Connect with us

india

വഖഫ് ഭേദഗതി നിയമം; സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജികളില്‍ വാദം തുടങ്ങി

ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണ് ഭേദഗതിയെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി

Published

on

വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജികളില്‍ വാദം തുടങ്ങി. വഖഫ് ഭേദഗതി റദ്ദാക്കണമെന്ന് ഭൂരിഭാഗം ഹരജികളും ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണ് ഭേദഗതിയെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

മുസ്ലിം വിഭാഗത്തിന്റെ മതപരവും സാംസ്‌കാരികവുമായ സ്വയംഭരണത്തെ നിയമം അവഗണിക്കുന്നു. മതപരമായ സ്വത്തുക്കള്‍ ലഭിക്കാനുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണ്. ഒരു മതത്തിന്റെയും അവകാശങ്ങളില്‍ ഇടപെടാന്‍ പാര്‍ലമെന്റിന് അവകാശമില്ല. ഇസ്ലാം മതത്തിന്റെ അവിഭാജ്യ ആചാരമാണ് വഖഫ്. ആചാരത്തെ സര്‍ക്കാര്‍ എന്തിന് ചോദ്യം ചെയ്യണം. വഖഫ് നല്‍കണമെങ്കില്‍ അഞ്ചു വര്‍ഷം മുസ്ലിമാകണമെന്നത് എന്തിന് തെളിയിക്കണം. ആര്‍ട്ടിക്കിള്‍ 26 എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്.- കപില്‍ സിബല്‍ വാദിച്ചു.

എഴുപതിലധികം ഹരജികളാണ് ഭേദഗതിക്കെതിരെ സുപ്രിംകോടതിക്ക് മുന്നിലുള്ളത്. നിയമം ഭരണഘടനാ വിരുദ്ധമെന്നും അടിയന്തരമായി സ്റ്റേ നല്‍കണമെന്നുമാണ് ഹരജികളിലെ ആവശ്യം. വഖഫ് ജെപിസി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എംപിമാരും രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കളും, മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ തുടങ്ങിയ സംഘടനകളും വിവിധ പാര്‍ട്ടികളുമാണ് നിയമത്തിനെതിരെ ഹരജി നല്‍കിയിട്ടുള്ളത്. വഖഫ് ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമെന്ന് ചുണ്ടികാട്ടി ഗുരുദ്വാരസിങ് സഭ പ്രസിഡന്റ് ദയാസിങ്ങും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമത്തെ അനുകൂലിച്ച് കേസില്‍ കക്ഷി ചേരാന്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ഇന്ത്യന്‍ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്

രാവിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പാക് ജവാന്‍ ഇന്ത്യന്‍ ബിഎസ്എഫിന്റെ പിടിയിലായത്.

Published

on

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ഇന്ത്യന്‍ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്. രാവിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പാക് ജവാന്‍ ഇന്ത്യന്‍ ബിഎസ്എഫിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതേ സമയം പാകിസ്താന്‍ യുവതിയെ വിവാഹം കഴിച്ച സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പാക് യുവതിയുമായുള്ള വിവാഹം മറച്ചു വച്ചതിനെ തുടര്‍ന്നാണ് നടപടി. മുനീര്‍ അഹമ്മദ് എന്ന ജവാനെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്താന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവേശനം നിരോധിച്ചു. ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ പാകിസ്താന്‍ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താനില്‍ നിന്നുളള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

india

പഹല്‍ഗാം ആക്രമണം; ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാകിസ്ഥാന്‍ കപ്പലുകള്‍ നിരോധിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പതാകയുള്ള എല്ലാ കപ്പലുകളും ഇന്ത്യന്‍ തുറമുഖത്ത് പ്രവേശിക്കുന്നത് കേന്ദ്രം ശനിയാഴ്ച നിരോധിച്ചു.

Published

on

ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പതാകയുള്ള എല്ലാ കപ്പലുകളും ഇന്ത്യന്‍ തുറമുഖത്ത് പ്രവേശിക്കുന്നത് കേന്ദ്രം ശനിയാഴ്ച നിരോധിച്ചു.

