ അറസ്റ്റില്‍

മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതി കാലടി അയ്യമ്പുഴ സ്വദേശി ധനേഷ് കുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മ കുറ്റം സമ്മതിച്ചിട്ടില്ല. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് മാതാവിന്റെ സമ്മതത്തോടെയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അമ്മയ്ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു ധനേഷ് പീഡനം നടത്തിയത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്. കുട്ടികളെ മദ്യം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.

Continue Reading

kerala

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു

വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Continue Reading

kerala

തൃശ്ശൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്

Published

on

തൃശ്ശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയതെന്ന പൊലീസ് പറഞ്ഞു. പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് എട്ടരയോടെയായിരുന്നു സംഭവം.

Continue Reading

Trending