Connect with us

More

വെസ്‌ലി സ്‌നൈഡര്‍ ഇനി ഗറാഫയുടെ താരം; പത്താംനമ്പര്‍ ജഴ്‌സിയില്‍ കളിക്കും

Published

on

ദോഹ: അല്‍ഗറാഫ ടീമംഗമായി വിഖ്യാത ഡച്ച് ഫുട്‌ബോള്‍ താരം വെസ്‌ലി സ്‌നൈഡറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ദോഹയില്‍ അല്‍ഗറാഫ ക്ലബ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനമുണ്ടായത്. അടുത്ത ഒന്നരവര്‍ഷക്കാലം അല്‍ഗറാഫയ്ക്കുവേണ്ടിയായിരിക്കും സ്‌നൈഡര്‍ ബൂട്ടണിയുക. ഗറാഫയില്‍ പത്താം നമ്പര്‍ ജഴ്‌സിയിലായിരിക്കും സ്‌നൈഡര്‍ കളിക്കുക. പുതിയ ജഴ്‌സിയുടെ പ്രകാശനവും നടന്നു. ഗറാഫയ്ക്കുവേണ്ടി ഖത്തറില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും ഇവിടെ കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും നെതര്‍ലന്‍ഡിനെ 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 33കാരനായ സ്‌നൈഡര്‍ പറഞ്ഞു. ഗറാഫയില്‍ പുതിയ കുട്ടികള്‍ക്ക് വിദഗ്ദ്ധപരിശീലനം നല്‍കുന്നതിനും അവരെ സാങ്കേതികമായി ഉയര്‍ത്തുന്നതിനുമുള്ള സന്നദ്ധതയും സ്‌നൈഡര്‍ പ്രകടിപ്പിച്ചു. സ്‌നൈഡറിനെ അവതരിപ്പിക്കുന്ന ചടങ്ങില്‍ ഗറാഫ ക്ലബ്ബിന്റെ നേട്ടങ്ങള്‍ഉള്‍പ്പെടുത്തി വീഡിയോയും സ്‌നൈഡറുടെ കരിയറിലെ മികച്ച പ്രകടനങ്ങളും ഗോളുകളും കോര്‍ത്തിണക്കിയ വീഡിയോയും പ്രദര്‍ശിപ്പിച്ചു.

മുന്‍അല്‍ഗറാഫ താരങ്ങളായ മഹ്മൂദ് സോഫിയും ആദല്‍ ഖമീസുമാണ് പത്താംനമ്പര്‍ ജഴ്‌സി സ്‌നൈഡര്‍ക്ക് കൈമാറിയത്. നിലവില്‍ വിഖ്യാത സ്പാനിഷ് താരം സാവി ഹെര്‍ണാണ്ടസ് ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍സദ്ദിനായി കളിക്കുന്നുണ്ട്. ആറാം നമ്പര്‍ ജഴ്‌സിയിലാണ് സാവി കളിക്കുന്നത്. സ്‌നൈഡറുമായി കരാര്‍ ഒപ്പുവയ്ക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഗറാഫ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഫുട്‌ബോള്‍ തലവന്‍ മഹ്മൂദ് അല്‍ഗസാല്‍ പറഞ്ഞു. മഹാനായ കളിക്കാരനെ ഒപ്പം ചേര്‍ക്കാനായതില്‍ ആഹ്ലാദമുണ്ട്. നാലു വര്‍ഷം മുന്‍പുതന്നെ സ്‌നൈഡറുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അവസാനം ഇപ്പോള്‍ ഒപ്പുവയ്ക്കാനായതില്‍ അത്യധികമായ സന്തോഷമുണ്ട്. ടീമിന് വലിയ മുതല്‍ക്കൂട്ടാകും സ്‌നൈഡറുടെ സാന്നിധ്യം. യുവതാരങ്ങള്‍ക്ക് പ്രചോദനമാകും. സ്‌നൈഡറാകും ടീം ക്യാപ്റ്റന്‍- അല്‍ഗസാല്‍ പറഞ്ഞു.

അല്‍ഗറാഫയെ എല്ലാതലത്തിലും സഹായിക്കുമെന്ന് സ്‌നൈഡര്‍ പറഞ്ഞു. തന്റെ അനുഭവസമ്പത്തും വൈദഗ്ദ്ധ്യവും ഗറാഫയ്ക്കായി ചെലവഴിക്കും. ഇവിടെ പരിശീലനത്തിനും ടീമിനെ സഹായിക്കാനുമായി കാത്തിരിക്കുന്നു. ടീമിന്റെ മികവ് വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. നല്ല നിലവാരമുള്ള യുവതാരങ്ങള്‍ ഇവിടെയുണ്ട്.അവര്‍ക്ക് മികച്ച പരിശീലനം നല്‍കും. വരുന്ന സീസണ്‍ മികച്ചതാകുമെന്നാണ് പ്രതീക്ഷയെന്നും സ്‌നൈഡര്‍ പറഞ്ഞു.

തന്റെ കൂടുമാറ്റത്തെക്കുറിച്ച് പല ഉഹാപോഹങ്ങളും കേട്ടിരുന്നു. അമേരിക്കയിലേക്കും ചൈനയിലേക്കും മറ്റിടങ്ങളിലേക്കുമെല്ലാം പോകുന്നുവെന്ന വിധത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഖത്തറിലേക്ക് പോകുന്നുവെന്നത് ഒരിടത്തും വായിച്ചില്ല. ഫുട്‌ബോള്‍ കളിക്കുകയെന്നതാണ് ഇവിടേക്കു വരാനുള്ള ചോയ്‌സെന്നും സ്‌നൈഡര്‍ പറഞ്ഞു. ഖത്തറിലെ സുഹൃത്ത് അനൗര്‍ ദിബയില്‍ നിന്നും ഇവിടത്തെ സാഹചര്യങ്ങളെക്കുറിച്ചും ഫുട്‌ബോള്‍ അന്തരീക്ഷത്തെക്കുറിച്ചുമെല്ലാം മനസിലാക്കാനായതായും സ്‌നൈഡര്‍ പറഞ്ഞു. 20104ലും 2018ലും ഹോളണ്ടിന് ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാത്തത് ലജ്ജാകരമാണെന്ന് പറഞ്ഞ സ്‌നൈഡര്‍ ഖത്തര്‍ ലോകകപ്പ് യോഗ്യതയ്ക്കായി ശ്രമിക്കുമെന്നും പറഞ്ഞു.

നെതര്‍ലന്‍ഡ് ദേശീയ ടീമിന് വേണ്ടി 133 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്‌നൈഡര്‍ അടുത്ത സീസണിലും ഗറാഫയ്‌ക്കൊപ്പമുണ്ടാകും. ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ സ്‌നൈഡറുടെ സാന്നിധ്യമുണ്ടാകും. ഈ സീസണിന്റെ തുടക്കത്തില്‍ തുര്‍ക്കിയിലെ ഗലാറ്റ്‌സരെയില്‍ നിന്നാണ് ഫ്രാന്‍സിലെ ഓജിസി നൈസ് ടീമില്‍ സ്‌നൈഡര്‍ എത്തുന്നത്. അവിടെനിന്നാണ് ഖത്തറിലേക്കുള്ള കൂടുമാറ്റം.

kerala

‘ഗാസയെ കുറിച്ച് ആകുലപ്പെട്ട മഹാഇടയന്‍’: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുസ്മരിച്ച് വി.ഡി സതീശന്‍

Published

on

തിരുവനന്തപുരം: സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ, ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുവെന്ന് സതീശൻ അനുസ്മരിച്ചു.

യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന പോപ്പ് എല്ലാവരെയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ദൈവ കരത്തിന്‍റെ ഉടമ കൂടിയായിരുന്നു.

ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാർപ്പാപ്പയെന്ന് വി ഡി സതീശൻ പറഞ്ഞു. മനുഷ്യ സ്‌നേഹിയായ പാപ്പയ്ക്ക് വിട, വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു.

Continue Reading

india

ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുകയെന്നും ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചു; ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌ത്‌ യു പി പൊലീസ്

Published

on

ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ച് പകരം ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ​ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളുള്ള പോസ്റ്ററൊട്ടിച്ചതിനാണ് ഏഴ് മുസ്ലിം യുവാക്കൾക്കെതിരെ സംഭൽ പൊലീസ് കേസെടുത്തത്. സമ്പലിൽ ഗസ്സ വംശഹത്യക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടതിനെ തുടർന്ന് സിസിടിവി മുഖേന നടത്തിയ അന്വേഷണത്തിലാണ് 7 പേരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ലോകത്താകമാനമായി ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരെ നടക്കുന്ന ബഹിഷ്‌കരണങ്ങൾ അനുകരിച്ചാണ് യുവാക്കൾ പോസ്റ്ററൊട്ടിച്ചിട്ടുള്ളത്. യുവാക്കൾക്കെതിരെ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Continue Reading

GULF

മദ്യം വിളമ്പാതെ ലോകകപ്പ് വിജയിപ്പിക്കാൻ ഞങ്ങൾക്കറിയാം: സൗദി കായിക മന്ത്രി

Published

on

റിയാദ്: 48ൽ നിന്നും 64 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് സൗദി അറേബ്യ. ഫിഫയുടെ താൽപര്യത്തിനനുസരിച്ച് സൗകര്യങ്ങൾ സൗദിയിലുണ്ടെന്നും കായിക മന്ത്രി വ്യക്തമാക്കി. മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ 48 ടീമുകളുണ്ട്. 2022ൽ ഇത് 32 ആയിരുന്നു. 2030ലെ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫക്ക് പദ്ധതിയുണ്ടെങ്കിലും ചില ഫുട്‌ബോൾ ഫെഡറേഷനുകളുടെ എതിർപ്പുള്ളതിനാൽ നടപ്പാകുമോ എന്നുറപ്പില്ല. എന്നാൽ ഫിഫയുടെ താൽപര്യത്തിനനുസരിച്ച് 64 ടീമുകളെ പങ്കെടുപ്പിച്ച് 2034 ലോകകപ്പ് മത്സരം നടത്താൻ തയ്യാറാണെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ വ്യക്തമാക്കി. ജിദ്ദയിൽ ഫോർമുലവൺ മത്സരത്തിനിടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിനുള്ള സൗകര്യങ്ങൾ നിലവിൽ തന്നെ സൗദിയിലുണ്ട്. 2032 ഓടെ മത്സരത്തിനുള്ള 15 സ്റ്റേഡിയങ്ങളും സജ്ജമാകും -അദ്ദേഹം വിശദീകരിച്ചു.

ലോകകപ്പിൽ മദ്യം വിളമ്പില്ലെന്നും സൗദിയിൽ നിലവിൽ നടന്ന നൂറിലേറെ അന്താരാഷ്ട്ര സ്‌പോർട്‌സ് മത്സരങ്ങളെല്ലാം മദ്യമില്ലാതെയാണ് വിജയിച്ചത്. അതുകൊണ്ട് ലോകകപ്പിലും അത് പ്രശ്‌നമാകില്ല. മദ്യ നിരോധനം നീക്കുമോ എന്ന ചോദ്യത്തോട് ഭാവിയിലെ കാര്യം പറയാൻ എനിക്കാകില്ലെന്നും കായിക മത്സരങ്ങൾക്ക് വേണ്ടിയത് നീക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending