Connect with us

kerala

‘കൈവിടെടാ, എന്റെ വോട്ട് ഞാന്‍ ചെയ്‌തോളാം’; വൃദ്ധനെ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിപ്പിച്ച് യുവാവ്; ബൂത്തിനുള്ളില്‍ വാക്കേറ്റം

നടരാജനെ വോട്ട് ചെയ്യിക്കാന്‍ ബന്ധുവായ യുവാവ് സഹായിയായി എത്തിയിരുന്നു. പറഞ്ഞു വച്ചയാളുടെ എതിരാളിക്കാണ് നടകരാജന്‍ വോട്ടു ചെയ്തത്. ഇതോടെ കണ്ണു തള്ളിയ യുവാവ് സഹിക്കവയ്യാതെ നടരാജന്റെ കൈ പിടിച്ചുമാറ്റി ബാക്കി വോട്ട് സ്വന്തം കക്ഷിക്കിട്ടു

Published

on

തിരുവനന്തപുരം: വൃദ്ധനായ ബന്ധുവിനെ വോട്ടു ചെയ്യിക്കാന്‍ കൊണ്ടു വന്ന് നിര്‍ബന്ധിച്ച് വോട്ടു ചെയ്യിപ്പിച്ചതായി പരാതി. എള്ളുവിള സ്വദേശി നടരാജനെ (68)ആണ് നിര്‍ബന്ധിച്ച് വോട്ടു ചെയ്യിപ്പിച്ചത്. പോളിങ് ബൂത്തിനുള്ളില്‍ നിന്ന് ഉച്ചത്തിലുള്ള ആക്രോശം: ‘കൈവിടെടാ , ഞാന്‍ എന്റെ വോട്ടു ചെയ്‌തോളാം’ എന്നു കേട്ടതോടെ ആളുകള്‍ കാര്യം തിരക്കി എത്തുകയായിരുന്നു.

പോത്തന്‍കോട് വാവറയമ്പലം വാര്‍ഡില്‍ തച്ചപ്പള്ളി എല്‍പി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നടരാജനെ വോട്ട് ചെയ്യിക്കാന്‍ ബന്ധുവായ യുവാവ് സഹായിയായി എത്തിയിരുന്നു. പറഞ്ഞു വച്ചയാളുടെ എതിരാളിക്കാണ് നടകരാജന്‍ വോട്ടു ചെയ്തത്. ഇതോടെ കണ്ണു തള്ളിയ യുവാവ് സഹിക്കവയ്യാതെ നടരാജന്റെ കൈ പിടിച്ചുമാറ്റി ബാക്കി വോട്ട് സ്വന്തം കക്ഷിക്കിട്ടു. വോട്ടു ചെയ്യാന്‍ തന്നെ അനുവദിക്കാത്തതിലും കൈവേദനിച്ചതിനാലുമാണ് നടരാജന്റെ ശബ്ദം ഉയര്‍ന്നത്.

വിവരം മറ്റു പാര്‍ട്ടിക്കാര്‍ അറിഞ്ഞതോടെ വോട്ടിങ് നിര്‍ത്തിവച്ചു. വാക്കേറ്റവുമുണ്ടായി. കാര്യത്തില്‍ തീര്‍പ്പുണ്ടാക്കിയിട്ടു വോട്ടിങ് നടത്തിയാല്‍ മതി എന്നു പ്രവര്‍ത്തകര്‍ വാശിപിടിച്ചു. സംഭവം ഗൗരവമായതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. ഇതിനിടെ ബൂത്തിനു പുറത്തുണ്ടായിരുന്ന കെപിസിസി സെക്രട്ടറി വിനോദ് കൃഷ്ണ വിവരം പൊലീസിനെയും കലക്ടറെയും ഫോണില്‍ അറിയിച്ചു.

സ്ഥലത്തെത്തിയ പോത്തന്‍കോട് എസ്എച്ച്ഒ ഡി. ഗോപിക്ക് നടന്ന സംഭവങ്ങള്‍ വിവരിച്ച് പ്രിസൈഡിങ് ഓഫിസര്‍ പരാതി നല്‍കിക്കഴിഞ്ഞാണ് വോട്ടിങ് പുനരാരംഭിച്ചത്. യുവാവിനായി പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

kerala

കോഴിക്കോട് കൂടരഞ്ഞിയില്‍ വീട്ട് മുറ്റത്ത് പുലി; ഇന്ന് കൂട് സ്ഥാപിക്കും

ഇന്നലെ പുലര്‍ച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലിയെ കണ്ടെത്.

Published

on

കോഴിക്കോട് കൂടരഞ്ഞിയിലിറങ്ങിയ പുലിയെ പിടികൂടാനായി ഇന്ന് കൂട് സ്ഥാപിക്കും. ഇന്നലെ പുലര്‍ച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലിയെ കണ്ടെത്. പുലിയുടെ സാന്നിധ്യത്തില്‍ നായ കുരച്ചതോടെയാണ് വിവരമറിഞ്ഞത്.

സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ്, റാപ്പിഡ് റസ്‌പോണ്‍സ് ടീം അംഗങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്നാണ് പുലിയെ പിടികൂടാന്‍ കൂടുവയ്ക്കാന്‍ തീരുമാനമായത്. വനത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറിയാണ് ബാബുവിന്റെ വീട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

Continue Reading

kerala

കൊച്ചി കപ്പലപകടം; എണ്ണ വ്യാപിച്ചത് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍

പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമം തുടരുന്നു

Published

on

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലില്‍ നിന്നും പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമം തുടരുന്നു. തീരത്ത് അടിഞ്ഞ 50 കണ്ടെയ്‌നറുകള്‍ എത്രയും വേഗം നീക്കം ചെയ്യാനാണ് തീരുമാനം. കപ്പലിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് എണ്ണ വ്യാപിച്ചിട്ടുള്ളത്. ഇത് നീക്കം ചോയ്യാനുള്ള പരിശ്രമം ഒരു മാസം തുടരേണ്ടി വരുമെന്നാണ് സമുദ്ര വ്യാപാര വകുപ്പിന്റെ വിലയിരുത്തല്‍.

കണ്ടെയ്‌നറുകള്‍ നീക്കാനും തീരപ്രദേശം ശുചീകരിക്കാനുമായി 108 പേരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കൊച്ചിയില്‍ മലിനീകരണ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്

തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ റോഡ് മാര്‍ഗം രണ്ട് ദിവസത്തിനകം പൂര്‍ണമായും നീക്കും. കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കല്‍, പരിമണം തീരങ്ങളിലെ കണ്ടെയ്‌നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു ചെറിയ കഷണങ്ങളാക്കി ലോറിയിലാണ് തുറമുഖത്തേക്ക് മാറ്റുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ സഹായത്തോടെ കരയ്ക്ക് അടിഞ്ഞ വസ്തുക്കളും നീക്കം ചെയ്യുന്നുണ്ട്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ ഈ മാസം 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്.

Continue Reading

kerala

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ ഒന്നുവരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

Published

on

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയും, കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതും കാലവര്‍ഷത്തെ സ്വാധീനിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ ഒന്നുവരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Continue Reading

Trending