Connect with us

More

ഒരു മണിക്കൂറില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നര്‍ക്ക് മുന്നറിയിപ്പ്; മയോപിയ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനങ്ങള്‍

ദിവസവും ഒരു മണിക്കൂര്‍ വരെ ഫോണിലും കംപ്യൂട്ടറിലും സമയം ചെലവഴിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി വരാനുള്ള സാധ്യത 21 ശതമാനമാണെന്നും പഠനത്തില്‍ പറയുന്നു

Published

on

സ്ഥിരമായി മൊബൈല്‍ ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഇതിന്റെഫലമായി പ്രായഭേദമന്യേ യുവാക്കളിലും കുട്ടികളിലും കാഴ്ചവൈകല്യങ്ങള്‍ വര്‍ധിക്കുന്നതും പതിവായിരിക്കുകയാണ്. ഇപ്പോഴിതാ മണിക്കൂറുകള്‍ ഫോണിലും കംപ്യൂട്ടറിന് മുന്നിലും ചെലവിടുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി (മയോപിയ) വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രതിദിനം ഒരു മണിക്കൂറെങ്കിലും ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നോക്കി സമയം ചെലവഴിക്കുന്നവര്‍ക്ക് വരെ ഹ്രസ്വദൃഷ്ടി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നു. ദിവസവും ഒരു മണിക്കൂര്‍ വരെ ഫോണിലും കംപ്യൂട്ടറിലും സമയം ചെലവഴിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി വരാനുള്ള സാധ്യത 21 ശതമാനമാണെന്നും പഠനത്തില്‍ പറയുന്നു. മെഡിക്കല്‍ ജേര്‍ണലായ ജെഎഎംഎയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ചെറിയ കുട്ടികള്‍ മുതല്‍ പ്രായപൂര്‍ത്തിയായവര്‍ വരെയുള്ള 335,000 പേരില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അമിതമായി ഡിജിറ്റല്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നത് ഹ്രസ്വദൃഷ്ടിയ്ക്ക് വഴിവെയ്ക്കുമെന്ന് കണ്ടെത്തിയത്.

സ്‌ക്രീനില്‍ ഒന്ന് മുതല്‍ നാലുമണിക്കൂര്‍ വരെ സമയം ചെലവഴിക്കുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി പിടിപെടാനുള്ള സാധ്യത ഇരട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളുടെ അമിതമായ ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. അമിതവണ്ണം, ശരീരവേദന, നടുവേദന, തുടങ്ങിയ പ്രശ്‌നങ്ങളും ഇവയ്ക്ക് പിന്നാലെയെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഡിജിറ്റല്‍ യുഗത്തില്‍ ജനങ്ങളുടെ സ്‌ക്രീന്‍ സമയം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പഠനം മുന്നറിയിപ്പ് നല്‍കുന്നു.

കാഴ്ച വൈകല്യം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

20-20-20 നിയമം പ്രാവര്‍ത്തികമാക്കുക: കണ്ണിന് വിശ്രമം കൊടുക്കുന്നതിനായി ഓരോ 20 മിനിറ്റ് കൂടുമ്പോഴും ബ്രേക്ക് എടുക്കുക.

പുറത്തെ കാഴ്ചകള്‍ കാണുക: പ്രതിദിനം രണ്ട് മണിക്കൂറെങ്കിലും പുറത്തേക്ക് പോയി സമയം ചെലവഴിക്കുക. ഇതിലൂടെ ഡിജിറ്റല്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നത് കുറയ്ക്കാനും സാധിക്കും.

സ്‌ക്രീന്‍ സെറ്റിംഗ്‌സ്: കാഴ്ചയ്ക്ക് അനുയോജ്യമായ രീതിയില്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഒരുക്കുക. കണ്ണിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനായി ബ്ലൂ ലൈറ്റ് ഫില്‍ട്ടര്‍ ഉപയോഗിക്കണം. ഫോണ്ടുകളുടെ വലിപ്പം കൂട്ടാനും ശ്രദ്ധിക്കണം.

സുരക്ഷിതമായ അകലം: കൃത്യമായ അകലത്തില്‍ വെച്ചായിരിക്കണം മൊബൈല്‍ ഫോണുകളും കംപ്യൂട്ടറും ഉപയോഗിക്കേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സിനിമ മേഖലയില്‍ നിയമവിരുദ്ധമായതൊന്നും അംഗീകരിക്കില്ല’: സജി ചെറിയാന്‍

Published

on

തിരുവനന്തപുരം∙ ഷൂട്ടിങ്ങിനിടെ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. ഇത്തരം പ്രവണതകള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും സജി ചെറിയാൻ പറഞ്ഞു. രാജ്യത്തിനു തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ല.

അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്കുള്ളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം ചില വിഷയങ്ങൾ നേരത്തെ ഉയർന്നു വന്നപ്പോൾ സിനിമ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകൾ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. നടക്കാൻ പോകുന്ന സിനിമ കോൺക്ലേവിലും ഈ വിഷയം ചർച്ച ചെയ്യും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ശക്തമായ നടപടിയെടുക്കാൻ സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈ എടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

Continue Reading

crime

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിൽക്കുന്ന മുഖ്യകണ്ണികള്‍ കൊച്ചിയില്‍ പിടിയില്‍

Published

on

കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന മുഖ്യ കണ്ണികള്‍ പിടിയില്‍. കുണ്ടന്നൂര്‍ സ്വദേശി സച്ചിന്‍, ഒഡീഷ സ്വദേശി ദുര്യോധന മാലിക് എന്നിവരാണ് പിടിയിലായത്. സച്ചിന്‍ കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.

അഞ്ചു കിലോ കഞ്ചാവും 28,000 രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഒഡീഷയിലെ കണ്ഡമാല്‍ ജില്ലയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ദുര്യോധന മാലിക് ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എസിപി അബ്ദുള്‍ സലാം പറഞ്ഞു. മാലിക് സ്വന്തമായി ഒഡീഷയില്‍ കഞ്ചാവ് കൃഷി നടത്തുകയാണ്. ഇത് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച് സച്ചിന് കൈമാറുന്നതിനിടെയാണ് പിടിയിലായത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ പിടികൂടുന്നത്. കൊച്ചിയിലെ സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന സംഘത്തിന്റെ തലവന്‍ അമല്‍ജോഷി എന്നയാളെ കഴിഞ്ഞമാസം രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളുടെ സംഘത്തിലെ രണ്ടാമനാണ് സച്ചിനെന്ന് പൊലീസ് സൂചിപ്പിച്ചു.

Continue Reading

kerala

ഉംറ തീർഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

Published

on

ജിദ്ദ: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞിൽ സ്വദേശിയും കടമേരി റഹ്മാനിയ അറബിക് കോളജിലെ സീനിയർ അധ്യാപകനുമായ യൂസഫ് ആണ് ബുധനാഴ്ച ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്.

കടമേരി റഹ്മാനിയ കോളജിൽ 17 വർഷം അധ്യാപകനാണ്. മഞ്ചേരി തുറക്കൽ മസ്ജിദ്, ആനക്കയം പുള്ളിലങ്ങാടി മസ്ജിദ്, ഇരുമ്പുംചോല മസ്ജിദ് എന്നിവിടങ്ങളിലും നേരത്തേ ജോലി ചെയ്തിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ബഷീർ ദാരിമി (ജിദ്ദ), ജുബൈരിയ, ബുഷ്റ, ആബിദ, സാജിദ, ഉമ്മുസൽമ.

മരുമക്കൾ: അഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ മജീദ് ഫൈസി, മുസ്തഫ ഫൈസി, മുഹമ്മദ് റാഫി ദാരിമി, മുഹമ്മദ് നൗഫൽ, നഫീസത്തുൽ നസ്റിയ. ജിദ്ദയിലെ റുവൈസിൽ മൃതദേഹം ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.

Continue Reading

Trending