Connect with us

kerala

‘പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസം ന്യായീകരിച്ച് അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?’; വിടി ബല്‍റാം എംഎല്‍എ

‘പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്‍മൂളി, അവയെ ന്യായീകരിക്കാന്‍ പരിഹാസ്യമായ വാദമുഖങ്ങള്‍ നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?’- ബല്‍റാം ഫേസ്ബുക്കില്‍ ചോദിച്ചു.

Published

on

തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. സിപിഎമ്മില്‍ ആര്‍ജ്ജവമുള്ള യുവ നേതാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍, ശക്തമായി പ്രതിഷേധിച്ചില്ലെങ്കിലും ഒരു നേരിയ മുരള്‍ച്ചയെങ്കിലും കേള്‍പ്പിക്കേണ്ട സന്ദര്‍ഭമാണിതെന്ന് ബല്‍റാം പറഞ്ഞു.

‘പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്‍മൂളി, അവയെ ന്യായീകരിക്കാന്‍ പരിഹാസ്യമായ വാദമുഖങ്ങള്‍ നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?’- ബല്‍റാം ഫേസ്ബുക്കില്‍ ചോദിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിപിഎമ്മില്‍ ആര്‍ജ്ജവമുള്ള യുവ നേതാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍, ശക്തമായി പ്രതിഷേധിച്ചില്ലെങ്കിലും ഒരു നേരിയ മുരള്‍ച്ചയെങ്കിലും കേള്‍പ്പിക്കേണ്ട സന്ദര്‍ഭമാണിത്.
കൊടും അഴിമതിക്കാരനെന്ന് നിങ്ങള്‍ തന്നെ മുദ്രകുത്തിയ, വീട്ടില്‍ കള്ളപ്പണമെണ്ണാന്‍ യന്ത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് നിങ്ങളാല്‍ അധിക്ഷേപിക്കപ്പെട്ട ഒരു വ്യക്തിയുടെ പേരില്‍ മാത്രം നിലനില്‍ക്കുന്ന, ചില സ്ഥാപിത താത്പര്യങ്ങളല്ലാതെ മറ്റ് കാര്യമായ രാഷ്ട്രീയമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പാര്‍ട്ടിയെ കേവലം നാല് വോട്ട് കിട്ടുമെന്ന പ്രതീക്ഷയില്‍ ഇന്നു നിങ്ങളുടെ നേതാക്കള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അല്‍പ്പം പോലും ലജ്ജ തോന്നുന്നില്ലേ?
നിങ്ങള്‍ ഇന്നലെകളില്‍ ധാര്‍മ്മികതയുടെ പേരില്‍ നടത്തിയെന്നവകാശപ്പെടുന്ന സമരങ്ങള്‍ വെറും ഫോട്ടോ ഓപ് മാത്രമല്ലായിരുന്നുവെങ്കില്‍,
അന്ന് നടത്തിയ അഴിമതി വിരുദ്ധ വാചാടോപങ്ങളോട് തരിമ്പെങ്കിലും ആത്മാര്‍ത്ഥത നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ വിയോജിപ്പിന്റെ ശബ്ദത്തിനായി കേരളമിതാ കാതോര്‍ക്കുന്നു.
പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്‍മൂളി, അവയെ ന്യായീകരിക്കാന്‍ പരിഹാസ്യമായ വാദമുഖങ്ങള്‍ നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?

https://www.facebook.com/vtbalram/posts/10158040486124139

kerala

പാലക്കാട് ബിവറേജസില്‍ 10 വയസ്സുകാരിയെ വരി നിര്‍ത്തിയതായി പരാതി

പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലാണ് 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്

Published

on

പാലക്കാട് പട്ടാമ്പിയില്‍ ബിവറേജസില്‍ പെണ്‍കുട്ടിയെ വരി നിര്‍ത്തിയതായി പരാതി. പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലാണ് 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്. കരിമ്പനകടവ് ബിവറേജ് ഔട്ട്ലെറ്റിലാണ് സംഭവം. ആളുകള്‍ ചോദ്യം ചെയ്തിട്ടും കുട്ടിയെ ഒപ്പം ഉണ്ടായിരുന്ന ബന്ധു വരിയില്‍ നിന്ന് മാറ്റിയില്ലെന്നാണ് സൂചന. ഇന്ന് വൈകീട്ട് 8 മണിയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Continue Reading

kerala

സന്ദീപ് വാര്യര്‍ക്ക് നേരെ വധഭീഷണി; പരാതി നല്‍കി

സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചതായും പരാതിയില്‍ പറയുന്നു

Published

on

തനക്കെതിരെ വധഭീഷണി നടന്നതായി പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുഎഇ നമ്പറില്‍ നിന്ന് വാട്‌സ്ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചത്.

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചതായും പരാതിയില്‍ പറയുന്നു.

Continue Reading

india

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച നടപടി; അമിത് ഷായ്ക്ക് കത്തെഴുതി കെ സി വേണുഗോപാല്‍

നുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു

Published

on

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. അനുമതി നിഷേധിച്ചതില്‍ ശക്തമായ പ്രതിഷേധവും അതിയായ ആശങ്കയും രേഖപ്പെടുത്തുന്നുവെന്നും ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അനുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇന്നത്തെ പ്രധാന വിഷയം ഡല്‍ഹിയില്‍ ഓശാന തിരുന്നാള്‍ പ്രദക്ഷിണം തടഞ്ഞതാണ്. ഡല്‍ഹി പൊലീസ് പ്രദിക്ഷണം തടയാന്‍ കാരണം എന്ത് ?മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്ന് വഖഫ് ബില്‍ മുസ്ലിംങ്ങള്‍ക്കെതിരെ, നാളെ ക്രിസ്ത്യാനികള്‍ക്കെതിരെ വരും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആയിട്ടുള്ള ആക്രമം എന്ന സംഘ പരിവാര്‍ അജണ്ട. ഇവിടെ ക്രൈസ്തവ സ്‌നേഹം ക്യാപ്‌സൂള്‍ വിളമ്പുന്ന സംഘ പരിവാര്‍ ആളുകളുടെ തനി നിറം ഓരോ സംഭവങ്ങളിലൂടെ വെളിച്ചത്ത് വരുന്നു. ഈ നാട്ടില്‍ ഭരണഘടന നിലനില്‍ക്കണം. ഡല്‍ഹിയില്‍ മതത്തിനു നേരെ കടന്നു കയറുന്നു. പ്രദക്ഷിണം തടഞ്ഞത് മനസിനകത്തെ വികലതയാണ്- കെ സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

Trending