Connect with us

kerala

അന്ന് ചന്ദ്രിക പറഞ്ഞത് ഇന്ന് ഭരണപക്ഷ എം.എല്‍.എമാരും ഏറ്റുപറയുന്നു

Published

on

യു.എ റസാഖ് തിരുരങ്ങാടി

ജില്ലയിലെ ഇടത് എം.എല്‍.എമാര്‍ പൊലീസ് കൊള്ളരുതായ്മ തുറന്നു പറഞ്ഞു രംഗത്ത് വരുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഒരു വര്‍ഷം മുമ്പ് ചന്ദ്രിക ദിനപത്രം പറഞ്ഞ കാര്യങ്ങളെല്ലാം ഇന്ന് ഇടത് എം.എല്‍എമാരും സമ്മതിക്കുകയാണ്. ജില്ലയെ ക്രിമിനല്‍വത്കരിക്കാന്‍ അനാവശ്യമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 2022 ഡിസംബറിലും 2023 ജൂണിലും ചന്ദ്രിക റിപ്പോര്‍ട്ട് ചെയ് തിരുന്നു. അന്ന് അത് ചെവി കൊള്ളാത്തവര്‍ ഇന്ന് അതേ കാര്യവുമായി രംഗത്തെത്തുന്നു. ആദ്യം മന്ത്രി വി. അബ്ദുറഹ്മാനും പിന്നീട് പി.വി അന്‍വറും പറഞ്ഞ കാര്യം ഇന്ന് കെ.ടി ജലീലും ഏറ്റുപറയുന്നു. ആഭ്യന്തര വകുപ്പില്‍ ഫാസിസത്തിന്റെ ഇടപെടലുണ്ടന്നും ജില്ലയില്‍ പ്രത്യേകം കേസ് പെരുപ്പിക്കുന്നുണ്ടെന്നും ഇടത് എം.എല്‍എമാര്‍ തന്നെ സമ്മതിക്കുന്നു. നേരത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ത് ദാസ് ജില്ലക്ക് ചെയ്ത ദ്രോഹങ്ങള്‍ ചെറുതല്ലെന്നാണ് പുറത്തുവരുന്നത്. 2021ല്‍ സുജിത്ത് ദാസ് ജില്ലാ പൊലീസ് മേധാവിയായി ചാര്‍ജെടുത്തതിന് ശേഷം ഓരോ വര്‍ഷത്തിലും കേസുകളുടെ എണ്ണം 200ഇരട്ടിയോളം വര്‍ധിച്ചു.

പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കേസടക്കം കൃത്രിമമാണെന്ന് ഇതിനോടകം തെളിഞ്ഞതുമാണ്. നിരവധി യുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി. കൂടുതല്‍ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസുകാരെ നടപടിക്ക് വിധേയരാക്കി. ഇത് കാരണം ജില്ലയില്‍ അമ്പതിലേറേ പൊലീസുകാര്‍ സര്‍വീസ് നിര്‍ത്തി ജോലി ഉപേക്ഷിച്ചു പോയി. മതപണ്ഡിതരെ കേസില്‍ കുടുക്കി പി ഡിപ്പിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരടക്കം അതിന് ഇരയായി. നിരവധി യുവാക്കളെ അനാവശ്യമായി ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തി. പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം 29 പേരേയാണ് ഇത്തരത്തില്‍ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തിയത്. ചിലരെ മാത്രം തെരഞ്ഞു പിടിച്ചു കാപ്പ ചുമത്തി. പരപ്പനങ്ങാടിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ അനാവശ്യമായി കാപ്പ ചുമ ത്തി ജയിലിടച്ചു. തിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കാപ്പ ചുമത്തപ്പെട്ടത്. ആഘോഷ വേളയിലെല്ലാം അനാവശ്യ ക്യാമ്പിങ് നടത്തി നി രപരാധികളെ വേട്ടയാടി.

