Connect with us

kerala

കേരളീയം സ്‌പോണ്‍സര്‍മാര്‍ ആര്? വിവരാവകാശ ചോദ്യം തട്ടിക്കളിച്ച് വകുപ്പുകള്‍

സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയുടെ കണ്‍വീനറായ ലോട്ടറി ഡയറക്ടര്‍ എബ്രഹാം റെന്‍ ഐ.ആര്‍.എസ് ആണ് സ്‌പോണ്‍സര്‍മാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് അറിയിച്ചിരിക്കുന്നത്.

Published

on

കേരളീയം സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയുടെ കണ്‍വീനര്‍ക്കും സ്‌പോണ്‍സര്‍മാരെ അറിയില്ലെന്ന് വിവരാവകാശ രേഖ. സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയുടെ കണ്‍വീനറായ ലോട്ടറി ഡയറക്ടര്‍ എബ്രഹാം റെന്‍ ഐ.ആര്‍.എസ് ആണ് സ്‌പോണ്‍സര്‍മാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് അറിയിച്ചിരിക്കുന്നത്.

സ്‌പോണ്‍സര്‍മാരുടെ വിശദാംശങ്ങള്‍ എബ്രഹാം റെന്നിന്റെ പക്കലാണെന്നും അതുകൊണ്ട് വിവരവകാശ അപേക്ഷ ലോട്ടറി ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ വിവരവകാശ നിയമപ്രകാരം ആദ്യം മറുപടി നല്‍കിയിരുന്നു.

27 കോടിയാണ് സര്‍ക്കാര്‍ കേരളീയം പരിപാടിക്ക് നല്‍കിയത്. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ് കണ്ടെത്തിയത്. ജി.എസ്.ടി വകുപ്പ് അഡിഷണല്‍ കമ്മിഷണര്‍ കൂടിയായ എബ്രഹാം റെന്നിനെ കേരളീയം പരിപാടിക്ക് കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്തിയതിന് മുഖ്യമന്ത്രി കേരളീയം വേദിയില്‍ ആദരിക്കുകയും ചെയ്തു.

എന്നാല്‍, പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ ആരെല്ലാം, എത്ര കോടി പിരിച്ചു എന്നു തുടങ്ങുന്ന വിവരാവകാശ ചോദ്യത്തിന് മറുപടി പറയാതെ ആദ്യം തന്നെ പരിപാടിയുടെ ജനറല്‍ കണ്‍വീനറായ ചീഫ് സെക്രട്ടറി ഒഴിഞ്ഞു.

വിവരങ്ങള്‍ ലഭ്യമല്ലെന്നും ടൂറിസം, വ്യവസായം, നികുതി, സാംസ്‌കാരികം വകുപ്പില്‍ അപേക്ഷ അയച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടി. ഇതില്‍ ടൂറിസം ഡയറക്ടറേറ്റ് എബ്രഹാം റെന്നിന്റെ ഓഫിസിലേക്ക് അപേക്ഷ കൈമാറി.

എന്നാല്‍, അവിടെയും വിവരങ്ങളില്ലെന്നാണ് അപേക്ഷകനായ സി.ആര്‍ പ്രാണകുമാറിന് ലഭിച്ച മറുപടി. അപേക്ഷ പി.ആര്‍.ഡിക്ക് കൈമാറിയെന്നാണ് മറുപടി. ഇതോടെ വിവരാവകാശ കമ്മിഷണറെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അപേക്ഷകന്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം വേങ്ങരയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം

കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്

Published

on

മലപ്പുറം വേങ്ങരയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളത്.

Continue Reading

kerala

രാഷ്ട്രീയം സംവദിക്കുന്ന സിനിമക്കെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയുടേയും സിപിഎമ്മിന്റെയും സ്ഥിരം സമീപനം; കെ സുധാകരന്‍

സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം

Published

on

എമ്പുരാന്‍ സിനിമയുമായ് ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെ ചിത്രത്തിന് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങള്‍ ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാര്‍ നടത്തിയ കലാപമാണെന്ന് സ്വയം ബോധ്യമായിട്ടുണ്ടെന്നും അതുകൊണ്ടാണ് ബിജെപി അനുകൂലികള്‍ ഈ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസ്സിലാക്കുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ സിനിമ എന്ന മാധ്യമത്തിലൂടെ അടയാളപ്പെടുത്താന്‍ ശ്രമിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍. ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോള്‍ അതിനെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയെയും സിപിഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാര്‍ട്ടികളുടെ സ്ഥിരം സമീപനമാണ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒക്കെ ഉത്തരേന്ത്യയിലെ സംഘപരിവാര്‍ ആഘോഷിക്കുന്നതും അതിന്റെ ചുവടു പിടിച്ച് കേരളത്തിനെതിരെ വിദ്വേഷം പടര്‍ത്തിക്കൊണ്ട് നിരവധി സിനിമകള്‍ പടച്ചുവിടുന്നതും നാം കണ്ടിട്ടുണ്ട്. അന്നൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായവര്‍ ഇന്നെന്തിനാണ് ഒരു സിനിമയെ ഭയപ്പെടുന്നത്. സിനിമയ്‌ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ പരസ്യമായി രംഗത്ത് വരുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കാണിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

 

കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

‘എമ്പുരാന്‍’എന്ന സിനിമയെപ്പറ്റി നടക്കുന്ന വിവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങള്‍ ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാര്‍ നടത്തിയ കലാപമാണെന്ന സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി അനുകൂലികള്‍ ഈ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസ്സിലാക്കുന്നത്.

സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ സിനിമ എന്ന മാധ്യമത്തിലൂടെ അടയാളപ്പെടുത്താന്‍ ശ്രമിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍.

ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോള്‍ അതിനെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയെയും സിപിഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാര്‍ട്ടികളുടെ സ്ഥിരം സമീപനമാണ് . പല കാലങ്ങളിലും നമ്മള്‍ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒക്കെ ഉത്തരേന്ത്യയിലെ സംഘപരിവാര്‍ ആഘോഷിക്കുന്നതും അതിന്റെ ചുവടു പിടിച്ച് കേരളത്തിനെതിരെ വിദ്വേഷം പടര്‍ത്തിക്കൊണ്ട് നിരവധി സിനിമകള്‍ പടച്ചുവിടുന്നതും നാം കണ്ടിട്ടുണ്ട്. അന്നൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായവര്‍ ഇന്നെന്തിനാണ് ഒരു സിനിമയെ ഭയപ്പെടുന്നത്?

സംഘ് പരിവാര്‍ സംഘടനയായ ബജ്രംഗ് ദളിന്റെ ഗുജറാത്തിലെ നേതാവായിരുന്ന ബാബു ബജ്രംഗി ഗുജറാത്ത് കലാപത്തിലെ ഏറ്റവും രക്തരൂഷിതമായ കൂട്ടക്കൊലയായി കരുതപ്പെടുന്ന നരോദ പാട്യ കൂട്ടക്കൊലയിലെ പ്രധാന പ്രതിയായിരുന്നു. ജീവപര്യന്തം കഠിന തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഇയാള്‍ ഇപ്പോള്‍ പരോളിലാണ്. ഇപ്പോള്‍ മാത്രമല്ല 2014ല്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ഭൂരിപക്ഷം സമയവും ഇയാള്‍ പരോളിലായിരുന്നു. ‘തെഹല്‍ക്ക’ നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ കൂട്ടക്കൊലയിലെ തന്റെ പങ്കിനേക്കുറിച്ചും, തന്നെ സഹായിക്കാന്‍ വേണ്ടി നരേന്ദ്രമോദി മൂന്ന് തവണ ജഡ്ജിമാരെ മാറ്റിത്തന്നു എന്നും ഒളിക്യാമറയില്‍ ബാബു ബജ്രംഗി തന്നെ വളരെ കൃത്യമായി പറയുന്നുണ്ട്. താഴെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നിന്ന് നരേന്ദ്ര മോദി, എല്‍.കെ അദ്വാനി, അമിത് ഷാ, ബാബു ഭായ് പട്ടേല്‍ എന്ന ബാബു ബജ്രംഗി എന്നിവരുടെ അടുപ്പം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും

ഇത്തരം വര്‍ഗ്ഗീയവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. ഈ സിനിമയ്‌ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ പരസ്യമായി രംഗത്ത് വരുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കാണിക്കണം. ഈ വര്‍ഗ്ഗീയവാദികള്‍ക്ക് പേക്കൂത്ത് കാണിക്കാന്‍ കഴിഞ്ഞ 9 കൊല്ലങ്ങളായി കാണുന്ന രീതിയില്‍ വീണ്ടും കേരളത്തെ വിട്ടുകൊടുക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ മുഴുവന്‍ ഹിന്ദു സമൂഹത്തിനും അപമാനമായി ഗുജറാത്ത് കലാപകാലത്ത് ഹിന്ദു നാമധാരികളായ തീവ്രവാദികള്‍ നടത്തിയ കൊടുംക്രൂരതകള്‍ സിനിമയിലൂടെ ജനങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിയ എമ്പുരാന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് കെപിസിസിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു

പ്രതിപക്ഷ നേതാവ് വിഡി സതീശനും എമ്പുരാന്‍ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം എന്നുള്ള സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. അതുകൊണ്ട് താന്‍ എമ്പുരാന്‍ കാണുമെന്നായിരുന്നു വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

രാഷ്ട്രീയ രംഗത്ത് നിന്ന് സിനിമയ്ക്ക് പല വിധ ബഹിഷ്‌ക്കരണങ്ങള്‍ ഉയര്‍ന്ന വന്ന ഈ സമയത്താണ്
എമ്പുരാന്‍ ടീം ഖേദ പ്രകടനവുമായി രംഗത്ത് വന്നത്. പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെ നിമിഷങ്ങള്‍ക്കകമാണ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തത്.

Continue Reading

kerala

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് 6000 ലിറ്റര്‍ വ്യാജ ഡീസല്‍ പിടികൂടി

ഡീസല്‍ കൊണ്ട് വന്ന ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു

Published

on

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് വ്യാജ ഡീസല്‍ പിടികൂടി. 6000 ലിറ്റര്‍ വ്യാജ ഡീസലാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കുറ്റ്യാടി സ്വദേശി സായിഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡീസല്‍ കൊണ്ട് വന്ന ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു .

Continue Reading

Trending