Connect with us

News

വോഡഫോണ്‍ ഐഡിയ വന്‍ പ്രതിസന്ധിയില്‍

നിലവില്‍ വി തിരിച്ചടയ്‌ക്കേണ്ട കടം 58,631 കോടി രൂപയാണ്. ഇതില്‍ 5,034 കോടി രൂപ 2021 ഡിസംബറില്‍ തിരച്ചടയ്ക്കുകയും വേണം

Published

on

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ‘വി’ എന്നറിയപ്പെടുന്ന വോഡഫോണ്‍ ഐഡിയ വന്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. എന്തായാലും, ഈ സമയത്തും ചെറിയൊരു പ്രതീക്ഷയുടെ നാമ്പ് വിയുടെ കാര്യത്തിലുണ്ടെന്നാണ് ടെലികോംടോക്ക്. ഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്യുന്നത്. അത് ബിഎസ്എന്‍എല്‍-വി ലയനമാണ്. എന്നാല്‍ ഇതിനു നിരവധി വെല്ലുവിളികളും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിയുടെ ഇപ്പോഴത്തെ നില പരിശോധിച്ചാല്‍ പ്രധാന എതിരാളികളായ റിലയന്‍സ് ജിയോയെയും എയര്‍ടെലിനെയും അപേക്ഷിച്ച് കമ്പനിക്ക് അധികമായുള്ളത് കടം മാത്രമാണെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. രണ്ട് എതിരാളികളും അനുദിനം ശക്തിപ്രാപിക്കുകയുമാണ്. പലപ്പോഴും വിയില്‍ നിന്നു വിട്ടുപോകുന്ന ഉപയോക്താക്കളാണ് ഈ കമ്പനികള്‍ക്ക് ഗുണകരമാകുന്നത്. വിയ്ക്ക് എങ്ങനെയാണ് ഇനി പിടിച്ചുനില്‍ക്കാനാകുക എന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. പിടിച്ചുനില്‍ക്കാനായാല്‍ പോലും തങ്ങളുടെ എതിരാളികള്‍ക്കൊപ്പമെത്താന്‍ എന്തു ചെയ്യേണ്ടിവരുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

നിലവില്‍ വി തിരിച്ചടയ്‌ക്കേണ്ട കടം 58,631 കോടി രൂപയാണ്. ഇതില്‍ 5,034 കോടി രൂപ 2021 ഡിസംബറില്‍ തിരച്ചടയ്ക്കുകയും വേണം. ഇതു നടക്കാനുള്ള സാധ്യത കുറവാണെന്നും പറയുന്നു. അതേസമയം, എയര്‍ടെലിന്റെ കടം 25,976 കോടി രൂപയാണ്. ഇതില്‍ 2,598 കോടി രൂപയാണ് ഈ വര്‍ഷം തിരിച്ചടയ്‌ക്കേണ്ടിവരിക. മാര്‍ച്ചില്‍ വോഡഫോണ്‍ ഐഡിയയുടെ മൊത്തം കടം 1.75 ലക്ഷം കോടിയാണ്. എയര്‍ടെലിന്റേത് 1.53 കോടി രൂപയും.

 

വിയ്ക്ക് 2020 തുടക്കം മുതലുള്ള കണക്കുകള്‍ പ്രകാരം 5.1 കോടി വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഈ കാലയളവില്‍ എയര്‍ടെലിന് 2.1 കോടി വരിക്കാരെയാണ് ലഭിച്ചതെങ്കില്‍ റിലയന്‍സ് ജിയോയ്ക്ക് 6.2 കോടി പുതിയ വരിക്കാരെ ലഭിച്ചു. വിയ്ക്കു നഷ്ടമാകുന്നത് 4ജി വരിക്കാരെയാണ് എന്നതാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്ന കാര്യം. മേയിലെ കണക്കുകള്‍ പ്രകാരം വിയില്‍ നിന്ന് ഒരു 2ജി അല്ലെങ്കില്‍ 3ജി വരിക്കാരന്‍ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് പോര്‍ട്ടു ചെയ്യുമ്പോള്‍ മൂന്ന് 4ജി വരിക്കാര്‍ പോര്‍ട്ട് ചെയ്തു പോകുന്നു.

കൂടാതെ, 4ജി വരിക്കാരില്‍ നിന്നു ലഭിക്കുന്ന വരുമാനവും കുറഞ്ഞു. മാര്‍ച്ച് അവസാനം 4ജി വരിക്കാരില്‍ നിന്നു ലഭിക്കുന്ന ശരാശരി വരുമാനം 107 രൂപയായി കുറഞ്ഞു. മൂന്നു മാസം മുന്‍പ് ഇത് 121 രൂപയായിരുന്നു. എയര്‍ടെലിന് ഇത് 145 രൂപയും, ജിയോയ്ക്ക് 138 രൂപയുമാണ്. വരുമാനം വര്‍ധിപ്പിക്കാനായി വി വരിസംഖ്യ ഉയര്‍ത്തിയാല്‍ വരിക്കാര്‍ വിട്ടു പോകാന്‍ ഇടവരുത്തുമെന്നതും കമ്പനിയെ വിഷമത്തിലാക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘കശ്മീരില്‍ കിട്ടിയ സഹോദരങ്ങളാണ് മുസാഫിറും സമീറും, അള്ളാ അവരെ രക്ഷിക്കട്ടെ’; പഹല്‍ഗാമില്‍ തീവ്രവാദി ആക്രമണത്തില്‍ മരിച്ച രാമചന്ദ്രന്റെ മകള്‍ ആരതി

Published

on

കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിച്ച് ദൃക്‌സാക്ഷിയായ കൊച്ചി സ്വദേശി ആരതി. ഭീകരാക്രമണത്തില്‍ ആരതിയുടെ പിതാവ് രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പ് താന്‍ നേരില്‍ കണ്ടെന്നും അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആരതി പറയുന്നു. കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും തന്നെ അനിയത്തിയെപ്പോലെ കൊണ്ടുനടന്നു. പ്രദേശവാസികള്‍ വലിയ സഹായമായിരുന്നു. തനിക്ക് അവിടെ രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയര്‍പോര്‍ട്ടില്‍ വെച്ച് പറഞ്ഞതെന്നും ആരതി പറയുന്നു.

‘മിനി സ്വിറ്റ്‌സര്‍ലാന്റ് എന്നു പറഞ്ഞ ഏരിയയിലായിരുന്നു ഞങ്ങള്‍. നിറയെ വിദേശികള്‍ ഉണ്ടായിരുന്നു. പെട്ടെന്നാണ് ശബ്ദം കേട്ടത്. ഗണ്‍ ഷോട്ടാണെന്ന് മനസ്സിലായില്ല. രണ്ടാമത് വീണ്ടും ശബ്ദം കേള്‍ക്കുകയും ദൂരെ നിന്നും മുകളിലേക്ക് വെടിവെക്കുന്നത് കാണുകയും ചെയ്തു. തീവ്രവാദി ആക്രമണം ആണെന്ന് അപ്പോള്‍ തന്നെ മനസ്സിലായി. ഞാന്‍ അച്ഛനെയും മക്കളെയും നിലത്തേക്ക് കിടത്തി, ഞാനും കിടന്നു. അമ്മ കൂടെ ഉണ്ടായിരുന്നില്ല. പിന്നീട് അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അതിനിടെയാണ് ഒരു തീവ്രവാദി പുറത്തേക്ക് വന്നത്. എല്ലാവരോടും കിടക്കാന്‍ പറഞ്ഞു. എന്തോ ചോദിക്കുന്നു ഷൂട്ട് ചെയ്യുന്നു എന്നതാണ് പിന്നീട് കണ്ടത്. അടുത്തതായി അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു. ഒറ്റ വാക്കാണ് ചോദിച്ചത്. കലിമയെന്നാണ് പറഞ്ഞത്. മനസ്സിലായിരുന്നില്ല ആദ്യം. അപ്പോഴേക്കും അച്ഛനെയും എന്റെ മുന്നില്‍വെച്ച് വെടിവെച്ചു.

എന്റെ മക്കളും കൂടെയുണ്ടായിരുന്നു. ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മക്കള്‍ ‘അമ്മാ ലെറ്റ്‌സ് മൂവ്’ എന്ന് പറഞ്ഞപ്പോഴാണ് അവിടെ നിന്നും മാറുന്നതിനെക്കുറിച്ച് ആലോചിച്ചത്. എന്റെ തലയില്‍ ഒന്ന് കുത്തിയിരുന്നു. വെടിവെക്കാനാണോ പേടിപ്പിക്കാനാണോ എന്നറിയില്ല. മക്കള്‍ കരഞ്ഞപ്പോള്‍ അയാള്‍ പോയി. എന്റെ അടുത്ത് വന്നയാള്‍ സൈനിക വേഷത്തില്‍ അല്ലായിരുന്നു. പടക്കം പൊട്ടണപോലത്തെ ശബ്ദമായിരുന്നു. അവരൊക്കെ എവിടെ നിന്നാണ് വന്നതെന്നൊന്നും എനിക്ക് അറിയില്ല. ഞാനൊരു ട്രോമയിലാണ് ഇത് പറയുന്നത്. ഏതൊക്കെയോ വഴികളിലൂടെ കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് സിഗ്നല്‍ കിട്ടിയത്. തുടര്‍ന്ന് ഞാന്‍ എന്റെ കശ്മീരി ഡ്രൈവര്‍ മുസാഫിറിനെ ഫോണില്‍ വിളിച്ചു. അയാളാണ് മറ്റുകാര്യങ്ങളൊക്കെ ചെയ്തത്.

Continue Reading

india

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം; കോണ്‍ഗ്രസ്

ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു

Published

on

ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വൈകിട്ട് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉന്നയിക്കും.

Continue Reading

News

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ലോകരാജ്യങ്ങള്‍ മൗനം പാലിക്കരുത്; ഇന്ത്യക്ക് ഒപ്പമെന്ന് കാനഡ

കുറ്റക്കാരോട് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തക്കതായ ശിക്ഷ നല്‍കണമെന്നും കാനഡ സെനേറ്റര്‍ ലിയോ ഹൗസക്കോസും എക്സില്‍ കുറിച്ചു

Published

on

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി കാനഡ. മനുഷ്യരാശിക്കും വിശ്വാസത്തിനുമെതിരായ കിരാതമായ ആക്രമണമെന്നും ബുദ്ധിശൂന്യവും ക്രൂരവുമായ ഈ ആക്രമണത്തില്‍ നടുങ്ങിയെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍നി എക്സില്‍ കുറിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും പരുക്കേറ്റവും സാധാരണക്കാരും വിനോദസഞ്ചാരികളുമാണെന്നും ഇരകളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തില്‍ ലോകരാജ്യങ്ങള്‍ മൗനം പാലിക്കരുതെന്നും കുറ്റക്കാരോട് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തക്കതായ ശിക്ഷ നല്‍കണമെന്നും കാനഡ സെനേറ്റര്‍ ലിയോ ഹൗസക്കോസും എക്സില്‍ കുറിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending