Connect with us

News

ന്യൂസിലാന്‍ഡ് മുസ്‌ലിംകളായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു; വിധി ലോകത്തിന് മാതൃക-ഇമാം ഗമാല്‍ ഫൗദ

വിചാരണക്കിടെ ഭീകരവാദിയായ പ്രതിയോട് 45 കാരനായ ഇമാം ഫൗദ കോടതിയില്‍ പറഞ്ഞ വാക്കുകളും പ്രശസ്തമായിരുന്നു. ‘ഞാന്‍ തീവ്രവാദിയോട് പറയുന്നു, നിങ്ങള്‍ വഴിതെറ്റിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു,”ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന സ്‌നേഹനിധികളായ ഒരു സമൂഹമാണ്. നിങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ അര്‍ഹരല്ല. സമാധാനത്തിനും ആരാധനയ്ക്കുമായാണ് ഞങ്ങള്‍ പള്ളിയില്‍ പോകുന്നത്. അവിടെ നിങ്ങളുടെ വിദ്വേഷം അനാവശ്യമാണ്, ഫൗദ പറഞ്ഞു.

Published

on

Chicku Irshad

ന്യൂസിലാന്‍ഡ്: ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മുസ്‌ലിം പള്ളികളിലായി പ്രാര്‍ത്ഥനയിലായിരുന്ന ആളുകള്‍ക്ക് ഭീകരാക്രമണം നടത്തുകയും 51 പേരെ വെടിവെച്ചുകൊല്ലുകയും ചെയത് കുറ്റവാളി ബ്രിന്റണ്‍ ഹാരിസണ്‍ ടാറന്റിനെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് പള്ളി ഇമാം ഗമാല്‍ ഫൗദ.

ന്യൂസിലാന്‍ഡ് കോടതിയുടെ ചരിത്രവിധി ലോകത്തിന് മാതൃകയാണെന്ന്, അക്രമം നടന്ന അല്‍ നൂറ പള്ളി ഇമാം കൂടിയായ, ഗമാല്‍ ഫൗദ പറഞ്ഞു. ഒരു ശിക്ഷയ്ക്കും പ്രിയപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനാകില്ലെന്നത് യാഥാര്‍ഥ്യമാണ്. ന്യൂസിലാന്‍ഡിലെ നീതിന്യായവ്യവസ്ഥയെ ബഹുമാനിക്കുന്നു. മുസ്ലിങ്ങളും അമുസ്ലിങ്ങളും ഒറ്റക്കെട്ടായി വെറുപ്പിനെതിരേ നിന്നു. അത് ലോകത്തിനുതന്നെ മാതൃകയായി, അദ്ദേഹം അഭിപ്രായപ്പെട്ടു.

മതം, ദേശീയത, പ്രത്യയശാസ്ത്രം ഇതില്‍ ഏതിനെ മുന്‍നിര്‍ത്തിയായാലും തീവ്രവാദികളുടെ രാഷ്ട്രീയം ഒന്നാണ്. എല്ലാ തീവ്രവാദികളും അവര്‍ വിദ്വേഷത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ സ്‌നേഹവും അനുകമ്പയുള്ളവരുമാണ്. മുസ്ലിം, അമുസ്ലിം, വിശ്വാസികള്‍, അവിശ്വാസികള്‍ എന്നിങ്ങനെ എല്ലാവരേയും പ്രതിനിധീകരിക്കുന്നവരാണ് ഞങ്ങള്‍ ന്യൂസിലാന്റുകാര്‍. ന്യൂസിലാന്റിലെ മുസ്‌ലിംകളായതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. ഞങ്ങള്‍ ഈ രാജ്യത്തിന്റെ സേവനം തുടരും, അല്‍ നൂറ പള്ളി ഇമാം ഗമാല്‍ ഫൗദ കൂട്ടിച്ചേര്‍ത്തു.

2019 മാര്‍ച്ച് 15-നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ വെടിവെപ്പുണ്ടായത്. ആദ്യം അല്‍ നൂര്‍ പള്ളിക്കുള്ളിലായിരുന്നു ആക്രമണം. പിന്നീട് ലിന്‍സ് വുഡ് ഇസ്ലാമിക് സെന്ററിലെത്തിയ അക്രമി അവിടെയും തുടരെ കൊലപാതങ്ങള്‍ നടത്തി. ഫെയ്സ്ബുക്കില്‍ ലൈവ് വീഡിയോ ഇട്ടായിരുന്നു ഭീകരാക്രമം നടത്തിയത്. മൂന്നാമത്തെ പള്ളിയേയും ലക്ഷ്യംവച്ചു പോകുന്നതിനിടെ ബ്രിന്റണ്‍ ടാറന്റ് പോലീസിന്റെ പിടിയിലാവുകയായിരുന്നു.

Imageവിചാരണക്കിടെ ഭീകരവാദിയായ പ്രതിയോട് 45 കാരനായ ഇമാം ഫൗദ കോടതിയില്‍ പറഞ്ഞ വാക്കുകളും പ്രശസ്തമായിരുന്നു. ‘ഞാന്‍ തീവ്രവാദിയോട് പറയുന്നു, നിങ്ങള്‍ വഴിതെറ്റിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു,”ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന സ്‌നേഹനിധികളായ ഒരു സമൂഹമാണ്. നിങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ അര്‍ഹരല്ല. സമാധാനത്തിനും ആരാധനയ്ക്കുമായാണ് ഞങ്ങള്‍ പള്ളിയില്‍ പോകുന്നത്. അവിടെ നിങ്ങളുടെ വിദ്വേഷം അനാവശ്യമാണ്, ഫൗദ പറഞ്ഞു.

തീവ്രവാദി ആഗ്രഹിച്ചതിന്റെ നേര്‍വിപരീതമാണ് ഫലമാണുണ്ടായിരിക്കുന്നത്. ലോകം ന്യൂസിലാന്റിനെ ആങ്ങനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ ദുഷ്പ്രവൃത്തികള്‍ ലോകത്തെ കൂടുതല്‍ അടുപ്പിച്ചു. തീവ്രവാദിയെ കുറ്റവാളിയായിട്ടാണ് കാണുന്നതെന്നും, ഇമാം ഗമാല്‍ ഫൗദ കൂട്ടിച്ചേര്‍ത്തു.

പ്രതി അര്‍ഹിക്കുന്ന ശിക്ഷയാണ് ലഭിച്ചതെന്നും ആജീവനാന്ത ഒറ്റപ്പെടലിനാണ് അയാളെന്നുമായിരുന്നു, കോടതി വിധിയോടുള്ള ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്റെ പ്രതികരണം. കൂട്ടക്കൊല നടത്തിയയാള്‍ ഒരിക്കലും പകല്‍വെളിച്ചം കാണുകയില്ലെന്നതില്‍ ആശ്വാസമുണ്ടെന്ന് ജസിന്ദ പറഞ്ഞു. മാര്‍ച്ച് 15-ന് അയാളുണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. എന്നാല്‍, അതിനു പിന്നിലെ തീവ്രവാദിയുടെ പേര് ഇനി ഉച്ചരിക്കേണ്ടിവരില്ലെന്നത് ആശ്വാസമാണ്. ആജീവനാന്തകാല നിശ്ശബ്ദതയാണ് പ്രതി അര്‍ഹിക്കുന്നതെന്നും ജസിന്ദ അഭിപ്രായപ്പെട്ടു.

പ്രതിക്ക് പരോളില്ലാതെ ആജീവനാന്ത തടവുശിക്ഷ വിധിച്ച കോടതി, മനുഷ്യത്വരഹിതവും അതിക്രൂരവുമായ കൂട്ടക്കൊലയാണ് 29 വയസ്സുകാരനായ ടാറന്റ് നടത്തിയതെന്നും നിരീക്ഷിച്ചു. വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടുന്ന നിരപരാധികളെ കൊന്നൊടുക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് ജഡ്ജി കാമറൂണ്‍ മാന്‍ഡര്‍ അഭിപ്രായപ്പെട്ടു. ടാറന്റ് ചെയ്ത കുറ്റം കണക്കാക്കുമ്പോള്‍ ആജീവനാന്ത ശിക്ഷതന്നെ ചെറുതാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ന്യൂസിലാന്‍ഡില്‍ ഒരു കുറ്റവാളിയെ പരോളില്ലാതെ ശിക്ഷിക്കുന്നത് നിയമചരിത്രത്തില്‍ ആദ്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവയ്ക്കലല്ല, ഉപേക്ഷിക്കലാണ് വേണ്ടതെന്ന് കെ സുധാകരന്‍

അതില്‍ കുറഞ്ഞതൊന്നും ജനങ്ങള്‍ അംഗീകരിക്കില്ല. കടല്‍ മണല്‍ കൊള്ളയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതു കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

Published

on

കടല്‍മണല്‍ ഖനനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്കു നീട്ടുന്നതല്ല, മറിച്ച് ഖനനം തന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള ഉത്തരവാണ് കേരളത്തിനു വേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അതില്‍ കുറഞ്ഞതൊന്നും ജനങ്ങള്‍ അംഗീകരിക്കില്ല. കടല്‍ മണല്‍ കൊള്ളയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതു കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി ഊര്‍ജസ്വലമായി മുന്നോട്ടുപോകുമ്പോള്‍ പിണറായി സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദതയാണ് ഭയപ്പെടുത്തുന്നത്. കേരള ഹൗസില്‍ ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കടല്‍മണല്‍ ഖനനം ക ടന്നുവന്നതായി ആരും പറയുന്നില്ല. ആശാവര്‍ക്കര്‍മാരുടെ സമരംപോലുളള തീവ്രമായ വിഷയങ്ങളും ചര്‍ച്ചയില്‍ ഉണ്ടായില്ല. ബിജെപി – സിപിഎം ബന്ധം ഊട്ടിയുറപ്പിക്കുന്ന ഡീലുകളാണ് നടന്നത് എന്ന പ്രചാരണമാണ് ശക്തം.

കടല്‍ മണല്‍ ഖനനത്തിനെതിരേ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതിന് ശേഷം കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. രാജ്യത്ത് ലഭിക്കുന്ന ഇല്‍മനൈറ്റിന്റെ 80 ശതമാനം കേരള തീരത്താണ്. സ്വകാര്യ കമ്പനികളെ കൂട്ടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ധാതുക്കൊള്ളയുടെ പങ്കുപറ്റി സാമ്പത്തിക നേട്ടമാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ള കരിമണല്‍ മാസപ്പടി വസ്തുതയായി നിലനില്ക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് സുധാകരന്‍ പറഞ്ഞു

തീരദേശ പരിപാലന നിയമം കര്‍ക്കശമാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കൂര പണിയാന്‍ പോലും അനുമതി നിഷേധിക്കുന്ന സര്‍ക്കാരാണ് കൂടിയാലോചനകളില്ലാതെയും, പാരിസ്ഥിതിക പഠനം നടത്താതെയും മുന്നോട്ടു പോവുന്നത്. ടെണ്ടര്‍ ലഭിക്കുന്ന കമ്പനി പാരിസ്ഥിതിക പഠനം നടത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കള്ളനെ കാവലേല്പ്പിക്കുന്നതുപോലെയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികള്‍ മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയിലാണ്. രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യ കേന്ദ്രമായ കൊല്ലം കടല്‍പ്പരപ്പിന്റെ വലിയൊരു ഭാഗം നിര്‍ദ്ദിഷ്ട ഖനന മേഖലയിലാണ്. നാല് പതിറ്റാണ്ടിലേറെയായി പ്രാദേശിക മത്സ്യബന്ധന വ്യവസായത്തിന്റെ കേന്ദ്രമായ ഇവിടത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ കൊല്ലം പരപ്പിന് നാശമുണ്ടാക്കുമെന്ന് കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading

kerala

വേനല്‍മഴ ശക്തമാകുന്നു, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph) വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph) വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനിടെ പകല്‍ സമയത്ത് കടുത്ത ചൂട് തുടരുകയാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

kerala

തലശേരി മണോളിക്കാവ്: നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്: പി.കെ കുഞ്ഞാലിക്കുട്ടി

പൊലീസിനെ നിലത്തിട്ട് ചവിട്ടിക്കൂട്ടിയ സി.പി.എം ക്രിമിനലുകള്‍ക്കെതിരെ നടപടിയില്ല -വി.ഡി. സതീശൻ

Published

on

തലശേരി മണോളിക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട് നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എഫ്.ഐ.ആര്‍ എതിരായിട്ടും പൊലീസിന് എതിരെയാണ് നടപടിയെടുത്തത്.

അതുകൊണ്ടാണ് കേരളത്തില്‍ നിയമവാഴ്ച നടക്കാത്തത്. പൊലീസിന് സംരക്ഷണം നല്‍കി നിയമവാഴ്ച ഉറപ്പാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അത് ചര്‍ച്ചക്ക് എടുക്കാത്ത നടപടി അതിലേറെ ഗൗരവതരമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോള്‍ പൊലീസിനെ നിലത്തിട്ട് ചവിട്ടിക്കൂട്ടിയ സി.പി.എം ക്രിമിനലുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റി സി.പി.എമ്മിനോട് കളിക്കേണ്ടെന്ന ക്രിമിനലുകളുടെ വാക്കുകള്‍ക്കാണ് മുഖ്യമന്ത്രി അടിവരയിട്ടു കൊടുത്തതെന്ന് നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ ഏറ്റവും നല്ല പൊലീസ് സ്റ്റേഷനുള്ള അവാര്‍ഡ് കിട്ടിയ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാര്‍ക്കാണ് ഈ ദുരന്തമുണ്ടായത്. ഇത് സംസ്ഥാനത്ത് ഉടനീളെ ആവര്‍ത്തിക്കപ്പെടുകയാണ്. എസ്.എഫ്.ഐ നേതാക്കള്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയാണ്. നിനക്ക് വേറെ പണിക്ക് പൊയ്ക്കൂടെയെന്നാണ് എസ്.എഫ്.ഐ നേതാവ് ചോദിച്ചത്.

