Connect with us

kerala

കട്ടന്‍ചായക്ക് വീര്യം കൂടുമ്പോള്‍

Published

on

കട്ടന്‍ ചായയും പരിപ്പ് വടയും പൊതുവേ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ തോണ്ടാനായി മറ്റു പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന ഒരു വിഭവമാണ്. ശ്രീനിവാസന്റെ സന്ദേശം എന്ന സിനിമയില്‍നിന്നും ആണ് ഈ ബ്രാന്‍ഡ് കമ്മ്യൂണിസ്റ്റുകാരുടെ തലയില്‍ വന്ന് വീഴുന്നത്. പരിപ്പുവട എവിടെ ടോ ?’ ‘പരിപ്പുവട ഇന്ന് ഉണ്ടാക്കിയില്ല സര്‍’ ഏ പരിപ്പുവട ഉണ്ടാക്കിയില്ലേ ? ഡോ, പരിപ്പുവടയും ബീഡിയും ചായയുമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന ഭക്ഷണം എന്ന് തനിക്ക് അറിഞ്ഞുകൂടേ? എട്ക്ക എട്ക്ക, ഒ. എട്ക്ക, പോ പോയി പരിപ്പുവട ഉണ്ടാക്കി കൊണ്ടുവരിക’ സിനിമയില്‍ ഇടത് പാര്‍ട്ടിയുടെ താത്വികാചാര്യന്‍ കുമാരപിള്ളസാര്‍ (ശങ്കരാ ടി ) ഏതാണ്ട് സി.പി.എമ്മിന്റെ പാര്‍ട്ടി സെക്രട്ടറിമാരുടെ രീതിയില്‍ തിരഞ്ഞെടുപ്പ് തോല്‍വി അവലോകന കമ്മറ്റിയുടെ ഒടുവില്‍ ചുവപ്പ് കൊടികള്‍ നിറഞ്ഞ മുറിയിലേക്ക് ചായയും പഴവുമായി എത്തുന്ന ചായക്കടക്കാരനോട് പറയുന്ന സംഭാഷണമാണിത്. ഈ സീന്‍ പലവുരു പലരും കണ്ട് ചിരിച്ച് സി.പി.എമ്മുകാരായ പാര്‍ട്ടി സെക്രട്ടറിമാരുമായി താരതമ്യം ചെയ്യാറുണ്ട്.

സിനിമ ഇറങ്ങി 16 വര്‍ഷം കഴിഞ്ഞാണ് സിപിഎം നേതാവ് ഇ പി ജയരാജന്റെ ചായയും പരിപ്പുവടയും പരാമര്‍ശം ആദ്യം വിവാദമാകുന്നത്. ഒരു ക ട്ടന്‍ ചായയും കുടിച്ച് ഒരു പരിപ്പുവടയും തിന്ന് ദിനേശ് ബീഡിയും വലിച്ച് താടി നീട്ടി വളര്‍ത്തിയാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആളുണ്ടാവില്ല’ എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹം 2007ല്‍ പറഞ്ഞത് അന്ന് വന്‍ വിവാദം സ്യഷ്ടിച്ചിരുന്നു. പറയുന്നത് ഇപിയായതിനാല്‍ പലപ്പോഴും കോമഡിയാവാറും ഉണ്ട്. അതൊക്കെ പഴയ സീനെങ്കില്‍ ഇപ്പോള്‍ കാലം മാറി കഥ മാറി ഇപിയുടെ രീതിയും പാര്‍ട്ടിയില്‍ ഏതാണ്ട് ഒതുക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പ്് കാലത്ത് വിവാദങ്ങളുണ്ടാക്കി പാര്‍ട്ടിയെ അത്യാവശ്യം പ്രപതിരോധത്തിലാക്കുക എന്ന പ്രതിപക്ഷത്തിന് സമാനമായ റോള്‍ ഇ.പി എടുക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് തന്റെ ആത്മകഥ മറ്റൊരു കട്ടന്‍ചായയുടെ രീതിയില്‍ പുറത്ത് വന്നത്. സംഗതി പുലിവാലായതോടെ എന്റെ ആത്മകഥ ഇങ്ങനല്ലെന്ന പതിവ് രീതി തന്നെ പയറ്റി. ചുവപ്പ് നരച്ച് കാവിയാവുക എന്നതാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നത്. ഇവിടേയും ഏതാണ്ട് അതുണ്ടാകുമെന്ന് ആത്മകഥകളൊക്കെ സൂചന നല്‍കിത്തുടങ്ങിയിട്ടുണ്ട്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമായിരുന്നു മുന്‍ എല്‍ഡിഎഫ് കണ്‍വിനറിനെതിരെ ഉയര്‍ന്നത്. മാസങ്ങള്‍ക്കിപ്പുറം വയനാട് ലോക്‌സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും പോളിങ് ബൂത്തിലേക്ക് എത്തിയപ്പോള്‍ വീണ്ടും പാര്‍ട്ടിക്ക് തല വേദനയായി ഇ.പി എത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ദല്ലാള്‍ നന്ദകുമാറായിരുരുന്നു ഇ.പിയെ വെച്ച് ആദ്യ വെടിപൊട്ടിച്ചത്. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വെച്ച് ഇ.പി. ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം സിപിഎമ്മിന് സാരമായ പരിക്കുണ്ടാക്കി. ഒപ്പം ബിജെപിയിലേക്ക് വരാന്‍ ഇ.പി. ജയരാജന്‍ തന്നോട് ചര്‍ച്ച നടത്തിയെന്ന ബിജെപി വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലും കൂടിയാ യതോടെ പാര്‍ട്ടി കഴുത്തോളം വെള്ളത്തിലായി. ഇ.പി.യുടെ ആത്മകഥയുടെ ഭാഗമെന്ന പേരില്‍ പുറത്തുവന്ന ഭാഗങ്ങളില്‍ പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍, ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം, പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി. സരിനെതിരായ പരാമര്‍ങ്ങള്‍, തുടങ്ങി സിപിഎം പ്രതിക്കൂട്ടിലാകുന്ന നിരവധി കാര്യങ്ങളാണുള്ളത്. പുസ്തകത്തിന് ഇട്ട പേരാണ് അതിലും കേമം. കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്നും.

