Connect with us

kerala

മാലിന്യം വെറുതെ തള്ളേണ്ട; പിടിവീഴും; നിയമലംഘനം കണ്ടെത്താൻ ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡ്

Published

on

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്ത പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തിലെ നിയമലംഘനം കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനുമായി ജില്ലതല എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപവത്കരിച്ചു. തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ, പൊലീസ് എന്നിവരുടെ പ്രതിനിധികളടങ്ങിയ സ്ക്വാഡ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കും. മാലിന്യം കടത്താൻ ഉപയോഗിക്കുന്ന വാഹനം കസ്റ്റഡിയിലെടുക്കാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും സ്ക്വാഡിന് അധികാരമുണ്ടാകും.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി കുറ്റക്കാർക്കെതിരെ സമയബന്ധിതമായി നടപടിയെടുക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ, ജീവനക്കാരുടെ കുറവ്, പരിശോധനക്കുള്ള വാഹനങ്ങളുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ കാരണം പലപ്പോഴും കൃത്യമായ പരിശോധന നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സാധിക്കാറില്ല. ഈ സാഹര്യത്തിലാണ് സർക്കാറിന്‍റെ പുതിയ തീരുമാനം.

ടീം ഇങ്ങനെ:

തദ്ദേശ ഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ (ഇ-ൻചാർജ്) വി.കെ. മുരളി ചെയർമാനും ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ജില്ലതല നോഡൽ ഓഫിസറുമായ മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന ജില്ല എൻഫോഴ്സ്മെന്റ് സെക്രട്ടേറിയറ്റും ജില്ലതല എൻഫോഴ്സ്മെന്റ് സ്ക്വാഡുമാണ് രൂപവത്കരിച്ചത്. എൻഫോഴ്സ്മെന്റ് സ്ക്വാഡിന് രണ്ട് ടീമുകളാണുള്ളത്. പെർഫോമൻസ് ഓഡിറ്റ് യൂനിറ്റ് ജൂനിയർ സൂപ്രണ്ട് ലീഡറായുള്ള ടീം ഒന്നും പെർഫോമൻസ് ഓഡിറ്റ് യൂനിറ്റ് ജൂനിയർ സൂപ്രണ്ട് ലീഡർ ആയുള്ള ടീം രണ്ടും.

നിലമ്പൂർ, അരീക്കോട്, കൊണ്ടോട്ടി, വണ്ടൂർ, കാളികാവ്, പെരിന്തൽമണ്ണ, മലപ്പുറം, മങ്കട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ പഞ്ചായത്തുകളും മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, നിലമ്പൂർ, കൊണ്ടോട്ടി നഗരസഭകളുമാണ് ടീം ഒന്നിന്‍റെ ചുമതലയിലുള്ളത്. കുറ്റിപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂർ, തിരൂർ, പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളും തിരൂരങ്ങാടി, പരപ്പനങ്ങാടി, പൊന്നാനി, തിരൂർ, താനൂർ, വളാഞ്ചേരി, കോട്ടക്കൽ നഗരസഭകളുമാണ് ടീം രണ്ടിന് കീഴിലുള്ളത്.

 സ്ക്വാഡ് പ്രവർത്തനം:

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചട്ടലംഘനം കണ്ടെത്തൽ, പരിശോധന നടത്തൽ, അനധികൃതമായി തള്ളിയ മാലിന്യം പിടിച്ചെടുക്കൽ, ഉടനടി പിഴ ഈടാക്കൽ, മാലിന്യം കടത്തുന്നവരെ പിടികൂടി വാഹനങ്ങൾ കണ്ടുകെട്ടൽ, ശുചിത്വ, മാലിന്യ സംസ്കരണ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി ലൈസൻസ് അടക്കമുള്ള അനുമതിപത്രങ്ങൾ റദ്ദാക്കൽ തുടങ്ങിയവ.

kerala

വയനാട് പുനരധിവാസം: ‘ഈ സമയം വിമര്‍ശനങ്ങള്‍ക്ക് ഉള്ളതല്ല, പോസിറ്റീവായ ചിന്തകളാണ് വേണ്ടത്’; പ്രിയങ്ക ഗാന്ധി

മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ അതിജീവിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്‍റെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Published

on

പുനരധിവാസത്തിന്‍റെ ആദ്യ ഘട്ടമായതിനാൽ ഈ സമയം വിമർശനങ്ങൾക്ക് ഉള്ളതല്ലെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി. പോസിറ്റീവായ ചിന്തകളാണ് വേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി.

എല്ലാവരും ഒരുമിച്ച് നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ അതിജീവിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്‍റെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ അതിജീവിതർക്കായി കൽപറ്റ മാതൃക വീടുകൾ നിർമിക്കുന്നത്.

Continue Reading

kerala

വയനാട് ടൗണ്‍ഷിപ്പ്; പ്രതീക്ഷയുടെ തറക്കല്ലിട്ടു

രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്ത 100 വീടുകള്‍കൂടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Published

on

വയനാട് എല്‍സറ്റണ്‍ എസ്റ്റേറ്റില്‍ മാത്യകാ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തത്തിന് വീട് നഷ്ടമായവര്‍ക്ക് സ്‌നേഹഭവനങ്ങള്‍ ഒരുങ്ങുകയാണ്. ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എം.പി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

മൂന്ന് ഘട്ടങ്ങളിലായി 402 വീടുകളൊരുങ്ങും. കല്‍പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് ടൗണ്‍ഷിപ്പിനായി ഏറ്റെടുത്തത് 64 ഹെക്ടര്‍ ഭൂമിയാണ്. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയിലാണ് വീട് ഒരുങ്ങുന്നത്. അങ്കണവാടി, കമ്യൂണിറ്റി സെന്റര്‍, പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയും ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടക്കമിടുന്നത് പുനര്‍നിര്‍മാണത്തിലെ ലോകമാതൃകയ്‌ക്കെന്നും ഒരു ദുരന്തബാധിതനും ഇനി ഒറ്റപ്പെടില്ലെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. വളരെ പ്രതീക്ഷയോടെ സമീപിച്ചിട്ടും കേന്ദ്രം സഹായിച്ചില്ലെന്നും മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇനി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും മുഖ്യമന്ത്രിയും ചടങ്ങില്‍ പറഞ്ഞു.

രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്ത 100 വീടുകള്‍കൂടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. സമയബനധിതമായി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ 20 കോടി വാഗ്ദാനം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി ഇന്ന് കത്തയച്ചെന്നും കത്തിന്റെ ഭാഗം ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ചടങ്ങില്‍ വായിക്കുകയും ചെയ്തു. അളക്കാന്‍ കഴിയാത്ത തീരാ നഷ്ട്ടമാണ് വയനാടിന് ഉണ്ടായതെന്നും ജാതി മത വര്‍ഗ രാഷ്ട്രിയ വിവേചനമില്ലാതെ ജനങ്ങള്‍ ദുരന്തത്തെ മറികടക്കാന്‍ പരിശ്രമിച്ചുവെന്നും പ്രിയങ്ക ഗാന്ധി എം.പി കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ആശാ വർക്കർമാരുടെ വിഷയം ലോക്സഭയില്‍ ഉന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി

അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Published

on

ആശാവര്‍ക്കര്‍- അങ്കണവാടി ജീവനക്കാരുടെ വിഷയം ലോക്‌സഭയിലുന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരും ദിവസങ്ങളായി സമരത്തിലാണ്.

കുറഞ്ഞ ഓണറേറിയവും കഠിന ജോലിഭാരവും സഹിച്ച് രാജ്യത്തെ സേവിക്കുന്ന ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കേരളത്തില്‍ തെരുവില്‍ സമരത്തിലാണ്.

പ്രതിമാസ വേതനം 21,000 രൂപയാക്കുക എന്നതാണ് അവരുടെ ന്യായമായ ആവശ്യം. സുപ്രീം കോടതിയും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Continue Reading

Trending