Connect with us

kerala

വെളുക്കാന്‍ തേച്ചത് പണിയായി; മൂത്രത്തില്‍ പത, കാലിലും മുഖത്തും നീര്, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നു

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യ വാചകങ്ങളില്‍പ്പെട്ട് ഗുരുതരമായ വൃക്ക രോഗത്തിന് ചികിത്സ തേടുന്നവരുടെ എണ്ണം കേരളത്തില്‍ വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് ഞെട്ടിപ്പിക്കുന്നതാണ്

Published

on

നിറത്തിന്റെ പേരില്‍ യുവതലമുറ അനുഭവിക്കുന്ന അപകര്‍ഷത കുറച്ചൊന്നുമല്ല എന്ന് തെളിയിക്കുന്നതാണ് തൊലി വെളുപ്പിക്കാനുള്ള ക്രീമുകളുടെ പേരിളുള്ള പരസ്യ വീഡിയോകള്‍. വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യ വാചകങ്ങളില്‍പ്പെട്ട് ഗുരുതരമായ വൃക്ക രോഗത്തിന് ചികിത്സ തേടുന്നവരുടെ എണ്ണം കേരളത്തില്‍ വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് ഞെട്ടിപ്പിക്കുന്നതാണ്. പാക്കിസ്ഥാന്‍, ചൈന, തുര്‍ക്കി, യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇവ കൂടുതലായും കേരളത്തിലെത്തുന്നത്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്ക് പുറമെ കടകളിലും ഇത്തരം വസ്തുക്കള്‍ വില്പനയ്‌ക്കെത്തിക്കുന്നതായി ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവാരം കുറഞ്ഞ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഉപയോഗത്തിലൂടെ 12 പേരാണ് വൃക്കയുടെ അരിപ്പയ്ക്ക് തകരാറ് സംഭവിച്ച് കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത്. പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന മെമ്ബ്രനസ് നെഫ്രോപ്പതി എന്ന രോഗമാണിത്.

അനുവദനീയമായതിലും പല ഇരട്ടി വരെ ലോഹമൂലകങ്ങള്‍ അടങ്ങിയ ഫെയര്‍നെസ് ക്രീമുകളാണ് രോഗികളെല്ലാം ഉപയോഗിച്ചിരുന്നത്. സമാന രോഗലക്ഷണങ്ങളുമായി കൂടുതല്‍ പേര്‍ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് വില്ലന്‍മാരെന്ന് കണ്ടെത്തിയത്. ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇവരുപയോഗിച്ച ക്രീമുകളിലെ മെര്‍ക്കുറിയുടെ സാന്നിദ്ധ്യം 100 ഇരട്ടിയിലധികമാണെന്ന് കണ്ടെത്തി. മെര്‍ക്കുറിക്ക് പുറമേ ആഴ്‌സനിക്, കാഡ്മിയം, ഈയം തുടങ്ങിയ ലോഹങ്ങളുടെ അളവ് അനുവദനീയമായതിലും 100 മുതല്‍ 1000 ഇരട്ടി വരെ അടങ്ങിയിട്ടുണ്ടായിരുന്നു. രോഗികളുടെ രക്തത്തിലും ഇതേ ഘടകങ്ങള്‍ കൂടിയ അളവില്‍ കാണപ്പെട്ടു. പലതിലും നിര്‍മ്മാണ തീയതി, കാലാവധി, ചേരുവകളുടെ അളവ് എന്നിവ രേഖപ്പെടുത്തിയിട്ടില്ല.

ഗുരുതരാവസ്ഥ ഇങ്ങനെ;

മൂത്രത്തില്‍ പതയും കാലിലും മുഖത്തും നീരും വന്നാണ് ആദ്യം ഒരു 14കാരി എത്തിയത്. നെഫ്രോട്ടിക് സിന്‍ഡ്രോമിനുള്ള മരുന്ന് നല്‍കിയെങ്കിലും ശരീരം അനുകൂലമായി പ്രതികരിച്ചില്ല. തുടര്‍ന്ന്, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയിലേക്കുമെത്തി. ഇതേ രോഗലക്ഷണങ്ങളുമായി ഇവരുടെ ബന്ധുവും ചികിത്സയ്ക്ക് എത്തിയിരുന്നു. തുടര്‍ന്ന് 29 കാരനും സമാന രോഗലക്ഷണങ്ങളോടെ എത്തി. ഇയാള്‍ കുറച്ചു നാളായി ഫെയര്‍നസ് ക്രീം ഉപയോഗിക്കാറുണ്ടെന്ന് പറഞ്ഞതോടെ പരിശോധനയ്ക്ക് എത്തിക്കാന്‍ ഡോക്ടര്‍ അറിയിക്കുകയായിരുന്നു.