നിസാര കേസിലും വകുപ്പ് മാറ്റി കോടതിയില്‍ ഹാജരാക്കി. താമിര്‍ ജിഫ്രി എന്ന മമ്പുറം സ്വദേശിയെ തല്ലിക്കൊല്ലാന്‍ കൂട്ടുനിന്നു. എസ്.പിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ചെയ്ച നടപടിയാണത്. താമിര്‍ കൊല്ലപ്പെട്ടതിന് ശേഷം കേസ് ഒതുക്കാന്‍ സാക്ഷികളെ സ്വാധിനിക്കാന്‍ ശ്രമിച്ചു. കള്ള എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മരണ ഫ്.ഐ.ആറിലും കള്ളങ്ങള്‍ ചേര്‍ത്തു. മരണ വിവരം കു ടുംബത്തില്‍ നിന്നും മറച്ചു വെച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജ്ജനെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു. സാധാരണ പൊലീസുകാരെ ബലിയാടാക്കി കേസില്‍ നി ന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിച്ചു. മൃതദേഹം ഫ്രീസറില്‍ വെക്കാതെ തെളിവുകള്‍ നശിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് നല്‍കാതെ വൈകിപ്പിച്ചു. ഈ വിഷയത്തില്‍ സുജിത്ത് ദാസിനെ സി.ബി.ഐ ചോദ്യം ചെയ്തു. ജില്ലയിലെ പൊലീസ് സംവിധാന ത്തെ അടിമകളാക്കി ഡാന്‍സാഫിനെ വാഴാന്‍ അനുവദിച്ചു. പൊലീസ് സംവിധാനത്തിലെ ഐക്യം തകര്‍ത്തു.

എസ്.പി പറയുന്ന തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ പൊലും വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തു. ഇത്തരത്തില്‍ നൂറോളം പേരെ സസ്‌പെന്റ് ചെയ്തു. കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെ ഒരു പോലീസുകാരനെ രണ്ട് തവണ അനാവശ്യമായി സസ്‌പെന്റ് ചെയ്തു. ഒരേ സ്ഥലത്ത് ഒരേ സമയ ത്ത് ഒരുമിച്ചു ചെയ്ത കുറ്റ കൃത്യങ്ങള്‍ക്ക് 10 പേരെ പൊലിസ് അറസ്റ്റ് ചെയ്താല്‍ അത് പത്ത് എ ഫ്.ഐ.ആറായി രജിസ്റ്റര്‍ ചെയ്യുന്നു. അങ്ങനെ ഒരു ദിവസം 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്‌റ്റേഷനുകള്‍ ജില്ലയിലുണ്ട്. ചില കേസുകളില്‍ അമിത താല്‍പര്യം കാണിക്കുകയും ചില കേസുകള്‍ ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒപ്പം മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ മനപ്പൂര്‍വവും അനാവശ്യവുമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യിച്ചു. ഹെല്‍മെറ്റ് ധരി ക്കാത്ത ചെറിയ പെറ്റിക്കേസുകളില്‍ പോലും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യിച്ചു. സുജിത്ത് ദാസ് ഐ.പി.എസിനെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തി അദ്ദേഹത്തിന്റെ ചെയ്തികളെകുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യം ശക്തമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്.

Published

on

കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു.

ലോറിയുടെ കാബിനില്‍ നിന്നും ജലീലിനെ പൊലിസും ഫയര്‍ ഫോഴ്സും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

 

 

Continue Reading

kerala

നടി വിന്‍സി അലോഷ്യസിന്റെ പരാതി; ഇന്റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ ഷൈനും വിന്‍സിയും മൊഴി നല്‍കി

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നില്‍ ഇരുവരും മൊഴി നല്‍കി.

Published

on

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നില്‍ ഇരുവരും മൊഴി നല്‍കി. താരങ്ങള്‍ നാലംഗ കമ്മിറ്റിക്കു മുന്നിലാണ് ഇന്ന് ഹാജരായത്. എന്നാല്‍ ഇന്റേണ്‍ കമ്മിറ്റിയുടെ അന്തിമ തീരുമാനം അനുസരിച്ചായിരിക്കും സിനിമ സംഘടനകള്‍ ഷൈനെതിരെ നടപടി എടുക്കുക.

അതേസമയം മൊഴിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ചു പ്രതികരിക്കാന്‍ വിന്‍സി വിസമ്മതിച്ചു. ഫിലിം ചേംബറിന്റേയും ആഭ്യന്തര കമ്മിറ്റിയുടേയും നടപടികളില്‍ തൃപ്തിയുണ്ടെന്നും രണ്ട് പേരേയും ഒരുമിച്ചും ഒറ്റയ്ക്കും വിവരങ്ങള്‍ തേടിയെന്നും അവര്‍ പ്രതികരിച്ചു.

ന്നൊല്‍ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയ ശേഷം ഷൈന്‍ ടോം ചാക്കോ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയ്യാറായില്ല.

ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിയും ഇന്നു ചേര്‍ന്നിരുന്നു. ഉച്ചയ്ക്കു ശേഷം ആരംഭിച്ച യോഗം അവസാനിച്ചു.

അതേസമയം വിഷയത്തില്‍ നിയമ നടപടിക്ക് ഇല്ലെന്ന് വിന്‍സി ആവര്‍ത്തിച്ചു. താന്‍ ഉന്നയിച്ച വിഷയം സിനിമയ്ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു.

 

 

Continue Reading

kerala

ഫ്രാന്‍സിസ് മാര്‍പാപ്പ; മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെട്ട ലോക നേതാവ്: എം.കെ മുനീര്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

Published

on

കോഴിക്കോട്: ആധുനിക മനുഷ്യന്റെ മൃഗീയതകളെ നിഷിതമായി വിമര്‍ശിച്ചും യുദ്ധവെറിക്കെതിരെ മാനവിക പക്ഷത്ത് നിലയുറപ്പിച്ചും ലോക നേതാവിന്റെ എല്ലാ ഗരിമയോടെയും നിലകൊണ്ട മഹോന്നത വ്യക്തിത്വമായിരുന്നു വിടവാങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. മതത്തെ സംബന്ധിച്ച് പറയുന്നതിലേറെ മനുഷ്യനെ കുറിച്ച് പറയാന്‍ ഇഷ്ടപ്പെട്ട മാര്‍പാപ്പ, എന്നും ലളിതമായി ജീവിക്കുകയും സാധാരണക്കാരുടെ വികാര വിചാരണങ്ങള്‍ ഒപ്പിയെടുത്ത് അവരിലൊരാളെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തു.

ഭ്രാന്ത് പിടിച്ച സണിസം വംശഹത്യയുമായി ഗസ്സയില്‍ ചോരപ്പുഴ തീര്‍ക്കുന്നതിനെതിരെ നിരന്തരം ശബ്ദിക്കുകയും ഫലസ്തീനികളുടെ കഫിയയുമായി കണ്ണീര്‍വാക്കുകയും ചെയ്ത അദ്ദേഹം, ഇസ്രാഈലിനെതിരെ തുറന്ന നിലപാടുമായി ഇടതടവില്ലാതെ നിലകൊണ്ടു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിലെ കഫിയയിലെ ഉണ്ണിയേശുവിനൊപ്പമുള്ള പാപ്പയുടെ ചിത്രം സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിക്കാവുന്നത്ര ശക്തമായ ശാന്തിദൂതായിരുന്നു. ഒരു മാസത്തിലേറെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മാര്‍പാപ്പ ജിവിതത്തിലേക്ക് തിരിച്ചു വന്ന ശേഷം ഏറ്റവും ശക്തമായി പ്രതികരിച്ചത് ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടിയായിരുന്നു. വിയോഗത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഈസ്റ്റര്‍ സന്ദേശത്തിലും അദ്ദേഹം ആ വേദന പങ്കുവെച്ച് രക്തം ചിന്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുക്രൈനിലെ യുദ്ധം നിര്‍ത്താനും ലോക ശക്തികളോട് മാര്‍പാപ്പ നിരന്തരം താക്കീത് ചെയ്തു. ആര്‍ത്തി പൂണ്ട് ദുരബാധിച്ചവരോട് മനുഷ്യത്വത്തെ കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുകയും മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെടുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

 

Continue Reading

Trending