Connect with us

kerala

ആരാണ് യൂത്ത്‌ലീഗ് ഫണ്ട് കൊടുത്ത അസന്‍സോള്‍ ഇമാം? കെ.ടി ജലീലിന് യൂത്ത്‌ലീഗിന്റെ മറുപടി

കത്വ ഉന്നാവോ ഫണ്ടിൽ അസൻസോൾ ഇമാമിന് പണം കൊടുത്തു… ആരാണാ ഇമാം.. എന്തിന് കൊടുത്തു.. ചോദിക്കുന്നത് ഒരു മന്ത്രിയാണ്…

Published

on

കോഴിക്കോട്:യൂത്ത്‌ലീഗിന്റെ കത്വ ഉന്നാവോ ഫണ്ടില്‍ നിന്ന് സഹായം നല്‍കിയ അസന്‍സോള്‍ ഇമാം ആരാണെന്ന് പരിഹാസത്തോടെ ചോദിച്ച മന്ത്രി കെ.ടി ജലീലിന് മറുപടിയുമായി യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുബൈര്‍ ജലീലിന് വിശദമായ മറുപടി നല്‍കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കത്വ ഉന്നാവോ ഫണ്ടിൽ അസൻസോൾ ഇമാമിന് പണം കൊടുത്തു… ആരാണാ ഇമാം.. എന്തിന് കൊടുത്തു.. ചോദിക്കുന്നത് ഒരു മന്ത്രിയാണ്…
ആദ്യം ആരാണ് എന്ന് മന്ത്രിയുടെ അറിവിലേക്കായി പറയാം.. അദ്ദേഹത്തിന്റെ പേര് ഇംദാദുദീൻ റഷാദി.. സ്വന്തം മകനെ 16 വയസുകാരനായ സിബ്ഗതുല്ല റഷീദിയെ ജയ് ശ്രീരാം വിളിയുടെ പേരിൽ ഹിന്ദുത്വ വാദികൾ കൊന്നു കളഞ്ഞത് സഹിക്കേണ്ടി വന്ന ഒരു പിതാവ്..
ബംഗാളിൽ ഒരു വർഗീയ കലാപമായിരുന്നു അവരുടെ ലക്ഷ്യം.. നൂറാനി മസ്ജിദിൽ മൂന്ന് പതിറ്റാണ്ടായി ഇമാമായി ജോലി ചെയ്യുന്ന അദ്ദേഹം മകന്റെ മരണത്തെ തുടർന്ന് താൻ ഖുതുബ പറയുന്ന പള്ളിയിൽ ചെന്ന് എല്ലാ വേദനകളും മാറ്റിവെച്ച് നാട്ടുകാരോട് പറഞ്ഞു. എന്റെ മകന്റെ പേരിൽ ഒരു തുള്ളി ചോര വീഴരുത്..
ഈ പ്രകോപനത്തിൽ വീണു പോകരുത്.. അങ്ങനെ സംഭവിച്ചാൽ ഈ വീടും വിറ്റ് ഞാൻ നാട് വിട്ട് പോകും.. ആ പണ്ഡിതന്റെ വികാരനിർഭരമായ വാക്കുകൾ ആ നാടു കേട്ടു.. അവിടെ സമാധാനം പുലർന്നു..
ലോകം ആ മനുഷ്യനെക്കുറിച്ച് ആദരവോടെ പറഞ്ഞു.. ഈ നൂറ്റാണ്ട് കണ്ട യഥാർത്ഥ ഗാന്ധിയൻ..
കത്വ ഉന്നാവോ പോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഗ്യാലറിയിലിരുന്ന് കളി കണ്ട് രസിക്കുന്ന മന്ത്രി കെ ടി ജലീൽ ഈ ഇമാമിനെ അറിയാത്തതിൽ അത്ഭുതമില്ല… പക്ഷേ ഈ രാജ്യത്തിന് ആ ഇമാമിനെ അറിയാം.. ആ മകന് യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നൽകിയത് തെറ്റാണെന്ന് ആരും പറയില്ല..
ഏത് വകുപ്പിലാണ് കൊടുത്തത് എന്നും പറയാം :
ഈ കളക്ഷൻ നടക്കുന്ന സമയത്ത് തന്നെ ഓൺലൈൻ ക്യാമ്പയിനിൽ തയ്യാറാക്കിയ പോസ്റ്ററിൽ അസൻസോൾ കൂടി തയ്യാറാക്കിയാണ് അന്നൗൻസ് ചെയ്തത് . ദേശീയ പ്രസിഡണ്ട് സാബിർ എസ് ഗഫാറിന്റെ facebook വാളിൽ പോയാൽ അത് കാണാം ..
ഓൺലൈൻ പോസ്റ്ററും fb പോസ്സ്റ്റിന്റെ സ്ക്രീൻ ഷോട്ടും കൂടി ഇതിനോട് ചേർക്കുന്നു..
അസൻസോൾ ഇമാമിനെ സഹായിക്കാനായതിലും ഞങ്ങൾക്ക് സന്തോഷമാണ് …
ഏതു ഇമാം എന്നൊക്കെ ചോദിക്കുന്ന ഈ മനുഷ്യന്റെ ക്രൂരമായ വിനോദം ഈ നാട് വിലയിരുത്തട്ടെ…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം മര്‍ദിച്ചതായി പരാതി

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം.

Published

on

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ കാഞ്ഞിരക്കോട് സെന്ററില്‍ വെച്ചാണ് ബസ് തടഞ്ഞ് നിര്‍ത്തിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം. ഡ്രൈവറെ മര്‍ദിച്ച ശേഷം കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല.

Continue Reading

kerala

കണ്ണൂരില്‍ കാറിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കാല്‍നട യാത്രക്കാരുടെ ദേഹത്തേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു

Published

on

കണ്ണൂരില്‍ കാറിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പയ്യാവൂര്‍ ചമതച്ചാലില്‍ ഉറവക്കുഴിയില്‍ അനുവിന്റെ മകള്‍ നോറയാണ് മരിച്ചത്. കാല്‍നട യാത്രക്കാരുടെ ദേഹത്തേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.

Continue Reading

kerala

മലപ്പുറം പുഞ്ചക്കൊല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്

നെടുമുടിയെ ആന ചുഴറ്റി എറിഞ്ഞുവെന്നാണ് വിവരം

Published

on

മലപ്പുറം പുഞ്ചക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. പുഞ്ചക്കൊല്ലിയിലുള്ള ആദിവാസി നഗറിലെ നെടുമുടി ,60 (ചടയന്‍) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. വനത്തിനകത്തുള്ള പ്രദേശത്തുവെച്ച് ഇന്ന് വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്.

വനത്തിനകത്തെ ചോലയില്‍ നിന്ന് വെള്ളം എത്തിക്കുന്ന പൈപ്പ് നന്നാക്കാന്‍ പോയതായിരുന്നു നെടുമുടി എന്ന ചടയനും സംഘവും. ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. നെടുമുടിയെ ആന ചുഴറ്റി എറിഞ്ഞുവെന്നാണ് വിവരം. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈയ്ക്കും കാലിനും നട്ടെല്ലിനുമാണ് പരുക്കേറ്റിരിക്കുന്നത്. നെടുമുടിയുടെ നില അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Continue Reading

Trending