Connect with us

kerala

വഖഫ്; ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി സന്ദീപ് വാര്യര്‍

വഖഫ് സ്വത്തുക്കള്‍ അനര്‍ഹര്‍ കൈവശപ്പെടുത്തുന്നത് തടയാന്‍ മത നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന 2014 ലെ ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തുറന്നു കാട്ടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

Published

on

വഖഫ് സ്വത്തുക്കള്‍ അനര്‍ഹര്‍ കൈവശപ്പെടുത്തുന്നത് തടയാന്‍ മത നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന 2014 ലെ ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തുറന്നു കാട്ടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഇപ്പോള്‍ മുനമ്പം വഖഫ് പ്രശ്‌നത്തില്‍ നേരെ എതിരായ അഭിപ്രായമാണ് ബി.ജെ.പി പ്രകടിപ്പിക്കുന്നതെന്നും ഇത് ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം നേടാന്‍ വേണ്ടിയാണെന്നും സന്ദീപ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 2014ലെ പ്രകടന പത്രികയിലെ പ്രസക്ത ഭാഗവും ചേര്‍ത്താണ് പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ:

വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് ബിജെപിയുടെ ഇരട്ടത്താപ്പ് പരിഹാസ്യമാണ്. 2014 ബിജെപി പ്രകടനപത്രിയില്‍ വകഫ് ബോര്‍ഡ് ശക്തമാക്കുമെന്നും നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ ഊര്‍ജ്ജസ്വലമായ നടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ബിജെപി പറയുന്നത് 2013ലെ ഭേദഗതി തെറ്റാണ് എന്നാണ്.

2013ല്‍ പ്രതിപക്ഷത്തുണ്ടായിരുന്നപ്പോള്‍ ബിജെപി ഇത് സംബന്ധിച്ചു എന്തെങ്കിലും രാഷ്ട്രീയമായ പ്രക്ഷോഭം നടത്തിയോ? പത്തുവര്‍ഷക്കാലം ഭരണത്തില്‍ ഉള്ളപ്പോള്‍ എപ്പോഴെങ്കിലും ഈ നിയമഭേദഗതി ആവശ്യമാണെന്ന് തോന്നിയില്ലേ? അന്ന് ഈ നിയമ ഭേദഗതിയെ എന്തുകൊണ്ടാണ് ബിജെപി എതിര്‍ക്കാതിരുന്നത്? മുനമ്പത്ത് പോയി നിയമഭേദഗതി ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ വരുമെന്ന് അറിയിച്ച വി മുരളീധരന്‍ ഇപ്പൊ ആരായി?

ജെപിസിയുടെ കാലാവധി വീണ്ടും നീട്ടിക്കൊടുത്ത് ചാണക്യന്‍ തടിയെടുത്തു. ചന്ദ്രബാബുവും നിതീഷും പാലം വലിച്ചാല്‍ നിയമഭേദഗതി നടപ്പിലാകില്ലെന്നത് കോമണ്‍സെന്‍സ് . പക്ഷേ ഭക്തര്‍ ചാണക്യന്‍ വാക്കു മാറ്റിയ വിവരം അറിയാത്ത മട്ടാണ്. മതം പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കുന്ന വിഷലിപ്ത രാഷ്ട്രീയത്തിന് കേരളത്തില്‍ നേതൃത്വം കൊടുക്കുന്നത് സിപിഎമ്മും പിണറായി വിജയനുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സിജെപിയെ കേരളം തൂത്തെറിയുക തന്നെ ചെയ്യും.

ബിജെപിയുടെ 2014 തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇതോടൊപ്പം നല്‍കുന്നു. ഇംഗ്ലീഷ് അറിയുന്നവര്‍ക്ക് വായിച്ചു നോക്കാം. വഖഫ് ബോര്‍ഡിനെ ശക്തിപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കളുടെ കയ്യേറ്റം അവസാനിപ്പിക്കാന്‍ വേണ്ടെന്ന് നടപടികള്‍ സ്വീകരിക്കുമെന്നും അച്ചടിച്ചു വച്ചിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്

സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്.

Published

on

മലപ്പുറം: സഊദി ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ഇത്തവണത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്രാവശ്യം ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അവസരം ലഭിച്ചത്.

28ന് ദല്‍ഹി സഊദി എംബസിയില്‍ അംബാസഡറുടെ നേതൃത്വത്തില്‍ ഔദ്യോഗിക യാത്രയയപ്പിന് ശേഷം അന്ന് തന്നെ ജിദ്ദയിലേക്ക് തിരിക്കും. യാത്രയയപ്പ് ചടങ്ങിനായി തങ്ങള്‍ 27ന് ദല്‍ഹിയിലെത്തും. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനൊപ്പം വിശിഷ്ഠ വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള അവസരവും യാത്രയിലുണ്ടാകും. തുടര്‍ന്ന് മടക്കയാത്രയും ദല്‍ഹി വഴിയായിരിക്കും.

 

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു; ആദ്യ രണ്ടാഴ്ച്ച പ്രത്യേക പിരീയഡുകള്‍

ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി

Published

on

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. ജൂണ്‍ രണ്ടിനാവും ഇത്തവണ സ്‌കൂള്‍ തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ച രണ്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക്‌ന ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ നിര്‍ദേശം ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ജൂണ്‍ മൂന്നിന് ആരംഭിച്ച് ജൂണ്‍ 13 വരെ സര്‍ക്കുലര്‍ അനുസരിച്ച് ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഇതിനായി ദിവസവും ഒരു മണിക്കൂര്‍ മാറ്റി വെയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിയമബോധം, ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെബോധവത്കരണം, സൈബര്‍ അവബോധം, പൊതുനിരത്തിലെ നിയമങ്ങള്‍ തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശത്തിലടങ്ങുന്നത്. ഏത് ദിവസം ഏത് ക്ലാസുകള്‍ നടത്തണമെന്ന് അറിയിച്ചുള്ള വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

Continue Reading

kerala

കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്‌മോന്‍, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്

Published

on

കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വൈദ്യുത ഷോക്കേറ്റ് കാട്ടാന ചൊരിഞ്ഞ കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്‌മോന്‍, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്

കൈതക്കൃഷിക്കായി ഭൂമി പാട്ടത്തിനെടുത്തവര്‍ സ്ഥാപിച്ചിരുന്ന വേലിയില്‍ കൂടുതല്‍ വൈദ്യുതി കടത്തിവിട്ടതാണ് ആന ഷോക്കേറ്റ് വീഴാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഭൂമി കരാറിനടുത്ത ആളെയും സഹായിയേയും വനം വകുപ്പ് പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ നിയമവിരുദ്ധമായാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് ആരോപിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

Continue Reading

Trending