Connect with us

kerala

വയനാട് പുനരധിവാസം വേഗത്തിലാക്കണം; മുസ്‌ലിം ലീഗ് സംഘം റവന്യൂ മന്ത്രിയുമായി ചര്‍ച്ച നടത്തി

തിരച്ചിൽ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ച് തിരച്ചിൽ ഊർജ്ജിതമാക്കാനും അതിലും കണ്ടെത്താൻ കഴിയാത്തവരുടെ ബന്ധുക്കൾക്ക് മരണരേഖകൾ നൽകാൻ തയ്യാറാവണമെന്നും നേതാക്കൾ മന്ത്രിയോടാവശ്യപ്പെട്ടു.

Published

on

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്ക് കാലതാമസം പാടില്ലെന്നും എത്രയും വേഗം നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് പ്രതിനിധി സംഘം റവന്യൂ മന്ത്രി കെ. രാജനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. പുനരധിവാസ നടപടികൾ വേഗത്തിലാക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.

സർക്കാർ പദ്ധതികളുമായി മുസ്ലിംലീഗ് സഹകരിക്കും. അതോടൊപ്പം ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കണം. ദുരിതബാധിതർക്ക് ഏറെക്കാലം വാടക വീടുകളിൽ കഴിയേണ്ട അവസ്ഥ ഉണ്ടാകരുത്. സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടും വീട് നിർമ്മാണത്തിന്റെ വിഷയങ്ങളും ചർച്ച ചെയ്തു. സർക്കാർ ഒന്നിലധികം ഭൂമി കണ്ടെത്തിയുണ്ടെങ്കിലും മേപ്പാടിയിലുള്ള എച്ച്.എം.എലിന്റെ ഭാഗമായ നെടുമ്പാല എസ്റ്റേറ്റിന് പ്രഥമ പരിഗണന നൽകണമെന്നും കാലതാമസം കൂടാതെ സ്ഥലമേറ്റെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയിൽ സന്നദ്ധപ്രവർത്തകരുമായി കൂടിയാലോചിച്ച് വീട് നിർമ്മാണത്തിന് പ്രത്യേക സ്ഥലം ഏർപ്പെടുത്തി മറ്റ് അനുബന്ധ നിർമ്മാണങ്ങൾക്ക് സർക്കാർ നേതൃത്വം നൽകണമെന്നും മന്ത്രിയുമായുള്ള ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടു.

ആനുകൂല്യത്തിന് അർഹരായവരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്നും അന്തിമ പട്ടിക തയ്യാറാക്കുന്നതിന് മുന്നേ മേപ്പാടി ഗ്രാമപഞ്ചായത്തുമായി ആശയവിനിമയം നടത്തണമെന്നും ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടു. തിരച്ചിൽ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ച് തിരച്ചിൽ ഊർജ്ജിതമാക്കാനും അതിലും കണ്ടെത്താൻ കഴിയാത്തവരുടെ ബന്ധുക്കൾക്ക് മരണരേഖകൾ നൽകാൻ തയ്യാറാവണമെന്നും നേതാക്കൾ മന്ത്രിയോടാവശ്യപ്പെട്ടു.

മുസ്ലിംലീഗിന്റെ പുനരധിവാസ പദ്ധതികൾക്ക് എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. ദുരന്തബാധിതർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചില പ്രയാസങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും അതെല്ലാം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ മുനീർ, ദുരന്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ലീഗ് ഉപമസിതി കൺവീർ പി.കെ ബഷീർ എം.എൽ.എ, ഉപസമിതി അംഗങ്ങളായ സി. മമ്മൂട്ടി, പി.കെ ഫിറോസ്, ടി. മുഹമ്മദ്, റസാഖ് കൽപ്പറ്റ, കെ. ഹാരിസ്, എം.എ അസൈനാർ, സമദ് കണ്ണിയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരത്ത് ജനുവരി നാല് മുതല്‍ എട്ട് വരെ

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കായികമേള നവംബര്‍ നാല് മുതല്‍ 11 വരെ കൊച്ചിയില്‍ നടക്കും. നവംബര്‍ 15 മുതല്‍ 18 വരെ ശാസ്ത്രമേള ആലപ്പുഴയിലും നടക്കുമെന്ന് മന്ത്രി അറിയിച്ചു.

 

 

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം: ”മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പി.പി ദിവ്യക്ക്”- കെ. സുധാകരന്‍

പി.പി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോള്‍ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരന്‍ പറഞ്ഞു.

Published

on

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ. സുധാകരന്‍. നവീന്റെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പി.പി ദിവ്യക്കാണെന്നും കെ. സുധാകരന്‍ പറഞ്ഞു. ദിവ്യ ചെയ്തത് ക്രിമിനല്‍ കുറ്റമാണെും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീന്‍ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നെന്നും ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ അതിന്റെ വിശദാംശങ്ങള്‍ പറഞ്ഞുതരുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. ആന്തൂരില്‍ സാജന്‍ മരിച്ചതുപോലെ തന്നെയാണ് നവീന്‍ ബാബുവും മരിക്കാന്‍ കാരണമായതെന്നും ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിലേക്ക് പോയ പി.പി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോള്‍ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരന്‍ പറഞ്ഞു.

 

Continue Reading

kerala

കള്ളക്കടൽ പ്രതിഭാസം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത, ജാഗ്രത നിര്‍ദേശം നല്‍കി ദുരന്ത നിവാരണ അതോറിറ്റി

Published

on

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്

തിരുവനന്തപുരം:കാപ്പിൽ  മുതൽ പൂവാർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും

കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Continue Reading

Trending