Connect with us

kerala

ഷഹബാസിന്റെ കൊലപാതകത്തില്‍ പഴുതടച്ച അന്വേഷണം വേണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഷഹബാസിന്റെ വീട് സന്ദര്‍ശിച്ചു

Published

on

ഷഹബാസിന്റെ കൊലപാതകത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്നും ലഹരിക്കെതിരെ സമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സഹപാഠികളുടെ ക്രൂരതക്കിരയായി ജീവന്‍ നഷ്ടമായ താമരശ്ശേരിയിലെ ഷഹബാസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു തങ്ങള്‍. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. നിയമപരമായി കര്‍ശനമായി നേരിടണം. പഴുതടച്ച അന്വേഷണം നടത്തണം. വിദ്യാലയങ്ങളിലെ ലഹരിയുടെ വ്യാപനം നിസ്സാരമായി കാണാന്‍ കഴിയില്ല. എല്ലാവരും ഉത്തരവാദിത്തം നിറവേറ്റണം- തങ്ങള്‍ പറഞ്ഞു.

കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട ആരും രക്ഷപ്പെടാന്‍ പാടില്ല. അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ടോ എന്ന കാര്യം ഞങ്ങളും വീക്ഷിക്കുകയാണ്. ലഹരിക്കെതിരെ ജനരോഷമുയരണം. ഭരണകൂടം നടപടി സ്വീകരിച്ചാലേ മാറ്റമുണ്ടാകൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമായ സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ശ്രീനഗറില്‍ നടന്ന സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

india

‘പഹൽഗാം ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളി’: വി.ഡി. സതീശൻ

Published

on

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണം രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയാണെന്നും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ‍യുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും രാജ്യസുരക്ഷക്കെതിരായ വെല്ലുവിളിയുമാണ്. കശ്മീരിന്‍റെ ചരിത്രത്തിൻ വിനോദസഞ്ചാരികൾക്കെതിരെ നടന്ന എറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണിത്. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. കശ്മീരിൽ ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ ആണ്. ആ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതും അതിക്രൂരമായ ആക്രമണരീതിയും വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പ്രധാനപ്പെട്ട വിനോദസഞ്ചാരമേഖലയായ പഹൽഗാമിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെയുള്ള കേന്ദ്ര സുരക്ഷാ ഏജൻസികൾക്ക് പിഴവ് ഉണ്ടായോയെന്ന് പരിശോധിക്കണം. മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് രാജ്യത്തുണ്ടായത്. ഭീകരവാദികളെ അമർച്ച ചെയ്യാനും രാജ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

കശ്മീരിലെത്തിയ മലയാളികൾ എല്ലാവരും സുരക്ഷിതരാണെന്നാണ് ഇതുവരെയുള്ള വിവരം. മലയാളികളുടെ മടക്കയാത്രക്കുളള അടിയന്തര നടപടികൾ സംസ്ഥാന സർക്കാരും സ്വീകരിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Continue Reading

kerala

പ്രസവിച്ച് രണ്ടാഴ്ചക്കുള്ളിൽ പരീക്ഷ; മലയാളികളില്‍ ഒന്നാമതായി മാളവിക ജി നായര്‍

Published

on

മലപ്പുറം: പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശി മാളവിക ജി. നായർക്ക് യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയിൽ മിന്നും ജയം നേടാനായത് അവസാന ശ്രമത്തിലാണ്. ആറാമത്തെ അവസരത്തിൽ 45ാം റാങ്ക് നേടിയ മാളവിക ഏറെ കൊതിച്ച ഐ.എ.എസ് തിളക്കം ഒടുവിൽ സ്വന്തമാക്കി.

2019ൽ യു.പി.എസ്.സി പരീക്ഷ പാസ്സായ മാളവിക 2020 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവിസ് ഉദ്യോ​ഗസ്ഥയാണ്. മകൻ ആദിശേഷിനെ പ്രസവിച്ച് 13ാം ദിവസമായിരുന്നു ഇത്തവണ പരീക്ഷ എഴുതിയത്. കുഞ്ഞുമായി പരീക്ഷക്ക് തയാറെടുക്കുമ്പോൾ വീട്ടുകാരുടെ നല്ല പിന്തുണ ലഭിച്ചത് കൊണ്ടാണ് നന്നായി എഴുതാനായതെന്ന് മാളവിക പറയുന്നു.

മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഐ.പി.എസ് ട്രെയിനിയായ ഡോ. നന്ദഗോപനാണ് മാളവികയുടെ ഭർത്താവ്. കുടുംബത്തിലേക്ക് ഐ.പി.എസിനൊപ്പം ഐ.എ.എസ് തിളക്കവും കൊണ്ടുവന്നിരിക്കുകയാണ് മാളവിക. ഇന്റർവ്യൂവിന് തയ്യാറെടുക്കുമ്പോൾ ഐ.പി.എസ് ട്രെയിനിയായ ഭർത്താവിന്‍റെ ഏറെ സഹായം ലഭിച്ചിരുന്നു. അച്ഛൻ അജിത് കുമാറും അമ്മ ​ഗീതാകുമാരിയും സഹോദരി മൈത്രേയിയും വളരെ അധികം പിന്തുണച്ചെന്നും മാളവിക പറയുന്നു.

നിലവില്‍ ഇന്ത്യന്‍ റവന്യൂ സര്‍വിസില്‍ ഡെപ്യൂട്ടി കമീഷണറാണ് മാളവിക. 2023ലെ പരീക്ഷയിൽ 172ാം റാങ്ക് നേടിയെങ്കിലും സർവിസിൽ മാറ്റംവന്നില്ല. ഇത്തവണ അവസാന ശ്രമത്തില്‍ റാങ്ക് ലിസ്റ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര മികച്ച റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാളവിക പറഞ്ഞു.

ആദ്യ നൂറ് റാങ്കിൽ മാളവിക ഉൾപ്പെടെ അഞ്ച് മലയാളികളാണ് ഇടം നേടിയത്. 33ാം റാങ്കുമായി ആൽഫ്രഡ് തോമസാണ് പട്ടികയിലുള്ള ആദ്യ മലയാളി. 42ാം റാങ്കുമായി പി. പവിത്രയും 47ാം റാങ്കുമായി നന്ദനയും പട്ടികയിലുണ്ട്. സോനറ്റ് ജോസ് 54ാം റാങ്ക് കരസ്ഥമാക്കി.

Continue Reading

Trending