Connect with us

main stories

ചന്ദ്രന്റെ ഉപരിതലത്തില്‍ വെള്ളം; ആദ്യമായി സ്ഥിരീകരിച്ച് നാസ- നിര്‍ണായക കണ്ടെത്തല്‍

ആദ്യമായാണ് ജലതന്മാത്ര കണ്ടെത്തുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന നാസയുടെ ഗൊദാര്‍ദ് സ്‌പേസ് സെന്ററിലെ ഡോക്ടര്‍ കാസി ഹൊണിബാല്‍ പറയുന്നു. 

Published

on

ന്യൂയോര്‍ക്ക്: സൂര്യനോട് അഭിമുഖമായുള്ള ചന്ദ്രന്റെ പ്രതലത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് നാസയുടെ കണ്ടെത്തല്‍. ഇത് ആദ്യമായാണ് ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി സ്ഥിരീകരിക്കുന്നത്. നാസയുടെ സോഫിയ (സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് ആസ്‌ട്രോണമി) നിരീക്ഷണാലയമാണ് ചരിത്രപ്രധാനമായ കണ്ടെത്തല്‍ നടത്തിയത്. പറക്കുന്ന ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ചാണ് സോഫിയ വരുംഭാവിയില്‍ ചന്ദ്രനില്‍ കുടിയേറാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് വേഗം പകരുന്ന കണ്ടെത്തല്‍ നടത്തിയത്.

‘എച്ച് ടു ഒ (വെള്ളം) സൂര്യപ്രകാശം തട്ടുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ ഉണ്ട് എന്നതായിരുന്നു നമുക്കു കിട്ടിയിരുന്ന സൂചനകള്‍. ഇപ്പോള്‍ വെള്ളം അവിടെയുണ്ട് എന്ന് നമ്മള്‍ അറിയുന്നു’ – എന്നാണ് നാസയിലെ ആസ്‌ട്രോ ഫിസിക്‌സ് ഡിവിഷന്‍ ഡയറക്ടര്‍ പോള്‍ ഹെര്‍ട്‌സ് പറഞ്ഞത്.

നേച്ചര്‍ ആസ്‌ട്രോണമി ജേണലിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നാസ പ്രസിദ്ധീകരിച്ചത്. തണുത്തുറഞ്ഞ ജലം മാത്രമല്ല, വെള്ളത്തിന്റെ തന്മാത്രകള്‍ -ഐസ് അല്ല- ഉണ്ട് എന്നാണ് സോഫിയ കണ്ടെത്തിയിട്ടുള്ളത്. ആദ്യമായാണ് ജലതന്മാത്ര കണ്ടെത്തുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന നാസയുടെ ഗൊദാര്‍ദ് സ്‌പേസ് സെന്ററിലെ ഡോക്ടര്‍ കാസി ഹൊണിബാല്‍ പറയുന്നു.

അഭൗമഗോളങ്ങളില്‍ ജീവ സാന്നിധ്യമുണ്ടോ എന്ന ശാസ്ത്രജ്ഞരുടെ അന്വേഷണങ്ങള്‍ക്ക് ആഹ്ലാദം പകരുന്ന കണ്ടെത്തലാണിത്. ചന്ദ്രനില്‍ താമസസൗകര്യമൊരുക്കാനുള്ള പദ്ധതിയുമായി നിരവധി രാഷ്ട്രങ്ങളാണ് മുമ്പോട്ടു പോകുന്നത്. ചന്ദ്രനില്‍ നിന്നു തന്നെ ജലവും അതിലെ ഹൈഡ്രജനില്‍ നിന്ന് ഇന്ധനവും ശേഖരിക്കാന്‍ കഴിഞ്ഞാല്‍ ഭാവിയിലെ ചാന്ദ്രപര്യവേഷണ ദൗത്യങ്ങള്‍ക്ക് ചെലവു കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നേരത്തെ, ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് ഇന്ത്യയുടെ ചാന്ദ്രയാന്‍ 1 ചില സൂചനകള്‍ നല്‍കിയിരുന്നു.

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍

യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍.

Published

on

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.

പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ബെയ്ലിന്‍ ദാസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബെയ്‌ലിന്‍ ദാസിനെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവ അഭിഭാഷകയെ ബെയ്ലിന്‍ ദാസ് ക്രൂരമായി മര്‍ദിച്ചത്.

Continue Reading

kerala

മലപ്പുറത്തെ നരഭോജി കടുവക്കായുള്ള ദൗത്യം ആരംഭിച്ചു

ഡോ.അരുണ്‍ സക്കറിയയും സംഘവും കാളികാവിലെത്തി

Published

on

മലപ്പുറം കാളികാവ് അടക്കാക്കുണ്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവിലെത്തി. അമ്പതോളം വരുന്ന ആര്‍ആര്‍ടി സംഘങ്ങളും ദൗത്യത്തില്‍ പങ്കെടുക്കും.

പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുംകി ആനകളെയും കടുവയെ കണ്ടെത്താനായി ഉപയോഗിക്കും. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.. ക്യാമറകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ സ്ഥാപിച്ചു തുടങ്ങി. ഡ്രോണുമായുള്ള സംഘങ്ങളും ഇന്ന് എത്തും. കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം.

Continue Reading

kerala

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

Published

on

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം.

ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി.

സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കേസാണിത്.

Continue Reading

Trending