Connect with us

Video Stories

20 കോടി ചിലവഴിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഉപകാരപ്രദമാവാതെ ആസ്പത്രി

Published

on


സുല്‍ത്താന്‍ ബത്തേരി: കൊട്ടിഘോഷിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം നടത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും ബത്തേരി താലൂക്ക് ആസ്പത്രി ഇപ്പോഴും കിടിത്തിചികിത്സിക്കാനുള്ള സൗകര്യമില്ല. നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനവും കഴിഞ്ഞ അഞ്ച്‌നില കെട്ടിടമുണ്ടായിട്ടും രോഗാവസ്ഥയില്‍തന്നെ തുടരുകയാണ് ഈ ആതുരാലയം. ജില്ലാ അധികൃതരും വകുപ്പ് മേധാവികളും മനസുവെച്ചാല്‍ മാത്രമേ നിര്‍ധന രോഗികള്‍ക്കുള്ള ഈ ആതുരാലയം ഉപകാരപ്രദമാവുകയുള്ളു. അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്യുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചെങ്കിലും ആസ്പത്രിയിലേക്ക് വേണ്ട മറ്റ് സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കാത്തതാണ് ഈ ആസ്പത്രി ഇപ്പോഴും പഴയ പടിയില്‍ തന്നെ നില്‍ക്കാന്‍ കാരണം. ആസ്പത്രി കൊട്ടിടം നിര്‍മിച്ചത് നിര്‍മിതിയാണ്. ഇതിനകം 20 കോടിയോളം രൂപ ചെലവഴിച്ച് കഴിഞ്ഞു. പിന്നീട് അഞ്ച് കോടി രൂപകൂടി അനുവദിച്ചു. എന്നാല്‍ സൗകര്യങ്ങള്‍ ഒരുക്കി ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടി മന്ദഗതിയിലാണ്. പുതിയ കെട്ടിടത്തോട് ചേര്‍ന്ന് നേരത്തെ നിര്‍മിച്ച കെട്ടിടത്തില്‍ 14 ഒപികളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിനായി 1.38 കോടിരൂപയും അനുവദിച്ചു. ഫണ്ടുകള്‍ നിര്‍മിതിക്ക് കൃത്യമായി കിട്ടുന്നില്ല എന്ന കാരണമാണ് ആസ്പത്രികെട്ടിടത്തിലേക്ക് വേണ്ട മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ തടസമായി പറയുന്നത്. 57 കിടക്കകള്‍ക്കുള്ള ഡോക്ടര്‍മാരും സ്റ്റാഫുമാണ് താലൂക്ക് ആസ്പത്രി എന്ന നിലയില്‍ ഉണ്ടാവേണ്ടത്. എന്നാല്‍ ഇതിന്റെ മൂന്ന് ഇരട്ടി രോഗികളാണ് ചികില്‍ തേടി എത്തുന്നത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പട്ടണമായതിനാല്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗികളും ബത്തേരിയിലാണ് ചികില്‍സക്കായി എത്തുന്നത്. ഒപിയിലാണങ്കില്‍ ആയിരത്തില്‍പ്പരം രോഗികള്‍ എത്തുന്നുണ്ട്. നിലവില്‍ ഗൈനക്കോളജിയില്‍ സീനിയര്‍ കണ്‍സല്‍ട്ടന്റിന്റെ ഒരു ഒഴിവും സീനിയര്‍ സര്‍ജന്‍, സീനിയര്‍ ജനറല്‍ മെഡിസിന്‍, ഫോറന്‍സിക് മെഡിസിന്‍ എന്നിവയിലെല്ലാം ഓരോ ഡോക്ടര്‍മാരുടെയും ഒഴിവാണുള്ളത്. രണ്ട് പീഡിയാട്രീഷ്യന്‍മാരുണ്ടായിരുന്നതില്‍ ഒരാള്‍ സ്ഥലം മാറിപോയെങ്കിലും