ചാലക്കുടിയില്‍ വണ്ടി അടിച്ച് തകര്‍ത്ത് ഏര്യാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അറസ്റ്റിലായവരെ ബലമായി മോചിപ്പിച്ചു. നന്നായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. മൈക്ക് കെട്ടിവച്ചാണ് കാലുവെട്ടുമെന്നും കൈ വെട്ടുമെന്നും സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

പാര്‍ട്ടിക്കാരെ തൊടേണ്ടെന്ന സന്ദേശമാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ജില്ലയില്‍, സ്പീക്കറുടെ മണ്ഡലത്തിലാണ് ഇത്രയും നന്ദ്യമായ സംഭവമുണ്ടായത്. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിരോധത്തിലാകുമെന്നും മറുപടി ഇല്ലാത്തതതു കൊണ്ടുമാണ് പ്രമേയ നോട്ടീസ് പരിഗണിക്കാതിരുന്നത്. ആഭ്യന്തര വകുപ്പിന്റെ ചര്‍ച്ചയിലും ലോകത്ത് എല്ലായിടത്തുമുള്ള കാര്യങ്ങളെ കുറിച്ച് മറുപടി നല്‍കിയ മുഖ്യമന്ത്രി ഈ സംഭവത്തെ കുറിച്ച് മാത്രം മിണ്ടിയില്ലന്നും വി.ഡി. സതീശൻ പറഞ്ഞു.

സി.പി.എം ഗുണ്ടകള്‍ എന്ത് പറഞ്ഞ് പൊലീസിനെ ഭീഷണിപ്പെടുത്തിയത് അതു തന്നെയാണ് മുഖ്യമന്ത്രി തലശേരിയില്‍ നടപ്പാക്കിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു. പൊലീസിന് പോലും സംരക്ഷണം ഇല്ലാത്ത അവസ്ഥയാണ്. പച്ചമരത്തോട് ഇങ്ങനെയാണെങ്കില്‍ ഉണക്ക മരത്തോട് എങ്ങനെ ആയിരിക്കുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചോദിച്ചാല്‍ മറുപടി ഇല്ലാത്തതു കൊണ്ടാണ് അടിയന്തര പ്രമേയം പരിഗണിക്കാതിരുന്നത്.

മുഖ്യമന്ത്രിയെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയപ്പോള്‍ ചെടിച്ചട്ടികൊണ്ടും ഹെല്‍മറ്റ് കൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചതിനെ രക്ഷാ പ്രവര്‍ത്തനം എന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. തലശേരിയില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ പൊലീസിനെ ചവിട്ടി താഴെ ഇട്ടതിനും ഭീഷണിപ്പെടുത്തിയതിനും രണ്ട് എഫ്.ഐ.ആറുകളാണുള്ളത്. അത് നിയമസഭയില്‍ വായിച്ചാല്‍ മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാതെയാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

പൊലീസിനെ സ്വതന്ത്രമായി ജോലി ചെയ്യാനാകാത്ത സാഹചര്യമാണുള്ളതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. സര്‍ക്കാരിന് മറുപടി ഇല്ലാത്തപ്പോള്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്ത കീഴ് വഴക്കം സൃഷ്ടിക്കുകയാണ്. പൊലീസിനെ ക്രിമിനലുകള്‍ ആക്രമിക്കുമ്പോള്‍ സംരക്ഷിക്കേണ്ട സര്‍ക്കാരാണ് ഉദ്യോഗസ്ഥരെ ബലികൊടുക്കുന്നത്.

പൊലീസിലെ ക്രിമിനല്‍വത്ക്കരണവും രാഷ്ട്രീയവത്ക്കരണവും മറ്റൊരു തരത്തില്‍ നടക്കുന്നതിനിടയിലാണ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെ ആഗ്രഹത്തിന് അനുസരിച്ച് പൊലീസ് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് അനൂപ് ജേക്കബ് പറഞ്ഞു.

Continue Reading

Trending