കള്ള് സംസ്ഥാന പാനിയമാക്കണമെന്നും അതിന് ഔഷധ ഗുണമുണ്ടെന്നുമൊക്കെ മുമ്പ് പ്രസംഗിച്ചയാളാണ് ഇ.പി. പക്ഷേ ഇത്തവണത്തെ കട്ടന്‍ചായക്ക് അതിനേക്കാളും വീര്യം കൂടിയപ്പോള്‍ പാര്‍ട്ടി ശരിക്കും കിറുങ്ങി എന്നതാണ് സത്യം. പണ്ട് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ മുഖ്യമന്ത്രിയെ ഏറ്റവും വലിയ കൊള്ളക്കാരനും ഗബ്ബര്‍ സിങുമൊക്കെയാക്കിയിരുന്ന പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ സ്വന്തം പാര്‍ട്ടി അണികള്‍ തന്നെ സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കു ന്നതിനിടെയാണ് കുനിന്‍മേല്‍ കുരു പോലെ സഖാവിന്റെ കട്ടന്‍ചായയും പരിപ്പ് വടയും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നത്. സ്വതന്ത്രര്‍ വയ്യാവേലിയാണെന്ന് സരിന്റെ പേര് പറയാതെ തിരഞ്ഞെടുപ്പ് കാലത്ത് തീ കോരിയിട്ടതോടെ പാര്‍ട്ടിക്കാര്‍ ശരിക്കും പെട്ടു. ഇ.പിയായതിനാല്‍ ആദ്യം എല്ലാം പുറത്ത് വരും. പിന്നാലെ നിഷേധിക്കും. ഒടുവില്‍ ആദ്യം പറഞ്ഞത് ശരിയാകും എന്നതാണ് മുമ്പേയുള്ള രീതി. പാലക്കാട്ടെ നീല ട്രോളി ബാഗില്‍ നടുവടിച്ച് തെന്നി വീണ പാര്‍ട്ടിയെ ഒരു വിധം പിടിച്ചെഴുന്നേല്‍പിക്കുന്നതിനിടെയാണ് ഇ.പിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. പണ്ട് ദേശാഭിമാനിയുടെ ജനറല്‍ മാനേജറായിരിക്കെ 2007ല്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടി നിക്ഷേപം സ്വീകരിച്ചതായിരുന്നുന്നു ഇപിക്കെതിരെ മുന്‍പുയര്‍ന്ന ആരോപണം. പിന്നീട് 2007 ല്‍ നായനാര്‍ ഫുട്ബോള്‍ സംഘാടക സമിതിയുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍ നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണവും ഉയര്‍ന്നു. 2013ല്‍ പാലക്കാട് പാര്‍ട്ടി പ്ലീനം നടക്കുന്ന സമയത്ത് ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ വിവാദ വ്യവസായി രാധാകൃഷ്ണന്റെ അഭിവാദ്യങ്ങള്‍ അച്ചടിച്ചു വന്നിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രി ആയിരിക്കെ ബന്ധു നിയമന വിവാദം പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ചത് ഇപിയെ പ്രതിരോധത്തിലാക്കി. ഗോവിന്ദന്‍ നയിച്ച കേരള യാത്രയില്‍ നിന്ന് ജയരാജന്‍ മാറി നിന്ന് ദല്ലാളിനെ കാണാന്‍ എത്തിയതും വാര്‍ത്തയായി. ഇ.പിയായതിനാല്‍ ഇനിയും ഇതുപോലെ പലതും പ്രതീക്ഷിക്കാം. ഒപ്പം നിഷേധക്കുറിപ്പുകളും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

Trending