പകരം ആളെ ഇതുവരെ നിയമിച്ചിട്ടില്ല. മൂന്ന് ഡോക്ടര്‍മാര്‍ വേണ്ട ഗൈനക്കോളജിയില്‍ രണ്ട് ഡോക്ടര്‍മാരാണ് ഉള്ളത്. ചില ദിവസങ്ങളില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടാവുക. ആഴ്ചയില്‍ രണ്ട് ദിവസമാണ് ഗൈനക്കിന്റെ ഒപി. രോഗികളുടെ എണ്ണവും ചിലദിവസങ്ങളില്‍ ഒപിയില്‍ നിജപ്പെടുത്തും. പുലര്‍ച്ചെ അഞ്ച്മുതല്‍ ഗൈനക്ക് ഒപിയില്‍ ക്യു തുടങ്ങും. അമ്മമാരുടെയും കുട്ടികളുടെയും വാര്‍ഡ് സ്ഥിതിചെയ്യുന്നത് ടൗണിലെ പഴയകെട്ടിടത്തിലാണ്. മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളെല്ലാം ഫെയര്‍ലാന്റ് കോളനിയിലെ ആസ്പത്രി സമുച്ചയത്തില്‍ ഒന്നിച്ചാണ്. ഇവിടെയാണ് അഞ്ചു നിലകളിലായി പുതിയ കെട്ടിടം പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞ് ആസ്പത്രിക്ക് വേണ്ട സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ കിടക്കുന്നത്. പുതിയകെട്ടിടത്തില്‍ കിടക്കകള്‍ ഫര്‍ണിച്ചറുകള്‍ ഒന്നും തന്നെ സജ്ജീകരിച്ചിട്ടില്ല. നാല് ഓപ്പറേഷന്‍ തിയേറ്റര്‍, മോഡേണ്‍ ലേബര്‍ റും, കുട്ടികള്‍ക്കും വലിയവര്‍ക്കുമുള്ള ഐസിയു എന്നിവയെല്ലാം പുതിയ കെട്ടിടത്തില്‍ ഒരുക്കേണ്ടതാണ്. ഒരോ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കു—മുള്ള വാര്‍ഡുകള്‍ക്ക് പുറമേ 15 ഡബിള്‍ റൂം, 20 സിംഗിള്‍ റൂം എന്നിവയും പുയിയ കെട്ടിടത്തിലുണ്ട്. കെട്ടിടം പൂര്‍ണമായി സജ്ജമാകുന്നതോടെ 250-ഓളം രോഗികളെ കിടത്തി ചികില്‍സിക്കാനാവും. നിലവില്‍ പ്രവര്‍ത്തിച്ചു വന്ന ഒപി മാത്രമാണ് അഞ്ചു നിലകളില്‍ പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്നത്. പുതിയതും പഴയതുമായ കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് പഴയ കെട്ടിടത്തില്‍ പതിനാല് ഒപിയും കഫ്റ്റീരിയയുമാക്കാനാണ് തീരുമാനം. അഞ്ച് നിലകളിലുള്ള പുതിയ ബ്ലോക്ക് പൂര്‍ണമായും ഐപി രോഗികള്‍ക്കുള്ളതാണ്. മാതൃശിശുസംരക്ഷണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പഴയ ആസ്പത്രിയും പുതിയകെട്ടിടത്തിലേക്ക് മാറ്റും. പഴയ കെട്ടിടവും പുതിയ കെട്ടിടവും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നിര്‍മാണം ആരംഭിച്ചു. പുതിയ കെട്ടിടത്തില്‍ രണ്ട് ലിഫ്റ്റും കൂടി നിര്‍മിക്കാനുണ്ട്. ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്നാണ് ഉദ്ഘാടനവേളയില്‍ പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ആസ്പത്രി പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടി ഇഴഞ്ഞു നീങ്ങുകയാണ്. ഇനിയെങ്കിലും അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending