Connect with us

india

സുഹൃദ് കക്ഷികളും എതിരായി; അംഗബലം കിട്ടുമോ എന്ന ആധി- കര്‍ഷക ബില്‍ പാസാക്കാന്‍ ചട്ടം മറികടന്ന് സര്‍ക്കാര്‍

അണ്ണാ ഡിഎംകെ, ടിആര്‍എസ്, ബിജെഡി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ ഉപരിസഭയില്‍ എതിര്‍ത്തത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കി

Published

on

ന്യൂഡല്‍ഹി: കര്‍ഷക ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ച വേളയില്‍ ചെയര്‍മാന്‍ ചെയ്തത് സഭാ നടപടികളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍. സഭാ ചട്ടപ്രകാരം ബില്‍ വോട്ടിനിടാന്‍ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാന്‍ ചെയറിലുണ്ടായിരുന്ന അധ്യക്ഷന്‍ ഹരിവന്‍ഷ് തയ്യാറായില്ല.

സഭാധ്യക്ഷന്റേത് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് എന്ന് നിയമവിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുഹൃദ് കക്ഷികളായ ബിജെഡി ടിആര്‍എസ് അടക്കം മിക്ക കക്ഷികളും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അധ്യക്ഷന്‍ ശബ്ദ വോട്ടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ മൈക്കും ഓഫാക്കിയിരുന്നു.

ശബ്ദ വോട്ടിനിടാമെന്ന ചെയര്‍മാന്റെ തീരുമാനം പ്രതിപക്ഷം എതിര്‍ത്തു. വോട്ടിനിടണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ സഭാ ചെയര്‍മാന്‍ അതിനു തയ്യാറായില്ല. ശബ്ദ വോട്ടിനിടുന്നത് ഏതെങ്കിലും ഒരു അംഗം എതിര്‍ത്താല്‍ പിന്നീട് ഡിവിഷന്‍് (ഇലക്ട്രോണിക്/പേപ്പര്‍ ബാലറ്റ് വോട്ടിങ്) വേണമെന്നാണ് സഭാ ചട്ടത്തിലെ 252 വകുപ്പ് അനുശാസിക്കുന്നത്.

ഇതേക്കുറിച്ച് ചോദിച്ച വേളയില്‍, പ്രതിപക്ഷത്തോട് സീറ്റുകളിലേക്ക് തിരിച്ചുപോകാന്‍ സഭാധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അതു ചെയ്യാത്തത് കൊണ്ടാണ് ശബ്ദ വോട്ടിനിട്ടത് എന്നും പാര്‍ലമെന്ററി കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

വോട്ടിനിടാത്ത സഭാധ്യക്ഷന്റെ നടപടി പാര്‍ലെന്ററി ജനാധിപത്യത്തിന് കത്തിവയ്ക്കുന്നതു പോലെയാണ് എന്നാണ് തൃണമൂല്‍ അംഗം ഡെറക് ഒബ്രയാന്‍ കുറ്റപ്പെടുത്തിയത്. ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ പ്രതിപക്ഷം കൈയും കെട്ടി നോക്കി നില്‍ക്കുമെന്ന് കരുതേണ്ട. അതു കൊണ്ടാണ് പ്രതിഷേധിച്ചത്. സര്‍ക്കാറിനെതിരെ വോട്ടു ചെയ്യാത്ത ടിആര്‍എസും ബിജെഡിയും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാറിന് അവരുടെ അംഗബലത്തില്‍ വിശ്വാസമുണ്ടായിരുന്നില്ല. അതു കൊണ്ടാണ് അവര്‍ വോട്ടു ചെയ്യാന്‍ സമ്മതിക്കാതിരുന്നത്- അദ്ദേഹം ആരോപിച്ചു.

അണ്ണാ ഡിഎംകെ, ടിആര്‍എസ്, ബിജെഡി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ ഉപരിസഭയില്‍ എതിര്‍ത്തത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കി. നേരത്തെ ബില്ലില്‍ പ്രതിഷേധിച്ച് എന്‍ഡിഎയിലെ ഏറ്റവും പഴക്കം ചെന്ന സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ അവരുടെ മന്ത്രിയെ രാജിവപ്പിച്ചിരുന്നു.

ദ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ദ ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്ലുകളാണ് ഞായറാഴ്ച സഭ പാസാക്കിയത്.

ബില്‍ അവതരണത്തിനിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജീവ് സത്‌വ, ഡെറിക് ഒബ്രിയാന്‍, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസ്സൈന്‍, എളമരം കരീം എന്നീ എട്ട് എംപിമാരെ ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മംഗലാപുരത്ത് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കൊല്ലപ്പെട്ട ഇംതിയാസ് പള്ളിക്കമ്മറ്റി സെക്രട്ടറി

Published

on

ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.

ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.

മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.

Continue Reading

india

‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി

വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.

Published

on

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.

പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.

എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.

ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.

”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.

Continue Reading

india

വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

പോക്‌സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

Published

on

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്‌ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്‌തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.

ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.

Continue Reading

Trending