മെയ് 3 ലെ വിജ്ഞാപനത്തില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഒരു ഇന്ത്യന്‍ കപ്പല്‍ ഒരു പാകിസ്ഥാന്‍ തുറമുഖവും സന്ദര്‍ശിക്കില്ലെന്ന് അറിയിച്ചു.
പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതിയും ഇന്ത്യ നിരോധിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്.

”പാകിസ്ഥാന്‍ പതാക വഹിക്കുന്ന ഒരു കപ്പല്‍ ഒരു ഇന്ത്യന്‍ തുറമുഖവും സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല,” ഉത്തരവില്‍ പറയുന്നു. ‘ഇന്ത്യന്‍ പതാകക്കപ്പല്‍ പാകിസ്ഥാനിലെ ഒരു തുറമുഖവും സന്ദര്‍ശിക്കരുത്.’ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അത് പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

എല്ലാ പാകിസ്ഥാന്‍ കപ്പലുകളും തങ്ങളുടെ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയെന്നും മന്ത്രാലയം വിജ്ഞാപനത്തില്‍ പറഞ്ഞു.

‘ഇന്ത്യന്‍ ആസ്തികള്‍, ചരക്ക്, ബന്ധിപ്പിച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൊതുതാല്‍പ്പര്യത്തിനും ഇന്ത്യന്‍ ഷിപ്പിംഗിന്റെ താല്‍പ്പര്യത്തിനും വേണ്ടിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്,” അതില്‍ പറയുന്നു.

”ഈ ഉത്തരവില്‍ നിന്നുള്ള ഏതെങ്കിലും ഇളവുകളും വിതരണവും ഓരോ കേസിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തീരുമാനിക്കും,” ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും, മണിപ്പൂരിലേക്ക് ഒരുവട്ടം പോലുമില്ല; മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ

സുരക്ഷ നല്‍കാനുള്ള ഭരണഘടനാപരമായ കടമയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Published

on

2022 ജനുവരി മുതല്‍ മോദി 44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം കേന്ദ്രം നീട്ടിയിട്ടും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മെയ്‌തേയ് ജനതയ്ക്കും കുക്കി-സോ ഗോത്രവര്‍ഗക്കാര്‍ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ഈ വിമര്‍ശനം.

”മണിപ്പൂര്‍ രണ്ട് വര്‍ഷം അക്രമം ആചരിക്കുന്നത് പ്രധാനമന്ത്രി സ്വന്തം മണ്ണില്‍ കാലുകുത്താതെയാണ്.” അക്രമം 2023 മെയ് 3 ന് ആരംഭിച്ചുവെന്നും ഇന്നും തുടരുന്നു, അടുത്തിടെ നടന്ന ഒരു ഏറ്റുമുട്ടലില്‍ 25 പേര്‍ക്ക് പരിക്കേറ്റു, മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു,

260-ലധികം ആളുകള്‍ മരിച്ചു, 68,000 പേര്‍ പലായനം ചെയ്യപ്പെട്ടു, ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 2022 ജനുവരി മുതല്‍ മോദി 44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും നടത്തിയെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

മണിപ്പൂരിലെ ജനങ്ങളോട് എന്തിനാണ് ഈ നിസ്സംഗതയും വെറുപ്പും രാഷ്ട്രീയ ഉത്തരവാദിത്തം എവിടെയാണെന്നും ഖാര്‍ഗെ ചോദിച്ചു. സുരക്ഷ നല്‍കാനുള്ള ഭരണഘടനാപരമായ കടമയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം മണിപ്പൂരിലെ ജനങ്ങളില്‍ നിന്ന് തന്നെയാണെന്നും ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി, ”നിങ്ങളുടെ ‘ഇരട്ട എന്‍ജിന്‍’ സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണം ഉണ്ടായിട്ടും അക്രമം തുടരുന്നതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും രാഷ്ട്രപതി ഭരണ പ്രമേയം രാത്രി വൈകി പാസാക്കിയതിനെ ചോദ്യം ചെയ്യുകയും ചെയ്തു.

Continue Reading

Trending