ഇതേ ക്രീമാണ് താനും ഉപയോഗിച്ചതെന്ന് 14കാരി പറഞ്ഞതോടെ സമാന രോഗാവസ്ഥയുമായി ചികിത്സ തേടിയ മുഴുവന്‍ രോഗികളെയും വിളിച്ച് വരുത്തുകയായിരുന്നു. ഇവര്‍ ഉപയോഗിച്ച ക്രീമുകളുടെ പേര് വ്യത്യസ്തമാണെങ്കിലും അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഒന്നായിരുന്നു. മറ്റ് ആശുപത്രികളിലും ഇത്തരം രോഗികള്‍ എത്തുന്നുണ്ടെന്ന് ഡോക്ടര്‍മാരുടെ എത്തുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുന്നതിലൂടെ തൊലിയുടെ നിറം വര്‍ദ്ധിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ തൊലിക്ക് കേടുപാട് സംഭവിക്കുകയാണെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയുന്നില്ല. ഉപയോഗം നിറുത്തുന്നതോടെ പിഗ്‌മെന്റേഷന്‍, വിള്ളല്‍, മുഖക്കുരു എന്നിവ കാണപ്പെടുന്നു. ക്രീമിന്റെ ഉപയോഗം നിറുത്തി നെഫ്രോട്ടിക്ക് സിന്‍ഡ്രോമിനുള്ള ചികിത്സ നല്‍കുന്നതിലൂടെ അസുഖം ഭേദമാകും. എന്നാല്‍, അനുവദനീയമായതിലും കൂടുതല്‍ മെര്‍ക്കുറി ശരീരത്തിലുള്ളതിനാല്‍ ഭാവിയില്‍ പ്രത്യാഘാതമുണ്ടാകുമോ എന്നറിയില്ലെന്ന് ഡോക്ടര്‍മാര്‍.

ഓപ്പറേഷന്‍ സൗന്ദര്യ എന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടിയിരുന്നെങ്കിലും ഓപ്പറേഷന്‍ തണുത്തതോടെ വ്യാജ ഉത്പന്നങ്ങള്‍ വീണ്ടും വ്യാപകമായി. ഓപ്പറേഷന്‍ സൗന്ദര്യയിലൂടെ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് അന്ന് പിടിച്ചെടുത്തത്. 53 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 ഇടത്തും അനധികൃതമായ വില്പനയാണെന്ന് കണ്ടെത്തി. ഇവയില്‍ പലതും പാര്‍ശ്വഫലങ്ങള്‍ മൂലം വിദേശ രാജ്യങ്ങളില്‍ നിരോധിച്ചവയായിരുന്നു.

ഇറക്കുമതി ചെയ്യുന്ന വ്യക്തിയുടെ പേരും വിലാസവും സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നാണ് നിയമമെന്നും ഇവയുടെ നിര്‍മ്മാണത്തിന് ലൈസന്‍സും ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്നും മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് രണ്ടു മാസത്തിനിടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിയത് 588 കുട്ടികള്‍

2021ല്‍ 681 ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ 2024ല്‍ 2880 പേരായി ഉയര്‍ന്നു

Published

on

സംസ്ഥാനത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ 18ന് താഴെയുള്ള 588 കുട്ടികള്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. എല്ലാ ജില്ലയിലും പ്രവര്‍ത്തിക്കുന്ന 14 ഡി- അഡിക്ഷന്‍ കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2021ല്‍ 681 ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ 2024ല്‍ 2880 പേരായി ഉയര്‍ന്നു.

ലഹരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡാര്‍ക്ക്‌നെറ്റിലെ അജ്ഞാത മാര്‍ക്കറ്റുകളും ഫോറങ്ങളും വഴിയുള്ള ലഹരി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസിന് പുറമെ, മറ്റ് ഏജന്‍സികളുടെ സഹായം തേടിയേക്കും. ലഹരിക്കേസുകളില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലാക്കുന്നുണ്ട്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.

Continue Reading

kerala

ആലപ്പുഴയില്‍ പല്ലനയാറ്റില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്

Published

on

ആലപ്പുഴയില്‍ പല്ലനയാറ്റില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍, കരുവാറ്റ എന്‍എസ്എസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. രണ്ട് സംഘങ്ങളിലായി ആറ് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇതിനിടെ അഭിമന്യുവിനെയും ആല്‍ഫിനെയും കാണാതാവുകയായിരുന്നു. ഇവര്‍ മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ട ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്

അതേസമയം സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും

Published

on

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്. അനധികൃത സ്വത്തുസമ്പാദനം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പന, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എഡിജിപിക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

അതേസമയം സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി.വി അന്‍വറിന്റെ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

Continue Reading

Trending