Connect with us

Video Stories

നരേന്ദ്രമോദിയെ പൊതുയിടത്തില്‍ വെച്ച് വാജ്‌പേയി വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും വിവാദമാവുന്നു

Published

on

മോദി ഭരണകാലത്ത് ഗുജറാത്തില്‍ നടന്ന ക്രൂരമായ വംശഹത്യയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോദിയ മുന്നില്‍ നിര്‍ത്തി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നടത്തിയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നു. വാജ്‌പേയിയുടെ മറുപടിയില്‍ അസ്വസ്ഥനാകുന്ന മോദിയെ തുറന്നുകാട്ടുന്ന വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വിവാദമാകുന്നത്.

ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം 2002 ഏപ്രില്‍ നാലിന് ഗുജറാത്ത് സന്ദര്‍ശിച്ച അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനമാണ് വേദി.

കലാപത്തിനെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ പ്രധാനമന്ത്രിയോട് ഗുജറാത്ത് മുഖ്യമന്ത്രിയെ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ നിന്ന് ചോദ്യമുയര്‍ന്നു. ഗുജറാത്ത് കലാപത്തെ കുറിച്ച് താങ്കളുടെ മുഖ്യമന്ത്രിയോട് എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് വാജ്‌പേയി ചെയ്തത്.

ഭരണാധികാരി രാജ്യധര്‍മ്മം പാലിക്കണം. രാജനീതി എന്നത് എല്ലാവരെയും സമമായി കാണുക എന്നതാണ്. പ്രതേക ജാതിയുടെ പേരിലോ കുലത്തിന്റെ പേരിലോ അല്ല ഭരണം നടത്തേണ്ടത്. ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കരുതെന്നായിരുന്നു വാജ്‌പേയിയുടെ വിമര്‍ശനം. നിരവധി സാധുക്കളുടെ ജീവന്‍ എടുത്തു കൊണ്ടുള്ള ഭരണം ഒരിക്കലും നിലനില്‍ക്കില്ല. അത് മോദി ഭായ് ഓര്‍ത്താല്‍ നന്നെന്നും മുഖ്യമന്ത്രി മോദിയെ മുന്‍നിര്‍ത്തി വാജ്‌പേയി പറയുന്നുണ്ട്. വിമര്‍ശനത്തില്‍ മോദി അസ്വസ്ഥനാകുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. രാജധര്‍മ്മത്തെക്കുറിച്ച് വാജ്‌പേയി വിശദീകരിക്കുന്നതിനിടയില്‍ ‘ അതാണ് ഞങ്ങളിവിടെ ചെയ്യുന്നത്’ എന്ന് മോദി ചമ്മിയ ചിരിയോടെ പറയുന്നുമുണ്ട്. എന്നാല്‍ ഒരു നിമിഷം നിശബ്ദനായ ശേഷം വാജ് പേയി ‘അങ്ങനെയാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു’ എന്ന് പറഞ്ഞ് പത്ര സമ്മേളനം അവസാനിക്കുകയാണ്.

വാജ്‌പേയിയുടെ ഉപദേശം മോദിക്കെതിരെയുള്ള വിമര്‍ശനമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഗുജറാത്തില്‍ രാജധര്‍മ്മം അനുസരിച്ചുള്ള ഭരണമാണ് നടക്കുന്നതെന്നാണ് വാജ്‌പേയി പറഞ്ഞതെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു മോദി.
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപം വലിയ തെറ്റായിരുന്നെന്ന് അന്നത്തെ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അടല്‍ ബിഹാരി വാജ്പേയി കരുതിയിരുന്നുവെന്ന് റോയുടെ മുന്‍മേധാവി എ.എസ്. ദൗളത്ത് നടത്തിയ വെളിപ്പെടുത്തലും വിവാദമായിരുന്നു.

മോദിയെ പുറത്താക്കണമെന്ന് വാജ്‌പേയി പറഞ്ഞിരുന്നതായ ബിജെപി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം വിവാദമായിരുന്നു. എന്നാല്‍ മോദിയുടെ ക്രൂര മുഖം തുറന്നു കാട്ടുന്ന ഈ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending