Culture
ഐ.പി.എല്‍: വാട്ട്സണ് ഷോയില്‍ രാജസ്ഥാന് തോല്‍വി

പൂനെ: വ്യാഴം ക്രിസ് ഗെയിലിന്റെ ഊഴമായിരുന്നെങ്കില്‍ വെള്ളി ഷെയിന്‍ വാട്ട്സന്റെ ദിനമായിരുന്നു. പഞ്ചാബിന്റെ ഓപ്പണറായ ഗെയില്‍ 11 സിക്സറുകള്‍ പായിച്ചാണ് മൂന്നക്കം തികച്ചതെങ്കില്‍ ചെന്നൈ ഓപ്പണറായ വാട്ട്സണ് ആറ് സിക്സറുകള്‍ പായിച്ചു. 51 പന്തില്‍ സെഞ്ച്വറിയും തികച്ചു. ആ മികവില്‍ അഞ്ച് വിക്കറ്റിന് 204 റണ്‍സ് നേടിയ ചെന്നൈക്ക് മുന്നില്‍ രാജസ്ഥാന് തകര്‍ന്നു.
അജിങ്ക്യ രഹാനെയും സഞ്ജു സാസണുമെല്ലാം തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും നിരാശപ്പെടുത്തിപ്പോള്‍ ചെന്നൈയില്‍ നിന്നും പൂനെയിലെത്തിയ ചെന്നൈ ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. ഇന്ന് രണ്ട് മല്‍സരങ്ങളുണ്ട്. ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത പഞ്ചാബുമായി കളിക്ുമ്പോള് ഗെയില്‍ തന്നെ നോട്ടപ്പുള്ളി. രണ്ടാം മല്‍സരം രാത്രിയില്‍ ബംഗളൂരുവും ഡല്‍ഹിയും തമ്മിലാണ്.കാവേരി പ്രശ്നം കാരണം ചെന്നൈ മല്‍സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയതിന് പിറകെ ആരാധകര്‍ നിരാശരാവാതെ ഗ്യാലറിയില്‍ തടിച്ച് കൂടിയപ്പോള്‍ അവര്‍ക്ക് വേണ്ടിയായിരുന്നു ഓസ്ട്രേലിയക്കാരന് വാട്ട്സന്റെ വെടിക്കെട്ട്. ഭാര്യയും മകനും ഗ്യാലറിയില്‍ കളി കാണുമ്പോള്‍ അദ്ദേഹത്തിന്റെ ഷോട്ടുകള്‍ ഒമ്പത് തവണ അതിര്‍ത്തി കടന്നു.106 റണ്‍സുമായി അവസാന ഓവറിലാണ് വാട്ട്സണ് പുറത്തായത്.
‘Watto’ Century #CSKvRR pic.twitter.com/Tb1U12UNtp
— IndianPremierLeague (@IPL) April 20, 2018
അമ്പാട്ട് റായിഡു (12) നിരാശപ്പെടുത്തിയപ്പോള്‍ സുരേഷ് റൈനയുടെ സൂപ്പര്‍ ഷോട്ടുകളാണ് വാട്ട്സണ് ധൈര്യം നല്‍കിയത്. 29 പന്തില്‍ 46 റണ്‍സുമായാണ് റൈന മടങ്ങിയത്. റൈന-വാട്ട്സണ് സഖ്യമാണ് റോയല്‍സിനെ വീഴ്ത്തിയതും. നായകന് ധോണി (5),ബില്ലിംഗ്സ് (3) എന്നിവര്‍ പുറത്തായതിന് ശേഷം ഡ്വിന്‍ ബ്രാവോയാണ് 16 പന്തില്‍ 24 റണ്‍സുമായി അവസാന വെടിക്കെട്ടിന് നേതൃത്വം നല്‍കിയത്. മറുപടിയില്‍ ക്ലാസന്റെ വിക്കറ്റ് അതിവേഗം പോയി. പിറകെ സഞ്ജുവും (2) മടങ്ങി. കൂറ്റനടിക്കുള്ള ശ്രമത്തില്‍ രഹാനെയും മടങ്ങിയതോടെ ചെന്നൈക്കാര് പിടിമുറുക്കി. ബട്ട്ലറും സ്റ്റോക്ക്സും പെട്ടെന്ന് പിടികൊടുത്തില്ല. പക്ഷേ ഇന്നിംഗ്സ് പകുതി പിന്നിട്ടപ്പോള്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ഇരുവരും പുറത്തായി.സ്റ്റോക്ക്സ് 45 റണ്‍സ് നേടിയപ്പോള്‍ ബട്ട്ലര്‍ 22 റണ്‍സ് നേടി. വാലറ്റത്തില്‍ ആര്‍ക്കും പൊരുതി കളിക്കാനായില്ല. റോയല്‍സിന്റെ തുടര്‍ച്ചയായ പരാജയമാണിത്. ചെന്നൈയുടെ മൂന്നാം ജയവും.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം