Culture
സ്വീഡന്റെ പെനാല്‍റ്റി നിഷേധിച്ച സംഭവം; ജര്‍മനിയെ രക്ഷിക്കാന്‍ റഫറി അനുകൂല നിലപാട് സ്വീകരിച്ചെന്ന വിവാദം കൊഴുക്കുന്നു

മോസ്‌കോ: ഗ്രൂപ്പ് എഫിലെ സ്വീഡനെതിരായ നിര്‍ണായക പോരാട്ടത്തില്‍ അവസാന നിമിഷം ടോണി ക്രൂസിന്റെ ഗോളില്‍ ജര്‍മനി ജയിച്ചുകയറി കളി അവസാനിപ്പിച്ചെങ്കിലും കളിയെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് ഇതുവരെ അവസാനമായിട്ടില്ല. കളി നിയന്ത്രിച്ച പോളണ്ടുകാരനായ റഫറി സൈമണ്‍ മാര്‍സിനിയാക് ജര്‍മനിക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുത്ത് തങ്ങളെ തോല്‍പ്പിക്കുകയായിരുന്നുവെന്നാണ് സ്വീഡിഷുകാരുടെ വാദം.
കളിയില്‍ തങ്ങള്‍ക്ക് അര്‍ഹിച്ച ഒരു പെനാല്‍റ്റി റഫറി നിഷ്‌കരുണം തള്ളിയെന്നും വീഡിയോ അസിസ്റ്റന്റ് റഫറിങ്(വി.എ.ആര്‍)പോലുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍, നിര്‍ണായക മത്സരത്തില്‍ ഇത്തരം സംശയകരമായ സാഹചര്യത്തില്‍ വി.എ.ആറിന്റെ സഹായം പോലും സ്വീകരിക്കാതെ റഫറി ജര്‍മനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് അവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു എന്നുമാണ് സ്വീഡന്റെ ആരോപണം.
കളിയുടെ 12ാം മിനുട്ടിലാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്. കീപ്പര്‍ നോയര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജര്‍മന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ഒറ്റയ്ക്ക് കുതിച്ചെത്തിയ സ്വീഡന്‍ സ്‌ട്രൈക്കര്‍ മാര്‍ക്കസ് ബെര്‍ഗിനെ ജര്‍മനി പ്രതിരോധ താരം ജെറോം ബോട്ടെങ് പിന്നില്‍ നിന്നു വീഴ്ത്തി. എന്നാല്‍ ഏറെ പിന്നിലായിരുന്ന റഫറി ഫൗള്‍ അനുവദിക്കാതെ കളി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ലൈന്‍്മാനും കൃത്യമായി കാണാന്‍ സാധിക്കാത്ത കോണിലായിരുന്നു സംഭവം. പെനാല്‍റ്റിക്കായി സ്വീഡിഷ് താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി ചെവികൊണ്ടില്ല. സാധാരണഗതിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ വി.എ.ആറിന്റെ സഹായം റഫറിമാര്‍ സ്വീകരിക്കാറാണ് പതിവ് എന്നാല്‍ റഫറി സൈമണ്‍ അതിനു തയ്യാറായില്ല.
Sigh of relief for German fans as Berg can’t finish on the breakaway! pic.twitter.com/Uj1IMphlLG
— FOX Soccer (@FOXSoccer) June 23, 2018
ടി.വി റീപ്ലേയില്‍ ബോട്ടെങ് ബെര്‍ഗിനെ ഗുരുതരമായി ഫൗള്‍ ചെയ്തതാണെന്ന് വ്യക്തമായി. ഫിഫയുടെ നിയമപ്രകാരം ഗോള്‍സാധ്യതയുള്ള ഇത്തരം നീക്കത്തില്‍ ഫൗള്‍ ചെയ്ത കളിക്കാരന് മഞ്ഞക്കാര്‍ഡും ഫൗള്‍ വഴങ്ങിയ ടീമിന് പെനാല്‍റ്റിയും ലഭിക്കും. എന്നാല്‍ റഫറിക്ക് നേരിട്ടു കാണാന്‍ സാധിക്കാത്തതിന്റെ പേരില്‍ അര്‍ഹിച്ച ഒരു പെനാല്‍റ്റി സ്വീഡന് നഷ്ടമാവുകയായിരുന്നു. കൃത്യമായി കാണാത്ത സാഹചര്യത്തില്‍ റഫറിക്ക് വി.എ.ആറിന്റെ സഹായം തേടാമായിരുന്നു. എന്നാല്‍ അദ്ദേഹം അതു സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. നേരത്തെ ബ്രസീല്‍-കോസ്റ്ററിക്ക മത്സരത്തില്‍ സമാനമായ ഒരു സാഹചര്യമുണ്ടായിരുന്നു. നെയ്മറിനെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി ആദ്യം പെനാല്‍റ്റി വിധിച്ചെങ്കിലും പിന്നീട് വി.എ.ആറിന്റെ സഹായത്തോടെ വിധി റദ്ദാക്കുകയായിരുന്നു.
NO PENALTY!
VAR determines that Neymar was NOT fouled in the box…still 0-0 #WorldCup pic.twitter.com/iR9OPbOVXR
— TSN (@TSN_Sports) June 22, 2018
സ്വീഡനെതിരെ മത്സരത്തില്‍ തോറ്റാല്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്താകുമെന്ന സാഹചര്യത്തിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന മിനുട്ടിലെ ഗോളടക്കം രണ്ടെണ്ണം മടക്കിയാണ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ ജര്‍മനി നിലനിര്‍ത്തിയത്. അതേസമയം അര്‍ഹിച്ച പെനാല്‍റ്റി ലഭിച്ചിരുന്നെങ്കില്‍ ജയിച്ചു കയറാമായിരുന്നുവെന്ന വിലയിരുത്തലിലാണ് സ്വീഡന്‍.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
Video Stories2 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി